Wednesday, September 26, 2012

ജിന്നും ജമാത്തുകാരും

തന്‍റെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളെപ്പറ്റി ഉല്‍ബോധനം നല്‍കപ്പെട്ടിട്ട്‌ അവയില്‍ നിന്ന്‌ തിരിഞ്ഞുകളഞ്ഞവനെക്കാള്‍ അക്രമിയായി ആരുണ്ട്‌? തീര്‍ച്ചയായും അത്തരം കുറ്റവാളികളുടെ പേരില്‍ നാം ശിക്ഷാനടപടിയെടുക്കുന്നതാണ്‌.(  (32-22 )

ഒരു ഇസ്ലാമിക്ക പ്രസ്ഥാനം എന്ന് പറയുന്ന ഒരു സംഘടനയുടെ അധപതനതിന്റ്റെ ആഴമാണ് അവര്‍ അള്ളാഹു ഖുര്‍ആനില്‍ പരാമര്‍ശിച്ച ജിന്നുകളെ സംബന്ധിച്ചുള്ള ആയത്തുകളെ നിഷേധികുന്നുവെന്നത്!!!. അതും അവരുടെ ഒരു മുതിര്‍ന്ന "ഞാന്‍ ഇത്ര മഹാനാന്നോ" എന്ന് ഇടയ്കിടക്ക് മറ്റുള്ളവരോട് ചോദിക്കുന്ന ഒരു നേതാവിന്റ്റെതാവുമ്പോള്‍ പ്രത്യകിച്ചും!!
എന്‍റെ ഈ പോസ്റ്റിനു (http://facebuktalk.blogspot.com/2012/09/blog-post_21.html) മറുപടി പറയാതെ ജമാതുകാരനായ അബ്ദു സമദ്‌ ഖുര്‍ആനില്‍ ജിന്നുകളെ സംബന്ധിച്ചുവെന്ന ആയത്തുകളെ  കുറിച്ചുള്ള തന്‍റെ അബദ്ധങ്ങള്‍ വീണ്ടും മറ്റൊരു പോസ്റ്റില്‍ ആവര്‍ത്തികുക്കയാണ് ചെയ്തിട്ടുളത്. അതിന്റ്റെ ലിങ്ക് കാണാന്‍ ഇവിടെ http://www.facebook.com/groups/salafuswalih/permalink/530651963628122/ ക്ലിക്ക് ചെയുക്ക.
  
അബ്ദു സമദ്‌ പറയുകയാണ്  
<< Abdul Samad "ഞാന്‍ ഇത്ര മഹാന്‍ ആണെന്ന് ഇപ്പോഴാണ് എനിക്കുമാനസ്സിലായത്. കാര്യങ്ങള്‍ക്ക് ജിന്ന് മോഡല്‍ വിശദീകരണം എന്ന് പറഞ്ഞാല്‍ അത് കളവാകില്ല എന്ന് കരുതുന്നു. ഞാന്‍ പറഞ്ഞ ഒരു കാര്യത്തിനും മറുപടിയില്ല. പകരം സ്ഥിരം പല്ലവി തന്നെ ആവര്‍ത്തനം...............മറ്റൊരു കാര്യം ഖുറാന്‍ മനുഷ്യന് എന്നാണു ഞാന്‍ മനസ്സിലാക്കിയത്. ഇറക്കിയത് മനുഷ്യന് സന്മാര്‍ഗം നല്‍കാന്‍ എന്നാണു. ജിന്നുകളെ ചേര്‍ത്ത് പറയുന്ന ആയത്തുകള്‍ ഞാന്‍ കണ്ടിട്ടില്ല. അതൊന്നു കാണിച്ചു തരാന്‍ അപേക്ഷിക്കുന്നു. ഖുറാന്‍ പറഞ്ഞ നിര്‍ദേശങ്ങള്‍ മനുഷ്യരെ പോലെ ജിന്നുകള്‍ക്കും ബാധകമാണ് എന്ന അറിവ് എനിക്ക് പുതിയതാണ്. പുതിയ ഖലഫുകള്‍ സലഫുകളെ കവച്ചു വെക്കാന്‍ മാത്രം യോഗ്യരാണ് എന്നത് തീര്‍ച്ചയായും സന്തോഷം ഉള്ള കാര്യമാണ്. അപ്പോള്‍ നമോക്കൊരു വിഷയം ലഭിച്ചു. അതിനു തെളിവും നല്‍കും എന്ന് പ്രതീക്ഷിക്കുന്നു.>>

പരിശുദ്ധ ഖുര്‍ആന്‍ ഇറങ്ങിയത് മനുഷ്യന് സന്മാര്‍ഗം നല്‍കാന്‍ വേണ്ടി മാത്രമാണെന്നാണു അബ്ദു സമദ്‌ മനസിലാകിയതെന്നും മറിച്ചുള്ള ജിന്നുകളെ സംബന്ധിച്ചുള്ള ആയത്തുകള്‍ ഇയാള്‍ ഇന്നേ വരെ കണ്ടില്ലാ എന്നും ആണ് വാദികുന്നത് കൂട്ടത്തില്‍ ഒരു പരിഹാസവും "പുതിയ ഖലഫുകള്‍ സലഫുകളെ കവച്ചു വെക്കാന്‍ മാത്രം യോഗ്യരാണ് എന്നത് തീര്‍ച്ചയായും സന്തോഷം ഉള്ള കാര്യമാണത്രേ!!
ഇയാള്‍ കാണാത്ത അലങ്കില്‍ കണ്ടിട്ടും മനസിലാവാത്ത വല്ല ആയത്തുകളും മുജാഹിദുകള്‍ പറഞ്ഞാല്‍ അതിന്നെ അപഹസിക്കുന്ന ഇയാള്‍ക്ക് എന്ത് നസീഹതാണ് ഉള്ളത്. ഇദ്ദേഹത്തെ യഥാര്‍ത്ഥത്തില്‍ ബാധിചിരികുന്ന ബാധ എന്താണെന്ന് ഇന്ഷഅള്ള നമ്മുക്ക് പരിശോധികാം.

അള്ളാഹു ജിന്നുകളെ സംബന്ധിച്ച് നമ്മുക്ക് പറഞ്ഞു തരുന്നത് അവരില്‍ ഒരു വിഭാഗം ഖുര്‍ആന്‍ കേട്ട് സന്മാര്‍ഗം പ്രാപിച്ചുവെന്നും അവര്‍ അത് അവരുടെ സമുദായത്തില്‍ പ്രബോധനം നടത്തിയെന്നുമാണ്. നോക്കുക്ക അള്ളാഹു പറയുന്നത് "നബിയേ,) പറയുക: ജിന്നുകളില്‍ നിന്നുള്ള ഒരു സംഘം ഖുര്‍ആന്‍ ശ്രദ്ധിച്ചു കേള്‍ക്കുകയുണ്ടായി എന്ന്‌ എനിക്ക്‌ ദിവ്യബോധനം നല്‍കപ്പെട്ടിരിക്കുന്നു. എന്നിട്ടവര്‍ (സ്വന്തം സമൂഹത്തോട്‌)]].),) പറഞ്ഞു: തീര്‍ച്ചയായും അത്ഭുതകരമായ ഒരു ഖുര്‍ആന്‍ ഞങ്ങള്‍ കേട്ടിരിക്കുന്നു.അത്‌ സന്‍മാര്‍ഗത്തിലേക്ക്‌ വഴി കാണിക്കുന്നു. അതു കൊണ്ട്‌ ഞങ്ങള്‍ അതില്‍ വിശ്വസിച്ചു. മേലില്‍ ഞങ്ങളുടെ രക്ഷിതാവിനോട്‌ ആരെയും ഞങ്ങള്‍ പങ്കുചേര്‍ക്കുകയേ ഇല്ല" (സു.ജിന്ന്-1-2). ഇവിടെ അവിശ്വാസികളായ ജിന്നുകള്‍ സന്മാര്‍ഗം പ്രാപിച്ചു കൊണ്ട് മുസ്ലിങ്ങളായതിന്നെ കുറിച്ചാണ് അള്ളാഹു നമ്മുക്ക് പറഞ്ഞു തരുന്നത് പക്ഷെ നമ്മുടെ "മഹാനായ" കഥാ പുരുഷന്‍ ഇത് ഇന്നുവരെ കണ്ടിട്ടിലത്രേ.
 ഇനി  സന്മാര്‍ഗം  പ്രാപിച്ച, ഖുര്‍ആന്‍ കേട്ട് മനസിലാകിയ ജിന്നുകള്‍ ജമാതുകാരെ പോലെ അതിന്നെ കുറിച്ച് മിണ്ടാതിരുന്നോ
?!! ഇല്ലാ എന്നാണു അള്ളാഹു നമ്മുക്ക് പറഞ്ഞു തരുന്നത്. അവര്‍ കേട്ട് പഠിച്ച ഖുര്‍ആനിലെ വചനങ്ങള്‍ ജിന്നുകള്‍ അവരുടെ സമുദായത്തില്‍ പ്രച്ചരിപികുക്കയും മാത്രമല്ല അല്ലാഹുവിലേക്ക് വിളിക്കുന്ന പ്രവാചകന് ഉത്തരം നല്‍കാനും പ്രവാചകനില്‍ (സ) വിശ്വാസികാനും അവരുടെ സമുധായതോട് ജിന്നുകള്‍ പറയുകയും ചെയ്തതായി അള്ളാഹു പറയുന്നു . നോകുക്ക അത്
"ജിന്നുകളില്‍ ഒരു സംഘത്തെ നാം നിന്‍റെ അടുത്തേക്ക്‌ ഖുര്‍ആന്‍ ശ്രദ്ധിച്ചുകേള്‍ക്കുവാനായി തിരിച്ചുവിട്ട സന്ദര്‍ഭം (ശ്രദ്ധേയമാണ്‌.) അങ്ങനെ അവര്‍ അതിന്‌ സന്നിഹിതരായപ്പോള്‍ അവര്‍ അന്യോന്യം പറഞ്ഞു: നിങ്ങള്‍ നിശ്ശബ്ദരായിരിക്കൂ. അങ്ങനെ അത്‌ കഴിഞ്ഞപ്പോള്‍ അവര്‍ തങ്ങളുടെ സമുദായത്തിലേക്ക്‌ താക്കീതുകാരായിക്കൊണ്ട്‌ തിരിച്ചുപോയി. അവര്‍ പറഞ്ഞു: ഞങ്ങളുടെ സമുദായമേ, തീര്‍ച്ചയായും മൂസായ്ക്ക്‌ ശേഷം അവതരിപ്പിക്കപ്പെട്ടതും, അതിന്‌ മുമ്പുള്ളതിനെ സത്യപ്പെടുത്തുന്നതുമായ ഒരു വേദഗ്രന്ഥം ഞങ്ങള്‍ കേട്ടിരിക്കുന്നു. സത്യത്തിലേക്കും നേരായ പാതയിലേക്കും അത്‌ വഴി കാട്ടുന്നു.ഞങ്ങളുടെ സമുദായമേ, അല്ലാഹുവിങ്കലേക്ക്‌ വിളിക്കുന്ന ആള്‍ക്ക്‌ നിങ്ങള്‍ ഉത്തരം നല്‍കുകയും, അദ്ദേഹത്തില്‍ നിങ്ങള്‍ വിശ്വസിക്കുകയും ചെയ്യുക. അവന്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും വേദനയേറിയ ശിക്ഷയില്‍ നിന്ന്‌ അവന്‍ നിങ്ങള്‍ക്ക്‌ അഭയം നല്‍കുകയും ചെയ്യുന്നതാണ്‌. അല്ലാഹുവിങ്കലേക്ക്‌ വിളിക്കുന്ന ആള്‍ക്ക്‌ വല്ലവനും ഉത്തരം നല്‍കാതിരിക്കുന്ന പക്ഷം ഈ ഭൂമിയില്‍ (അല്ലാഹുവെ) അവന്ന്‌ തോല്‍പിക്കാനാവില്ല. അല്ലാഹുവിന്‌ പുറമെ അവനു രക്ഷാധികാരികള്‍ ഉണ്ടായിരിക്കുകയുമില്ല. അത്തരക്കാര്‍ വ്യക്തമായ വഴികേടിലാകുന്നു." (46:29-32).
എത്ര കൃത്യമാണ് അള്ളാഹു ഇവിടെ വിവരിച്ചു തരുന്നത്. പരിശുദ്ധ ഖുര്‍ആന്‍ മാത്രമല്ല മുന്‍ വേദഗ്രന്ഥങ്ങളുമെല്ലാം ജിന്നുകള്‍ക്കും മനുഷ്യര്‍ക്കും സന്മാര്‍ഗ ദര്‍ശനമായി കൊണ്ടാണ് അള്ളാഹു ഇറകിയതെന്നും അതില്‍ വിശ്വാസികല്‍ രണ്ടു വിഭാഗതിന്നും നിര്‍ബന്ധമാനെന്നും ഖുര്‍ആന്‍ അല്ലഹുവികെല്‍നിന്നാണന്നു വിശ്വാസികുന്ന എല്ലാവര്‍ക്കും വിശ്വാസികള്‍ നിര്‍ബന്ധമാണ്. എന്നാല്‍ ദീന്‍ ഞങ്ങള്‍ മാത്രമാണ് സമഗ്രമായി മനസിലാകിയവര്‍ എന്ന് അഹങ്കാരത്തോടെ അവകാശപെടുകയും കിട്ടുന്ന അവസരതിലല്ലാം മുജാഹിദുകളെ പരിഹസികുക്കയും ചെയുന്ന അബ്ദു സമദിനെ പോലെയുള്ള ജമാതുകാര്‍ എത്തിപെട്ടിരികുന്ന കുഫരിന്റ്റെ ആഴം വളരെ ഗൌരവവും, നിര്‍ഭാഗ്യകരവുണ്. മുഹമ്മദ് നബി ജിന്നുകൾക്ക് കൂടിയുള്ള പ്രവാചകനും, ഖുർആൻ അവരുടെ കൂടി മാർഗനിർദ്ദേശത്തിനുള്ള ഗ്രന്ഥവുമാണ് എന്നത് ഇവരെ കൂടാതെ  ലോക്കത് മുസ്ലിങ്ങലാണെന്ന് അവകാശപെടുന്ന വേറെ വല്ലവരും  നിഷേധികുന്നുണ്ടോ എന്നത് ഇനിയും പഠന വിധേയമാകേണ്ടാതാണ്. ഖുർആനിലെ അർറഹ്‍മാൻ അധ്യായം പ്രത്യക്ഷത്തിൽതന്നെ മനുഷ്യരെയും ജിന്നുകളെയും ഓരുപോലെ സംബോധന ചെയ്യുന്നതാണ് എന്നാ സാമാന്യ അറിവുപോലും ഇല്ലാത്ത ഇവരാണ് മുജാഹിദുകളെ വിമര്‍ശിക്കാന്ന് തുനിഞ്ഞിരങ്ങുന്നത്?!!! അല്ലാഹുവില്‍ ശരണം.

അല്ലഹുവിന്റ്റെ സന്മാര്ഗമാകുന്ന ഖുആനിനെ നിഷേധികുന്നവര്‍കുള്ള കൂട്ടാളി മറ്റാരുമല്ല അത് മനുഷ്യരാശിയുടെ തന്നെ മുഖ്യ ശത്രുവായ പിശാചാവുന്നു. അള്ളാഹു പറയുന്നത് നോക്കുക.
പരമകാരുണികന്‍റെ ഉല്‍ബോധനത്തിന്‍റെ നേര്‍ക്ക്‌ വല്ലവനും അന്ധത നടിക്കുന്ന പക്ഷം അവന്നു നാം ഒരു പിശാചിനെ ഏര്‍പെടുത്തികൊടുക്കും. എന്നിട്ട്‌ അവന്‍ (പിശാച്‌) അവന്ന്‌ കൂട്ടാളിയായിരിക്കും. തീര്‍ച്ചയായും അവര്‍ (പിശാചുക്കള്‍) അവരെ നേര്‍മാര്‍ഗത്തില്‍ നിന്ന്‌ തടയും. തങ്ങള്‍ സന്‍മാര്‍ഗം പ്രാപിച്ചവരാണെന്ന്‌ അവര്‍ വിചാരിക്കുകയും ചെയ്യും. അങ്ങനെ നമ്മുടെ അടുത്ത്‌ വന്നെത്തുമ്പോള്‍ (തന്‍റെ കൂട്ടാളിയായ പിശാചിനോട്‌) അവന്‍ പറയും: എനിക്കും നിനക്കുമിടയില്‍ ഉദയാസ്തമനസ്ഥാനങ്ങള്‍ തമ്മിലുള്ള അകലം ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ. അപ്പോള്‍ ആ കൂട്ടുകാരന്‍ എത്ര ചീത്ത!(43: 36-38)
.
അള്ളാഹു അവന്റ്റെ ദീന്‍ ക്ര്ത്യമായി മനസിലാകുവാനുള്ള ഭാഗ്യം നല്‍കി നമ്മെ എല്ലാവരെയും അനുഗ്രഹികുക്കയും നമ്മില്‍ നിന്നും  വന്നുപോയ അബദ്ധങ്ങള്‍ പൊരുത് മാപ്പാക്കി തരുകയും  ചെയുമാരാവട്ടെ.

No comments: