അസ്സലാമു അലൈകും,
ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപക നേതാവും അവരുടെ ചിന്തകനുമായിരുന്ന മൗദൂദീ
സാഹിബിന്റെ തീവ്രവാദ ലേഖന പരമ്പരയിൽ ആദ്യം
പ്രസിദ്ധീകൃതമായ ജിഹാദിനെ കുറിച്ചുള്ള ലേഖന സമാഹാരം പുറത്തിറക്കാൻ അടുത്തകാലം വരെ ജമാഅത്തുകാർ ധൈര്യം കാണിച്ചിരുന്നില്ല. എന്നാൽ അടുത്തകാലത്ത് യഥാര്‍ത്ഥ ജമാഅത്തിസം തലക്കുപിടിച്ച എൻ.ഡി.എഫുകാർ കുറച്ചുകാലം മുമ്പ് അത് പ്രസിദ്ധീകരിക്കാനൊരുങ്ങുകയും പരസ്യം
ചെയ്യുകയുമുണ്ടായി. എന്നാൽ ആ
പുസ്തകം തനതായ രൂപത്തിൽ പുറത്തുവന്നാൽ അപടകമാണെന്ന് മനസ്സിലാക്കിയ ജമാഅത്തെ ഇസ്ലാമി, മൗദൂദിയുടെ
പ്രസ്തുത കൃതി അവർക്ക് മുമ്പേ
പുറത്തിറക്കുകയും അവരുടെ പ്രസിദ്ധീകരണാവകാശം തടയുവാനും ശ്രദ്ധിച്ചു. വിവർത്തനം പുറത്തുവന്നപ്പോഴോ, അപകടകരമായ പരാമര്ർശങ്ങൾ ഒഴിവാക്കുകയും, മൗലികകൃതിയുടെ അന്ത:സത്ത കളഞ്ഞുകുളിക്കുകയും ചെയ്തുകൊണ്ടാണ് ആ
കൃതി പുറത്തുവന്നതെന്ന പരാതിയുമായി നവതീവ്രവാദികൾ രംഗത്തുവരികയും ചെയ്തു. ‘ജിഹാദ്: മൗദൂദിയും, പ്രസാധകരും,വിവർത്തകനും“ എന്ന പേരിൽ പ്രസ്തുത
കൃതിയെ നിരൂപണം നടത്തിയെഴുതിയ ലേഖനത്തിൽ അതു അവര്‍ വ്യക്തമാക്കിയിട്ടുമുണ്ട്. പ്രസ്തുത ലേഖനം ആരംഭിക്കുന്നത് ഇപ്രകാരമാണ്:
‘’ഇസ്ലാമിലെ ജിഹാദിന്റെ സമഗ്രതയും, ശഹാദയുടെ മഹാത്മ്യവും അതിന്റെ തനതുരൂപത്തിൽ അവതരപ്പിച്ച കഴിഞ്ഞ നറ്റാണ്ടിലെ രണ്ടു വിഖ്യാതപൺധിതൻമാരാണ് ശഹീദ്
സയ്യിദ് ക്വുതുബും, സയ്യിദ് അബുൽ അഅ്ലാ മൗദൂദിയും. സയ്യിദ് ക്വുതുബിന് ശഹാദയുടെ
ഭാഗ്യം ലഭിച്ചപ്പോൾ സയ്യിദ് മൗദൂദിക്ക് ആ ഭാഗ്യം കടാക്ഷിച്ചില്ല.?’’ നിരൂപണ മദ്ധ്യ
അവരെഴുതി: ‘’ഈ പുസ്തകത്തിൽ മൗദൂദിയെ കൂടാതെ മറ്റു രണ്ടുകൂട്ടരുടെ അഭിപ്രായങ്ങളും സ്ഥലം
പിടിച്ചിട്ടുണ്ട്. പ്രസാധകരും, വിവർത്തകനുമാണവർ. സാധാരണ ഇത്തരം കുറപ്പുകൾ ഒരു ഗ്രന്ഥങ്ങളുടെ ആശയങ്ങളുടെ ആത്മാവിനു
കത്തിവെക്കുന്നതാണ്’’ വീണ്ടുമെഴുതി: “ഇസ്ലാമിക സര്ർക്കാറിനും, ഏകനേതൃത്വ
ആദര്ർശസംഘത്തിനും മാത്രമേ
സായുധ ജിഹാദ് പ്രഖ്യാപിക്കാൻ അവകാശമുള്ളൂ എന്ന് എഴുതി മൗദൂദി അതു ശരിവെക്കുന്നു എന്ന
ധ്വനിയുണ്ടാക്കുന്നത് സത്യത്തെ ധിക്കരിക്കലാണ്’’ ശേഷം ലേഖകൻ പ്രസാധകരെ
പരിഹസിക്കുന്നുമുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ
സൈദ്ധാന്തികനായതിനാൽ മൗദൂദിയുടെ ഗ്രന്ഥം പ്രസിദ്ധീകരിക്കണം, എന്നാൽസംഘനയുടെ കേരള ഘടകത്തിന്റെ വർത്തമാനകാല നയപരിപാടികൾക്കനുസരിച്ച് അദ്ദെഹത്തിന്റെ
ജിഹാദീ വീക്ഷണങ്ങൾ തിരസ്ക്കരിക്കുകയും വേണം. അതുകൊണ്ടാണ്
ഗ്രന്ധത്തിന്റെ ആത്മാവിനു നിരക്കാത്ത വിധമുള്ള മുൻകൂർ ജാമ്യത്തിനു പ്രസാധകരും, വിവർത്തകനും മുന്നിട്ടിറങ്ങിയത്? ഇവിടെ രണ്ടു കാര്യങ്ങൾ വ്യക്തമാണ്.
ഒന്ന്, ജമാഅത്തെ ഇസ്ലാമി നിലനിൽപിനു(?) വേണ്ടി ഇപ്പോൾ മൗദൂദിയുടെ ഹുക്കൂമത്തെ ഇലാഹിവാദം കൈയൊഴിയാൻ നിർബന്ധിതരായിരിക്കുന്നു. രണ്ട്,
യഥാർത്ഥ
മൗദൂദിസറ്റുകളാകാൻ ശ്രമിക്കുന്നത് പ്രതിരോധനിരക്കാരാണ്. എന്നിട്ടും തങ്ങൾ ഏതങ്കിലുമൊരു ആചാര്യനെ പിന്തുണക്കുന്നവരല്ലെന്നും, എല്ലാ
ഇസ്ലാമിക സംഘടനകളുടെയും പിന്തുണയുള്ളവരാണെന്ന് അവകാശപ്പെടുന്നതും
പരിഹാസ്യമല്ലെന്നെല്ലാത്തെ എന്ത് പറയാൻ?!! അവരുടെ
മൗദൂദി-ഇഖവാനീ ബാന്ധവം ഇനിയും തിരിച്ചറിയപ്പെടാതെ പോകരുത്. അവരുടെ ‘’ജിഹാദ’’ ആഹ്വാനങ്ങളില്‍ ആവേശം കൊള്ളുന്നവർ ദീനും, ദുനിയാവും ഒരുപോലെ നഷ്ടമാകുന്ന ഒരു കൊടുംകെണിയിലാണ് അകപ്പെടുന്നതെന്ന്
ഓർക്കുന്നത് നന്ന്.
സിമി
ചാനലുകളിലൂടെയും, മറ്റു
മാധ്യമങ്ങളിലൂടെയും സിമിയുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് പറയാൻ ശ്രമിക്കുന്ന തീവ്രവാദ സംഘടയുടെ/ എന്‍
ഡി എഫുകാരുടെ യഥാർത്ഥ വേരുകൾ സിമിയിലും
ശിആയിസത്തിലുമാണെന്ന് കണ്ടെത്താൻ വലിയ
അന്വേഷണങ്ങളൊന്നും നടത്തേണ്ടതില്ല. 2005 ഡിസമ്പർ ഒന്നിന് പുറത്തിറങ്ങിയ അവരുടെ ദ്വൈവാരികയിൽ സിമിയും അവരും തമ്മിലുള്ള ബന്ധം
വ്യക്തമാക്കുന്നുണ്ട്. “1970ൽ അഖിലേന്ത്യാതലത്തിൽ പിറവികൊണ്ട സിമിയുടെ
പ്രവർത്തനം കേരള
സമൂഹത്തിലും ചെറുതല്ലാത്ത അനുരണനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അച്ചിൽ വാർത്തെടുത്ത ചിന്തകളെമാത്രം
പൊറപ്പിക്കുന്ന കുടുസ്സിൽ നിന്ന് തെന്നിമാറി, വ്യത്യസ്ത
ചിന്താലോകത്തെ ഉൾകൊള്ളാൻസംഘടനക്ക് കഴിഞ്ഞു.
മുസ്ളിം സമൂഹത്തിൽ ഈചെറു സംഘടന നൽകിയ പ്രധാന
സംഭാവനയും അതാവാം. പരിസഥിതി സംരക്ഷണം, സാമ്രാജ്യത്വം,നവകോളോണിയലിസം, മുതലാളിത്തം തുടങ്ങി ഇപ്പോൾ പല സംഘടനകളും നാഴികക്ക് നൂറുവട്ടം എടുത്തോതുന്ന
ചെറുത്തുനിൽപിന്റെ സംജ്ഞ്ഞാവലി
എഴുപതുകളില്‍ സിമി നൽകിയതാണ്. സമൂഹത്തിൽ വളർന്നുവരുന്ന പുതിയ
പ്രവണതകളോട് പ്രതികരിക്കുന്നതിന്റെ തുടർച്ച എന്ന നിലക്കാണ് എൻ.ഡി.എഫ് ഉടലെടുക്കുന്നത്. ബാബരി മസ്ജിദിന്റെ
തകര്ർച്ചയിൽ നിന്നുണ്ടായ മുസ്ളിംകളുടെ അരക്ഷിതാവസ്ഥയിൽ നിന്നാണ് അത് വളരുന്നത്. (തേജസ് പേജ് 28.29) സിമിയുടെ തുടർച്ചയാണ് പ്രസ്തുത സംഘടന എന്ന് വ്യക്തമാക്കിയ വാരികയുടെ വക്താവും,പ്രതിരോധ നിരയുടെ
പ്രഥമ ചെയർമാനുമായ വ്യക്തി
തന്നെ സിമിയുടെ പ്രസിഡണ്ടായിരുന്ന ആളായിരുന്നിട്ടുപോലും അവർക്ക് സിമിയുമായി ബന്ധമില്ലെന്ന് പറയുന്നത് ശിആയിസത്തിന്റെ തക്വിയ്യത്ത് (സത്യം മറച്ചുവെക്കൽ) ഒരു ഇബാദത്തായി അവരും പരിഗണിക്കുന്നത്
കൊണ്ടാവുമെന്ന് കരുതിയാൽ അതിൽ തെറ്റില്ല.
തക്വിയ്യത്ത് ഇവിടെ മാത്രമല്ല, തങ്ങളുടെ ലക്ഷ്യം പരിചയപ്പെടുത്തുന്നേടത്തും കാണുന്നുണ്ട്. അവർ മുന്നോട്ട് വെക്കുന്ന മനുഷ്യാവകാശ പ്രശ്നങ്ങളോ, സമുദായ
സംരക്ഷണമോ അല്ല അവരുടെ യഥാർത്ഥ അജണ്ടയെന്നും ഹുകൂമത്തെ ഇലാഹി, അഥവാ
ഇമാമത്ത് സ്ഥാപനമാണെന്നും കേരളക്കര വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ട്. അക്കാര്യം
ഇനിയും ബോധ്യപെടാത്ത ഒരു ന്യൂനപക്ഷമാണ് യഥാർത്ഥലക്ഷ്യം മറച്ചുവെച്ചുള്ള ചതിയിൽ പെട്ട്
അവരോട് സഹകരിക്കുന്നത്. എന്നാൽ ഇന്ന്
കേരളത്തിലെ എല്ലാ മുസ്ളിം സംഘടനകളും തീവ്രവാദ സംഘടനയുടെ അപകടങ്ങളും, ശിയാബന്ധവും
തിരിച്ചറിയുകയും, ഒറ്റക്കെട്ടായി അത് കേരളയുവതയെ ബോധ്യപെടുത്താൻ സന്നദ്ധമാവുകയും ചെയ്തിട്ടുണ്ട്.
മുസ്ളിം യൂത്ത് കോഡിനേഷൻകേരളത്തിലുടനീളം സംഘടപ്പിച്ച തീവ്രവാദ വിരുദ്ധ സംഗമങ്ങള്‍
മുസ്ളിം സംഘടനകളുടെ പ്രാതിനിധ്യം അതിന്റെ ഉദാഹരണമാണ്. കേരളത്തിലെ മുസ്ളിം തീവ്രവാദ
സംഘടനകൾ ഉൾപ്പെടെയുള്ള തീവ്രവാദ സംഘടനകൾ സംഘടപ്പിച്ച
എംപവർ കോൺഫറൻസിനെ ജമാഅത്തെ ഇസ്ളാമിയുടെ റേഡിയൻസ് മാസിക പ്രശംസിച്ചത് സ്വാഭാവികമായും അവർ ഒരു ജനുസിൽപെട്ടതായത് കൊണ്ട് മാത്രമാണ്.
സിമിയുമായി
തങ്ങൾക്ക് ബന്ധമില്ലെന്ന് ഇപ്പോൾ ജമാഅത്തെ ഇസ്ലാമി പറഞ്ഞാൽ അത് അങ്ങനെയല്ലാതെയാവുമോ?! അലിഗഡിൽ വെച്ച് സിമിയുടെ
കേരളഘടകം രൂപീകരിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കളാണെന്ന് സവിസ്തരം
പ്രതിപാദിച്ചിട്ടുള്ള ഒരു ലേഖനം 1995ലെ പ്രബോധനം വിശേഷാൽപതപ്പിൽ ഉൾപെടുത്തിയിട്ടുണ്ട് അവര്‍.മാത്രമല്ല
ജമാത്ത് ഇസ്ലാമിയുടെ ഇപ്പോഴത്തെ അസിസ്റ്റന്റ് അമീര്‍ ഷെയ്ക്ക് മുഹമ്മദ്
കാരകുന്ന് സിമിയുടെ പ്രധാന പ്രവര്‍ത്തകനായിരുന്നു.
മൗദൂദിയും ശിയാക്കളും
ജമാഅത്തെ ഇസ്ലാമിയുടെ താത്വികാചാര്യനായ മൗലാനാ മൗദൂദി ആവിഷ്കരിച്ചവതരിപ്പിച്ച ഹുകൂമത്തെ ഇലാഹി എന്ന സിദ്ധാന്തത്തിന്റെ വേരുകൾപരിശോധിച്ചാൽ അത് ശിയാക്കളുടെ ഇമാമത്ത് വാദത്തിലാണ് എത്തിചേരുക എന്നു കണ്ടെത്താൻ കഴിയും. അതുകൊണ്ടു തന്നെ “അഹ്ലുസ്സുന്നത്തിന്റെ മുഖം മൂടിയണിഞ്ഞ ശീഈ’’ എന്ന് അദ്ദേഹത്തെക്കുറിച്ച് പ്രഗത്ഭരായ പണ്ഡിതർ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ ജമാഅത്തെ ഇസ്ലാമി പ്രസിദ്ധീകരണാലയം “ഹുകൂമത്തെ ഇലാഹി’’ എന്ന ഖുമൈനിയുടെ പുസ്തകം “ഇസ്ലാമിക ഗവൺമെന്റ്’’ എന്ന പേരിൽ വിവർത്തനം ചെയ്തു പ്രസിദ്ധീകരിക്കുകയുണ്ടായി. അതിന്റെ പ്രസാധകകുറിച്ച് ആരംഭിക്കുന്നതു കാണുക: “ഇറാനിൽ ഇന്ന് മതം സമൂഹത്തേയും,ജീവിതത്തെയും മുഴുവനായി ഭരിക്കുന്നു. 1979 ഫെബ്രുവരി 11ന് വിജയിച്ച ഇസ്ലാമിക വിപ്ളവമാണ് അതിനുള്ള സാഹചര്യം സൃഷ്ടിച്ചത്.“ (പേജ് 9) കടുത്ത ശിയാഇസം നടപ്പിലാക്കാൻ നടത്തപ്പെട്ട വിപ്ളവത്തെക്കുറിച്ച് മൗദൂദി സാഹിബ് എഴുതിയത് ഇതേ പുസ്തകത്തിന്റെ മുഖവുരയിൽ ചേര്ർത്തിട്ടുണ്ട്. അദ്ദേഹമെഴുതുന്നു:“ഖുമൈനിയുടെ വിപ്ളവം തികച്ചും ഇസ്ലാമിക വിപ്ളവമാണ്. വിപ്ളവത്തിന് നേത്യത്വം നൽകുന്നത് ഇസ്ലാമിക സംഘടനയും അവരിൽ നിന്ന് പരിശീലനം നേടിയ യുവാക്കളുമാണ്. അതുകൊണ്ട് മുസ്ലിംകൾ പൊതുവിലും സംഘടനകൾപ്രത്യേകിച്ചും ഈ വിപ്ളവത്തെ പിന്തുണക്കുകയും എല്ലാ മാർഗ്ഗങ്ങളുമുപയോഗിച്ച് ഈ വിപ്ളവത്തെ സഹായിക്കുകയും ചെയ്യേണ്ടതാണ്.“ (മജല്ലത്തു?അ്വ:1979 ആഗസറ്റ്,ലക്കം 39) ഖുമൈനി മരിച്ചപ്പോൾ അനുശോചന സന്ദേശത്തിൽ ജമാഅത്തെ ഇസ്ലാമി അമീർ മൗലാനാ അബൂല്ലൈസ് പറഞ്ഞത് ഇതിനോടു ചേർത്തുവായിക്കേണ്ടതുണ്ട്.“മഹാനായ വിപ്ളവകാരിയാണ് ലോകത്തിന് നഷ്ടപ്പെട്ടിരിക്കുന്നത്. ഇറാനുമാത്രമല്ല,മുസ്ളിം ലോകത്തിനാകെയും കനത്ത നഷ്ടമാണ്
സംഭവിച്ചിരിക്കുന്നത്. തന്റെ അനുശോചന സന്ദേശത്തിൽ ഖുമൈനിയുടെ പുത്രൻ സയ്യിദ് അഹ്മ്മദ് ഖുമൈനിയും ഇറാൻ ജനതയുടെ ദു:ഖത്തിൽ പങ്കുചേർന്ന അബൂല്ലൈസ് ഖുമൈനിയുടെ പരലോക ശാന്തിക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.’’ (പ്രബോധനം വാരിക 24.6.1989) ഇസ്ലാമിനോടും അഹ്ലുസ്സുന്നത്തിനോടും കടുത്ത വിദ്വേഷം പുലർത്തുന്ന ശിയാക്കളെ ഇത്രയേറെ ആദരിക്കുന്ന സാഹചര്യം മുസ്ലിം സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ശീഈ സാഹിത്യവും വിശ്വാസവും ന്യായീകരിക്കുന്ന വിഷയത്തിൽ ജമാഅത്തുകാരുടെ തീവ്രവാദി സംഘടനയുടെ പുതിയ പതിപ്പായ എന്‍ ഡി എഫ് സംഘടനയുടെ പ്രസിദ്ധീകരണങ്ങളും പങ്കുവഹിച്ചിട്ടുണ്ട്. 2005ൽ അവർ പുറത്തിറക്കിയ അവരുടെ കലണ്ടറിൽ ഇസ്ലാമിലെ യുഗപുരുഷൻമാരായി പരിചയപ്പെടുത്തുന്നത്, സ്വഹാബികളെ തോജോവധം ചെയ്യുന്നതിൽ മുൻനിരയിലുള്ള ശീഈ- ഇഖുവാനീ നേതാക്കളെയാണ്. ശീഈ നേതാവായ അലിശരീഅത്തിയെ അതിൽ പരിചയപ്പെടുത്തിയത് ഇറാനിലെ ഇസ്ലാമിക വിപ്ളവ ചിന്തയുടെ മുല്യ സ്രോതസ്സുകളെന്നാണ്?!!! അല്ലാഹുവില്‍ ശരണം
ജമാഅത്തെ ഇസ്ലാമിയുടെ താത്വികാചാര്യനായ മൗലാനാ മൗദൂദി ആവിഷ്കരിച്ചവതരിപ്പിച്ച ഹുകൂമത്തെ ഇലാഹി എന്ന സിദ്ധാന്തത്തിന്റെ വേരുകൾപരിശോധിച്ചാൽ അത് ശിയാക്കളുടെ ഇമാമത്ത് വാദത്തിലാണ് എത്തിചേരുക എന്നു കണ്ടെത്താൻ കഴിയും. അതുകൊണ്ടു തന്നെ “അഹ്ലുസ്സുന്നത്തിന്റെ മുഖം മൂടിയണിഞ്ഞ ശീഈ’’ എന്ന് അദ്ദേഹത്തെക്കുറിച്ച് പ്രഗത്ഭരായ പണ്ഡിതർ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ ജമാഅത്തെ ഇസ്ലാമി പ്രസിദ്ധീകരണാലയം “ഹുകൂമത്തെ ഇലാഹി’’ എന്ന ഖുമൈനിയുടെ പുസ്തകം “ഇസ്ലാമിക ഗവൺമെന്റ്’’ എന്ന പേരിൽ വിവർത്തനം ചെയ്തു പ്രസിദ്ധീകരിക്കുകയുണ്ടായി. അതിന്റെ പ്രസാധകകുറിച്ച് ആരംഭിക്കുന്നതു കാണുക: “ഇറാനിൽ ഇന്ന് മതം സമൂഹത്തേയും,ജീവിതത്തെയും മുഴുവനായി ഭരിക്കുന്നു. 1979 ഫെബ്രുവരി 11ന് വിജയിച്ച ഇസ്ലാമിക വിപ്ളവമാണ് അതിനുള്ള സാഹചര്യം സൃഷ്ടിച്ചത്.“ (പേജ് 9) കടുത്ത ശിയാഇസം നടപ്പിലാക്കാൻ നടത്തപ്പെട്ട വിപ്ളവത്തെക്കുറിച്ച് മൗദൂദി സാഹിബ് എഴുതിയത് ഇതേ പുസ്തകത്തിന്റെ മുഖവുരയിൽ ചേര്ർത്തിട്ടുണ്ട്. അദ്ദേഹമെഴുതുന്നു:“ഖുമൈനിയുടെ വിപ്ളവം തികച്ചും ഇസ്ലാമിക വിപ്ളവമാണ്. വിപ്ളവത്തിന് നേത്യത്വം നൽകുന്നത് ഇസ്ലാമിക സംഘടനയും അവരിൽ നിന്ന് പരിശീലനം നേടിയ യുവാക്കളുമാണ്. അതുകൊണ്ട് മുസ്ലിംകൾ പൊതുവിലും സംഘടനകൾപ്രത്യേകിച്ചും ഈ വിപ്ളവത്തെ പിന്തുണക്കുകയും എല്ലാ മാർഗ്ഗങ്ങളുമുപയോഗിച്ച് ഈ വിപ്ളവത്തെ സഹായിക്കുകയും ചെയ്യേണ്ടതാണ്.“ (മജല്ലത്തു?അ്വ:1979 ആഗസറ്റ്,ലക്കം 39) ഖുമൈനി മരിച്ചപ്പോൾ അനുശോചന സന്ദേശത്തിൽ ജമാഅത്തെ ഇസ്ലാമി അമീർ മൗലാനാ അബൂല്ലൈസ് പറഞ്ഞത് ഇതിനോടു ചേർത്തുവായിക്കേണ്ടതുണ്ട്.“മഹാനായ വിപ്ളവകാരിയാണ് ലോകത്തിന് നഷ്ടപ്പെട്ടിരിക്കുന്നത്. ഇറാനുമാത്രമല്ല,മുസ്ളിം ലോകത്തിനാകെയും കനത്ത നഷ്ടമാണ്
സംഭവിച്ചിരിക്കുന്നത്. തന്റെ അനുശോചന സന്ദേശത്തിൽ ഖുമൈനിയുടെ പുത്രൻ സയ്യിദ് അഹ്മ്മദ് ഖുമൈനിയും ഇറാൻ ജനതയുടെ ദു:ഖത്തിൽ പങ്കുചേർന്ന അബൂല്ലൈസ് ഖുമൈനിയുടെ പരലോക ശാന്തിക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.’’ (പ്രബോധനം വാരിക 24.6.1989) ഇസ്ലാമിനോടും അഹ്ലുസ്സുന്നത്തിനോടും കടുത്ത വിദ്വേഷം പുലർത്തുന്ന ശിയാക്കളെ ഇത്രയേറെ ആദരിക്കുന്ന സാഹചര്യം മുസ്ലിം സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ശീഈ സാഹിത്യവും വിശ്വാസവും ന്യായീകരിക്കുന്ന വിഷയത്തിൽ ജമാഅത്തുകാരുടെ തീവ്രവാദി സംഘടനയുടെ പുതിയ പതിപ്പായ എന്‍ ഡി എഫ് സംഘടനയുടെ പ്രസിദ്ധീകരണങ്ങളും പങ്കുവഹിച്ചിട്ടുണ്ട്. 2005ൽ അവർ പുറത്തിറക്കിയ അവരുടെ കലണ്ടറിൽ ഇസ്ലാമിലെ യുഗപുരുഷൻമാരായി പരിചയപ്പെടുത്തുന്നത്, സ്വഹാബികളെ തോജോവധം ചെയ്യുന്നതിൽ മുൻനിരയിലുള്ള ശീഈ- ഇഖുവാനീ നേതാക്കളെയാണ്. ശീഈ നേതാവായ അലിശരീഅത്തിയെ അതിൽ പരിചയപ്പെടുത്തിയത് ഇറാനിലെ ഇസ്ലാമിക വിപ്ളവ ചിന്തയുടെ മുല്യ സ്രോതസ്സുകളെന്നാണ്?!!! അല്ലാഹുവില്‍ ശരണം
No comments:
Post a Comment