Monday, March 24, 2014

ഭരണകൂടങ്ങളും മുസ്ലിങ്ങളും ചില തെറ്റിദ്ധാരണകളും

All praise be to Allah, the Lord of the Worlds,

ആമുഖമായി പറയട്ടെ.... ഇസ്ലാമിക ശരിയത്ത്‌ അനുസരിച്ച് കൊണ്ടുള്ള ഒരു ഭരണ സംവിധാനമാണ് എന്തുകൊണ്ടും നല്ലതെന്ന കാര്യത്തില്‍ ഒരു സത്യവിശ്വാസികും സംശയമുണ്ടാകുവാന്‍ പാടില്ലാത്ത സ്ഥിതിക്ക് ആ വിഷയതിന്റ്റെ ചര്‍ച്ചയെ ഒഴിവാക്കി കൊണ്ട് ഈ ആധുനികകാലത്ത് ഒരു മുസ്ലിം ജീവികുവാന്‍ നിര്‍ബന്ധിതമാകുന്ന നിലവിലുള്ള മറ്റു ഭരണ സംവിധാനങ്ങളോട് അവന്റ്റെ നിലപാട് എന്തായിരികണം എന്ന ഒരു ചര്‍ച്ചക്ക് ഒരു എളിയ ശ്രമം നടത്തുന്നു. തെറ്റുകള്‍ അള്ളാഹു പൊറുത്തു മാപ്പാക്കി തരുമാരാവട്ടെ എന്ന് ആദ്യമായി ദുഹാ ചെയുന്നു.
അല്ലാഹുവിന്‍റെ നിയമങ്ങള്‍ അനുസരിക്കേണ്ടതില്ല എന്ന നിലപാട് കുഫ്‍റാണ്, ദൈവനിഷേധമാണ്‌. ദൈവിക നിയമങ്ങള്‍ക്ക് തുല്യമായി മറ്റാരുടേയെങ്കിലും നിയമങ്ങള്‍ക്ക് സ്ഥാനം കല്‍പ്പിക്കുന്നത് ആ നിയമദാതാവിനെ അല്ലാഹുവിന്‌ തുല്യനാക്കലാണ്‌; ശിര്‍ക്കാണ്‌. അല്ലാഹുവെ ബോധപൂര്‍വ്വം ധിക്കരിക്കുന്ന മനുഷ്യന്‍ അതോടെ തന്നെ സത്യനിഷേധിയായി തീരുകയാണ്‌. പിന്നെ അവന്‍ ആരെയൊക്കെ അനുസരിക്കുന്നുവെന്നത് അവനെ സംബന്ധിച്ച മതവിധിയില്‍ മൌലികമായ മാറ്റമൊന്നും വരുത്തുന്നില്ല. എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവിന്‍റെ നിയമങ്ങളെ ആദരിക്കുന്നതോടൊപ്പം വന്‍പാപങ്ങളല്ലാത്ത വല്ല കാര്യത്തിലും പിശാചിനെയോ ദേഹേച്ഛയേയോ അനുസരിച്ച് പോകുന്നത് കുഫരാണന്ന് പറയാവുന്നതല്ല മറിച്ച് അയാള്‍ ഒരു നിഷിദ്ധമായ പ്രവര്‍ത്തി ചെയ്തുവെന്നെയുള്ളൂ. അത് കുഫരാണന്ന വാദമുള്ളത് പിഴച്ച കക്ഷികളായ ഖവാരിജുകള്‍ക്ക് ആണ്. അല്ലാഹുവിന്‍റെ നിയമങ്ങളെ ധിക്കരിക്കുകയോ ഇന്ത്യാഗവണ്മെന്‍റിന്‌ അനിഷേധ്യമായ ആധികാരികത കല്‍പ്പിക്കുകയോ ചെയ്യാതെ ഇവിടത്തെ മതവിരുദ്ധമല്ലാത്ത ഭരണനിയമങ്ങള്‍ മുസ്‍ലിങ്ങള്‍ അനുസരിക്കുന്നതിനെ കുഫരെന്നോ ശിര്‍ക്കെന്നോ പറയുവാന്‍ പാടില്ലാ എന്നതാണ് കേരളത്തിലെ ഇന്നേവരെയുള്ള മഹാന്മാരായ മുജാഹിദ്‌ പണ്ഡിതന്മാര്‍ വിശദികരിച്ചിട്ടുള്ളത്. അത് തന്നെയാണ് ലോക്കതുള്ള എല്ലാ സലഫി ഉലമാകളുടെയും നിലപാട്‌ എന്നാണ് ഈ എളിയവന് മനസിലാകുവാന്‍ സാധിച്ചിട്ടുള്ളത്.

ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ ഭരണമാണ് ജനാധിപത്യമെന്നതു കൊണ്ടർത്ഥമാക്കുന്നത് അഥവാ ജനാധിപത്യം  എന്നത് ജനങ്ങൾ ഭരിക്കുന്ന അല്ലെങ്കിൽ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടവർ ഭരിക്കുന്ന ഒരു ഭരണ രീതിയാണ്. ജനാധിപത്യ സംവിധാനം പല മാറ്റങ്ങളിലൂടെയുമാണ് ഇന്ന് നമ്മള്‍ കാണുന്ന ആധുനിക്ക ജനാതിപത്യ സംവിധാനത്തില്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്. ജനാതിപത്യ വിവസ്ഥിതികള്‍ തന്നെ പല രാജ്യത്തും വിഭിന്നമാണന്നത് ഇതിന്റ്റെ കൂടെ മനസിലാകണം. മതേതരത്വവും, മതനിരാസവും തുടങ്ങി പണ്ടുകാലത്തെ രാജാവും രാജ്ഞിയും നിലനില്‍കുന്ന സംവിധാനം വരെ ജനാതിപത്യം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ഉണ്ട്. ജനാതിപത്യം എന്നതിന് വിത്യാസ്ഥ വീക്ഷണങ്ങള്‍ പറഞ്ഞവരും ഉണ്ട്. എന്നിരുന്നാലും പൊതുവില്‍   പൊതുനന്മയാണ് ജനാധിപത്യത്തിൻറ്റെ ആത്യന്തികമായ ലക്‌ഷ്യമായി പറയപെടുന്നത്. ധാരണാശക്തി തൃപ്തികരമായിരിക്കുകയും സ്വഭാവം മെച്ചപ്പെട്ടിരിക്കുകയും ചെയ്യുമ്പോൾ ഉത്തരവാദിത്വങ്ങളെക്കുറിച്ച് ജനത ബോധവാൻമാരാകുന്നു. സാമൂഹ്യ സേവനതൽപരതയും ഊർജ്ജസ്വലതയും രാഷ്ട്രീയമായ വിവേകവും ജനാധിപത്യത്തിലാവശ്യമാണ്. പക്ഷെ ഇത്തരം സ്വഭാവ ഗുണവിശേഷങ്ങള്‍ നഷ്ട്ടപെട്ട ഒരു ജനത അവരെ പ്രതിനിധികരിച്ച് ഭരണ സിരാകേന്ദ്രങ്ങളിലേക്ക് അയകുക്ക സാമുഹിക്ക ഉത്തരവാദിത്വബോധവും, ജനക്ഷേമ പ്രവര്‍ത്തനബോധവും കൈമോശംവന്ന അഴിമതികാരും, സ്വജനപക്ഷപാതികളും, വര്‍ഗീയ വാദികളെയുമായാലോ?!!. അത്തരം ആളുകള്‍ മൃഗീയ ഭൂരിപക്ഷം നേടുന്ന സാഹചര്യം വന്നാല്‍ ഒരു ജനാധിപത്യ സംവിധാനം പതുക്കെ അട്ടിമറികപെടുകയും സേചാധിപത്യ ഭരണ വിവസ്ഥയിലോട്ട് മാറ്റപെടുകയും ചെയ്തേക്കാം !!


കടുത്ത പരീക്ഷണങ്ങളില്‍ നിന്നും വിശ്വാസികള്‍ അല്ലാഹുവിങ്കല്‍ രക്ഷ തേടെണ്ടാതായി ഇബ്രാഹിം അലൈസലാമിന്റ്റെ ചരിത്രം വിവരികുന്നിടത്ത് ഖുര്‍ആന്‍ പറയുന്നതായി കാണാം.
“ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ സത്യനിഷേധികളുടെ പരീക്ഷണത്തിന്‌ ഇരയാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക്‌ നീ പൊറുത്തുതരികയും ചെയ്യേണമേ. തീര്‍ച്ചയായും നീ തന്നെയാണ്‌ പ്രതാപിയും യുക്തിമാനും”

പ്രാര്‍ഥന നിലനിര്‍ത്തുന്നതോടപ്പം പ്രായോഗിക തലത്തില്‍ ഒരു വിശ്വാസിക്ക് ഇത്തരം സങ്കീര്‍ണതകള്‍ മുസ്ലിം ഉമ്മതിന്നു വന്ന് ചേരാതിരികുവാന്‍ എന്ത് ചെയുവാന്‍ സാധിക്കുമെന്നത്ത് ഗൌരവമായി ചിന്തികേണ്ടതുണ്ട്. അതാത് പ്രദേശത്തെ സാഹചര്യങ്ങളും രാഷ്ട്രിയ ചുറ്റുപാടുകളും കൂടുതല്‍ അറിയാവുന്ന ആ നാട്ടിലെ പണ്ഡിതന്മാര്‍ കൂടിയാലോചിച്ച് തീരുമാനികുന്നതാവും ഇത്തരം വിഷയങ്ങള്‍ കൂടുതല്‍ ഫലപ്രദമായിട്ടുണ്ടാവുക്ക. കൂടുതല്‍ അറിയാവുന്നവന്‍ അല്ലാഹുവാണ്.

മതനിരാസം നിലനില്‍കുന്ന സംവിധാനങ്ങളെ കുറിച്ചല്ല മറിച്ച് ഒരു മുസ്ലിമിനെ സംബന്ധിച്ച് അവന്റ്റെ മതമനുസരിച്ച് ജീവികുവാന്‍ അനുവദിക്കുന്ന ഭരണ സംവിധാനങ്ങളെ കുറിച്ചാണ് പ്രധാനമായി ഇവിടെ ചര്‍ച്ച ചെയുവാന്‍ ഉദ്ദേശിക്കുന്നത്.

ഇന്ത്യന്‍ മതേതര ജനാതിപത്യ സംവിധാനത്തില്‍ പ്രത്യകിച്ചു ഒരു മതതിന്നും പ്രത്യക പരിഗണനയോ, പദവിയോ നല്‍കുന്നില്ലെന്ന് മാത്രമല്ല ഓരോ മത വിശ്വാസിക്കും അവരുടെ മത വിശ്വാസമനുസരിച്ച് കൊണ്ട് ജീവികുവാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ട്. താന്‍ വിശ്വസിക്കുന്ന മതം പിന്തുടരാനും, അത് ജനങ്ങളോട് മൈക്ക് കെട്ടിയും അല്ലാതെയും വിളിച്ചു പറയുവാനും അനുവാദം നല്‍കുന്ന ഈ മഹത്വരമായ ഒരു സംവിധാനത്തെ ഒളിഞ്ഞും തെളിഞ്ഞും പഴിചാരി മുസ്ലിം യുവതയെ തന്നെ ഈ രാഷ്ട്രത്തോടും രാഷ്ട്ര പുനര്‍നിര്‍മാണ പ്രവര്‍ത്തനത്തില്‍ നിന്നും അകറ്റുവാന്‍ ശ്രമിക്കുന്നവര്‍ അവിവേകികളും, മതേതര വിരുദ്ധ നിലപാടുകള്‍ അജണ്ടയായി കൊണ്ട് നടക്കുന്ന ഇവിടുത്തെ ഫാസിസ്റ്റ്‌ വര്‍ഗിയ വാദികളെ പ്രത്യക്ഷതിലോ പരോക്ഷമായോ സഹായികുന്ന നിലപാട് എടുക്കുന്നവരുമാണ്. 

രണ്ട് ശര്‍റുകളില്‍/ ഉപദ്രവങ്ങളില്‍ ഏതെങ്കിലും ഒന്ന് സംഭവിച്ചേ തീരൂ  എന്ന  അവസ്ഥ  വരുമ്പോള്‍ ചെറിയ ശര്‍റു കൊണ്ട് വലിയ ശര്‍റിനെ തടയുക എന്ന നിയമം ഇവിടെ ഏറെ പ്രസക്തമാണ്. ഉദാ: രണ്ട് പേര്‍ സ്ഥാനാര്‍ഥികളായി മത്സരിക്കുന്നു. അതില്‍ ഒരാള്‍ ഇസ്ലാമിനോട് ശത്രുതയുള്ള ആളാണ്‌. മറ്റൊരാള്‍ ഇസ്ലാമിനോട് ശത്രുത ഇല്ലാത്ത ആളാണ്‌. അതല്ലെങ്കില്‍ ശത്രുത ആദ്യത്തെ ആളെക്കാള്‍ കുറഞ്ഞ ആളാണ്‌ എന്ന് കരുതുക. ഞാന്‍ വോട്ട് ചെയ്താലും ഇല്ലെങ്കിലും  ഇവരില്‍ രണ്ടു പേരില്‍ ആരെങ്കിലും ഒരാള്‍ ഭരണത്തില്‍ വരും എന്നുള്ളത് ഉറപ്പാണ്. ഇവിടെ കര്‍മ്മശാസ്ത്രത്തില്‍ ഒരു നിയമമുണ്ട്. 'രണ്ടു ശര്‍റുകളില്‍ ഏതെങ്കിലും ഒന്ന് സംഭവിക്കും എന്ന് ഉറപ്പ് വന്നാല്‍ അതില്‍ ചെറിയ ശര്‍റു കൊണ്ട് വലിയ ശര്‍റിനെ തടുക്കണം'. ഇവിടെ വോട്ടെടുപ്പില്‍ നിന്ന് പാടേ മാറി നിന്നാല്‍,  ഒരുപക്ഷെ ആ കടുത്ത ശത്രുതയുള്ള ആള്‍ തിരഞ്ഞെടുക്കപ്പെടുകയും അതുവഴി വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസപ്രകാരം ജീവിക്കാനുള്ള സാഹചര്യങ്ങള്‍ കൂടുതല്‍ ഹനിക്കപ്പെടുകയും, ദുഷ്കരമാകുക്കയും,  അല്ലാഹുവിന്‍റെ നിയമങ്ങള്‍ കൂടുതല്‍ പാലിക്കപ്പെടാതിരിക്കുന്ന സാഹചര്യവുമാണ് ഉണ്ടാവുക. അതുകൊണ്ടുതന്നെ  ജനാധിപത്യ വ്യവസ്ഥപോലുള്ള ഒരു സാഹചര്യത്തില്‍ വിട്ടുനില്‍ക്കുക എന്നുള്ളത് കാര്യങ്ങള്‍ കൂടുതല്‍ മോശമാകാന്‍ മാത്രമേ ഉപകരിക്കൂ... അഥവാ ഇസ്‌ലാമിക നിയമം പൂര്‍ണമായും കൊണ്ടുവരാന്‍ സാധിച്ചില്ലെങ്കിലും ഇസ്‌ലാമിക നിയമങ്ങള്‍ക്ക് എതിരായ നിയമങ്ങള്‍ കൊണ്ടുവരപ്പെടുമ്പോള്‍ അതിനെതിരെ ശബ്ദിക്കാന്‍, ഇസ്‌ലാമിക നിയമങ്ങള്‍ക്കും മുസ്ലിമീങ്ങളുടെ ആവശ്യങ്ങള്‍ക്കും വേണ്ടി ശബ്ദികുവാന്‍ ഈ സാഹചര്യത്തില്‍ മുസ്‌ലിം പ്രതിനിധികള്‍ ആവശ്യമാണ്‌ എന്നത് തന്നെയാണ് നമ്മുടെ ഇതുവരെയുള്ള അനുഭവം ബോധ്യപ്പെടുത്തുന്നത്. കാരണം ജനപ്രതിനിധികളാണ് നമ്മുടെ നാട്ടില്‍ നിയമ സംഹിതകള്‍ക്ക് രൂപം നല്‍കുന്നത്. ആ ഒരു അവസ്ഥ മാറ്റിയെടുക്കാന്‍ നമുക്ക് ഒരിക്കലും സാധിക്കില്ല. അപ്പോള്‍ ഇനി അത്തരം ഒരു സാഹചര്യത്തില്‍ തന്‍റെ വിശ്വാസങ്ങള്‍ക്ക് എതിരായ നിയമങ്ങള്‍ രൂപീകരിക്കപ്പെടാതിരിക്കാനും, തന്‍റെ ആവശ്യങ്ങളും അവകാശങ്ങളും നേടിയെടുക്കാനും പ്രതിനിധികള്‍ അനിവാര്യമല്ലേ?!!. 

ഒരു മുസ്ലിമിന്റ്റെ അതിപ്രധാനമായ ഉത്തരവാദിത്വങ്ങളില്‍ ഒന്നാണ് ഇസ്ലാമിക പ്രബോധനമെന്നത്. മാനവരാശിയുടെ മോചനത്തിനുള്ള ഏക്ക മാര്‍ഗം ഇസ്ലാം മാത്രമാണ്  അഥവാ ലോക്ക രക്ഷിതാവായ പടച്ചവനുള്ള സമ്പൂര്‍ണമായ സമര്‍പ്പണമാണ് എന്ന അതിമഹത്തായ അറിവ് പകര്‍ന്നു നല്‍ക്കുവാനുള്ള എല്ലാ സ്വതന്ത്രവും അനുവദിക്കപെട്ട, വന്‍പിച്ച ഭാഗ്യം ലഭിച്ച ഈ മഹത്തായ ഇന്ത്യാ രാജ്യത്തെ പഴി പറയുവാന്‍ മത പണ്ഡിതന്മാരുടെ ഫതവകള്‍  അനേഷികുന്ന രാജ്യങ്ങളില്‍ പോലും ഇല്ലാത്ത പ്രബോധന സ്വാതന്ത്ര്യം നല്‍ക്കുന്ന നാടാണ് ഇന്ത്യാ. ആ സംവിധാനത്തെ അട്ടിമറികുവാനും പഴിപറയുവാനും, കുഫാരാരോപികുവാനും ഇറങ്ങി തിരികുന്ന നമ്മുടെ സഹോദങ്ങള്‍ അറിഞ്ഞോ അല്ലാതെയോ  എത്തിപെട്ടിരികുന്നത്  യഥാര്‍ത്ഥത്തില്‍  അൽ ഖാഇദയുടെ താത്വികാചര്യനുമായ ഡോ. അയ്മൻ സവാഹിരി, ഈജ്പ്തിലെ ഇഖ്‌വാനുൽ മുസ്‌ലിമൂൻ നേതാവ്‌ സയ്യിദ്‌ ഖുതുബ്‌, ജമാത്തെ (ഇസ്ലാമി) നേതാവ് മൌദൂദി  എന്നിവർ തീർത്തും ഉപേക്ഷിക്കേണ്ട രീതിയായി ജനാധിപത്യത്തെ വിലയിരുത്തുന്നിടതാണ്.  ലോകത്ത് പ്രവർത്തിക്കുന്ന എല്ലാ  തീവ്രവാദ സംഘങ്ങളും,   തകർക്കപ്പെടേണ്ട ജനവിരുദ്ധ വ്യവസ്ഥിതിയായാണ് ജനാധിപത്യത്തെ കാണുന്നത്. ജനാധിപത്യവും ഇസ്‌ലാമും വിരുദ്ധാശയങ്ങളാണെന്ന ചിന്താഗതി മാത്രമല്ല, ജനാധിപത്യം ഇസ്‌ലാമിനെതിരെയുള്ള പാശ്ചാത്യ നിർമിതിയാണെന്ന് വരെയുള്ള വിവിധ വാദമുഖങ്ങളാണ്‌ ഈ ശത്രുതക്കടിസ്ഥാനമായി അവര്‍ കാണുന്നത്.

ഇസ്ലാമിക്ക ഭരണം നടത്താത്ത ഭരണ സംവിധാനങ്ങളെയെല്ലാം 'ദാറു ഹര്‍ബ്' അഥവാ ഇസ്‌ലാമുമായി പ്രത്യക്ഷമായി യുദ്ധം പ്രഖ്യാപിച്ച രാജ്യമായിട്ടാണ് ഈ വഴിപിഴച്ചവര്‍ കണകാകുന്നത്. എന്നാല്‍ കര്‍മ്മശാസ്ത്ര നിയമപ്രകാരം രാജ്യങ്ങളെ മൂന്നായി തരം തിരിക്കാം, ഒന്ന്: 'ദാറു ഇസ്‌ലാം' ഇസ്‌ലാമിക രാഷ്ട്രം, രണ്ട് : 'ദാറു മുആഹദ' മുസ്ലിമീങ്ങളും അമുസ്ലിമീങ്ങളും പരസ്പര ഉടമ്പടിയോടെ ജീവിക്കുന്ന രാഷ്ട്രം.  മൂന്ന്‍ : 'ദാറു ഹര്‍ബ്' ഇസ്‌ലാമുമായി പ്രത്യക്ഷമായി യുദ്ധം പ്രഖ്യാപിച്ച രാജ്യം. 


ഇതില്‍ 'ദാറു മുആഹദ' എന്നതിലാണ് ഇന്ത്യയെ പോലുള്ള രാജ്യങ്ങള്‍ വരുക. വ്യത്യസ്ഥ മത വിശ്വാസികള്‍ പരസ്പരമുള്ള അക്രമങ്ങള്‍ക്കും, പരസ്പര വര്‍ഗീയ കലാപങ്ങള്‍ക്കും എതിരെയുള്ള രാഷ്ട്രങ്ങളുടെ ഉടമ്പടിയില്‍ ഒപ്പ് വച്ചിട്ടുള്ള രാജ്യമാണ് ഇന്ത്യ. ഇങ്ങനെ 'ദാറു മുആഹദ' യില്‍ ജീവിക്കുന്ന ആളുകളുടെ വിഷയം കര്‍മ്മശാസ്ത്ര രംഗത്ത് പ്രത്യേകം തന്നെ പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. 'ദാറു ഹര്‍ബില്‍' പ്രാവര്‍ത്തികമാക്കുന്ന നിയമങ്ങള്‍ അല്ല ഇവിടെ പ്രാവര്‍ത്തികമാക്കുക. മറിച്ച് അത് ഉടമ്പടി തെറ്റിക്കലാണ്. പ്രവാചകന്‍റെ കാലത്ത് ഉടമ്പടി തെറ്റിച്ചിരുന്നത് എല്ലായിപ്പോഴും അവിശ്വാസികളായിരുന്നു. അത് ഒരിക്കലും വിശ്വാസികള്‍ക്ക് ചേര്‍ന്ന പണിയല്ല. അതുപോലെത്തന്നെ 'ദാറു ഇസ്‌ലാമില്‍ നടപ്പാക്കപ്പെടുന്ന കാര്യങ്ങള്‍ എല്ലാം 'ദാറു മുആഹദക്ക്' ബാധകമല്ല. അവിടെ ഉടമ്പടി പ്രകാരമാണ് കാര്യങ്ങള്‍ നടന്നുപോകുക. 
അള്ളാഹു വിശുദ്ധ ഖുര്‍ആനില്‍ പറയുന്നു.
‘’മതകാര്യത്തില്‍ നിങ്ങളോട്‌ യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന്‌ നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക്‌ നന്‍മ ചെയ്യുന്നതും നിങ്ങളവരോട്‌ നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട്‌ നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.’’

ഖവാരിജിയ്യത്തും, തക്ഫീറും, ഹാകിമിയ്യത്തും, ഖുതുബിയ്യത്തും എല്ലാം നടപ്പാക്കണമെങ്കില്‍ പലവശങ്ങളും മൂടിവെച്ച് നിക്ഷിപ്ത താല്പര്യമുള്ള കാര്യങ്ങള്‍ മാത്രം ചികഞ്ഞെടുക്കുക എന്നതേ ഇത്തരകാര്‍ക്ക് മാര്‍ഗമുള്ളൂ..... ആദ്യം ഇന്ത്യയില്‍ നിന്നും തുടങ്ങി പിന്നീട് മുസ്‌ലിം ഭാരണാധികാരികളെപ്പോലും കാഫിറുകളായി മുദ്രകുത്തി സായൂജ്യമടയുന്ന ഖവാരിജിയാക്കളുടെ അവസ്ഥ പരിശോധിച്ചാല്‍ പലപ്പോഴും സ്വന്തം ജീവിതത്തിലും വീട്ടിലും പോലും അല്ലാഹുവിന്‍റെ നിയമങ്ങള്‍ നടപ്പാക്കാന്‍ കഴിയാത്തവരാണ്  ഇവരില്‍ പലരും. ഭരണാധികാരികളുടെ ഓരോ തെറ്റുകളും ഊതിവീര്‍പ്പിച്ച് ആളുകള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്ന ഇവര്‍ക്ക് അഹ്ലുസ്സുന്നയുടെ ആദര്‍ശത്തിന്‍റെ അടിസ്ഥാന മൂല്യങ്ങള്‍ പോലും അറിയില്ല എന്നത് ഒരു വസ്തുതയാണ്. 


ഏതെങ്കിലുമൊരു പ്രവാചകന്‍, ഭരണാധികാരിയെ അനുസരിക്കുന്നത്‌ ശിര്‍ക്കണെന്ന്‌ ജനങ്ങളുടെ മുമ്പാകെ പ്രഖ്യാപിച്ചിട്ടുണ്ടോ? വിശുദ്ധ ഖുര്‍ആനിലോ പ്രാമാണിക ഗ്രന്ഥമായ ഹദീസിലോ അങ്ങനെ കാണുന്നില്ല.ഇബ്രാഹീം നബി(അ) യുടെ നാട്ടുകാര്‍ നംറൂദ്‌ രാജാവിന്റെ ഭരണനിയമങ്ങള്‍ അനുസരിക്കുന്നവരായിരുന്നു. മൂസാ നബി(അ) യുടെ പ്രബോധിത ജനത സ്വയം ദിവ്യത്വം അവകാശപ്പെട്ട സ്വേച്ഛാധിപതിയായ ഫിര്‍ഔന്റെ ഭരണനിയമങ്ങള്‍ അനുസരിച്ചിരുന്നു. റോമന്‍ ചക്രവര്‍ത്തിമാര്‍ ഉള്‍പ്പടെ അനേകം രാജാക്കന്മാരുടെ നിയമങ്ങള്‍ അനുസരിച്ച്‌ ജീവിക്കുന്നവരായിരുന്നു നബി(സ) യുടെ സമകാലികരായ യഹൂദരും ക്രൈസ്‌തവരും. അവരുടെ മുന്‍ഗാമികളുടെ അവസ്ഥയും തഥൈവ. എന്നാല്‍ ഈ ജനവിഭാഗങ്ങള്‍ അവരുടെ രാജാക്കന്മാരെയോ മന്ത്രിമാരെയോ റബ്ബുകളാക്കി എന്ന്‌ അല്ലാഹുവോ റസൂലോ(സ) കുറ്റപ്പെടുത്തിയിട്ടില്ല. പണ്ഡിതന്മാരെയും പുരോഹിത്മാരെയും റബ്ബുകളാക്കി എന്നാണ്‌ കുറ്റപെടുത്തിയത്‌. അറേബ്യയിലെ ബഹുദൈവവാദികളും യഹൂദരും ക്രൈസ്‌തവരുമൊക്കെ വിവിധ നാടുവാഴികളുടെ ഭരണ നിയമങ്ങള്‍ അനുസരിക്കാറുണ്ടായിരുന്നു. അധികാരത്തിന്റെ കൈകള്‍ ചെന്നെത്തുന്ന മേഖലകളിലെ മാത്രം അനുസരണം. ഈ അനുസരണത്തെ അല്ലാഹുവോ റസൂലോ(സ) ശിര്‍ക്ക്‌ എന്ന്‌ വിശേഷിപ്പിച്ചിട്ടില്ല. ഇസ്ലാമിക നിയമങ്ങള്‍ക്ക് വിരുദ്ധമല്ലാത്ത വിഷയങ്ങളില്‍ രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കുന്ന ഇന്ത്യന്‍ മുസ്ലിങ്ങളുടെമേല്‍ രാഷ്ട്രിയ ശിര്‍ക്കും കുഫറും ആരോപികുവാന്‍ തുനിഞ്ഞിറങ്ങിയ സഹോദരങ്ങള്‍ അല്ലാഹുവിനെ ഭയപെട്ടു കൊണ്ട് ഖേദിച്ച് മടങ്ങട്ടെ.

അല്ലാഹു അനുവദിച്ചത്‌ നിഷിദ്ധമാക്കിക്കൊണ്ടോ അവന്‍ നിഷിദ്ധമാക്കിയത്‌ അവനുവദനീയമായി പ്രഖ്യാപിച്ചുകൊണ്ടോ നിയമനിര്‍മാണം നടത്താന്‍ ആര്‍ക്കും അധികാരമില്ല എന്ന കാര്യത്തില്‍ എല്ലാ സലഫികളും ഏകാഭിപ്രായക്കാരാണ്‌. ഏക സിവില്‍ കോഡിന്‌ വേണ്ടിയുള്ള മുറവിളിയെ സലഫികള്‍ മാത്രമല്ല എല്ലാ മുസ്‌ലിം വിഭാഗങ്ങളും എതിര്‍ക്കുന്നത്‌ ഇക്കാരണത്താലാണ്‌.
മുസ്‌ലിം ഭൂരിപക്ഷ നാടുകളില്‍ ഇസ്‌ലാമിക നിയമങ്ങള്‍ക്ക്‌ വിരുദ്ധമാകാത്ത വിധത്തില്‍ ലൗകിക ജീവതമേഖലകള്‍ ക്രമീകരിക്കാന്‍ വേണ്ടി ധാരാളം നിയമങ്ങളും ചട്ടങ്ങളും എത്രയോ കാലമായി ഏര്‍പ്പെടുത്തിവരുന്നുണ്ട്‌. ഏകാധിപത്യ, ജനാധിപത്യ, അര്‍ധ ജനാധിപത്യ ഭരണക്രമങ്ങള്‍ നടപ്പിലുള്ള പല രാഷ്‌ട്രങ്ങളിലും ഇത്തരത്തിലുള്ള നിയനിര്‍മാണവും നിയമനിര്‍വഹണവും നിലവിലുണ്ട്‌.


രാഷ്‌ട്ര വ്യവഹാരത്തിന്റെ മതവിരുദ്ധമല്ലാത്ത ഈ മേഖലയില്‍ ഇസ്‌ലാമികേതര ഭരണകൂടങ്ങളുമായി സഹകരിക്കുന്നത്‌ തൗഹീദിന്‌ വിരുദ്ധമാണോ അല്ലേ എന്നതാണ്‌ കേരളത്തിലെ സലഫികളും ജമാഅത്തുകാരും തമ്മില്‍ നിലവിലുള്ള വീക്ഷണവ്യത്യാസം. ഇന്ത്യയിലെയും മറ്റും ജനാധിപത്യഭരണകൂടം ത്വാഗൂത്ത്‌ ആണെന്നും അതിനെ അനുസരിക്കല്‍ `ഇബാദത്തുത്താഗൂത്ത്‌' ആയതിനാല്‍ തൗഹീദിന്‌ വിരുദ്ധമാണെന്നുമാണ്‌ ആദ്യകാല ജമാഅത്ത്‌ സാഹിത്യങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌. ത്വാഗൂത്തീ പഞ്ചായത്തുകളുടെയും നിയമസഭയുടെയും ഭരണകര്‍ത്താക്കളാകാന്‍ വേണ്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്‌ ഇസ്‌ലാമിക സേവനമാണെന്നാണ്‌ ഇപ്പോള്‍ അവരുടെ നിലപാട്‌. സലഫികള്‍ മുന്‍നിലപാടില്‍ തന്നെയാണ്‌ ഇപ്പോഴുമുള്ളത്‌.സംഘടനാ ശുരൂത്തുകള്‍ പാലികുന്നില്ലാ എന്ന് പറഞ്ഞു കേരളത്തിലെ സലഫി കൂട്ടാഴ്മക്ക് തുരങ്കം വെച്ചവര്‍ ഇന്ന് എത്തിപെട്ടിട്ടുള്ള രാഷ്ട്രിയ നിലപാടുകള്‍ എന്താണന്ന് വളരെ സംയമനത്തോടെ ഒരു വിചിന്തനം നടത്തുന്നത് ഈ അവസരത്തില്‍ അത്യന്താപേക്ഷിതമാണ്.


ജീവിതത്തില്‍ വന്നു പോയിട്ടുള്ള അബദ്ധങ്ങള്‍ അള്ളാഹു നാം ഏവര്‍ക്കും പൊരുത്ത് തരുകയും കൂടുതല്‍ പഠിക്കുവാനും ബോധ്യപെട്ട സത്യം ജീവിതത്തില്‍ പാലിച്ചു കൊണ്ട് ജീവികുവാനും നാം ഏവര്‍ക്കും അള്ളാഹു തൗഫീക് നല്‍ക്കുമാരാവട്ടെ. 


Courtesy - P N Abdu Rahman
Cheriyamundam Abdul Hameed Madani  


Saturday, March 22, 2014

സഘടനാ ശുരൂതുകാരോട് ചില ചോദ്യങ്ങള്‍?!!

രാഷ്ട്രിയ ശര്തുമായി കുഫരും ശിര്ക്കും ആരോപിക്കുന്ന സഘടനാ ശുരൂതുകാരോട് ചില ചോദ്യങ്ങള്‍?!!

Sunnah Salafiyyah എന്ന  സ്വന്തം പേര് പോലും വെളിപെടുതുവാന്‍ ധൈര്യം കാണികാത്ത ആധുനിക സിമിയുടെ പ്രബോധന രീതി ശാസ്ത്രം സീകരിച്ച് ഇന്ത്യാ രാജ്യത്തെയും അവിടെ സമാധാനമായി ജീവികുവാന്‍ ആഗ്രഹിക്കുന്ന മുസ്ലിങ്ങളെയും, അവര്‍ അനുഭവിക്കുന്ന മത സ്വതന്ത്രതെയും അപകടതിലാകുവാന്‍ ഫൈസ്ബുക്കില്‍ പേനയൂന്തുന്ന ഒരു കപടന്‍ എഴുതുന്നത്‌ നോകുക്ക. << സ്വന്തം സമുദായം കബര്‍ കെട്ടിപ്പൊക്കി ആരാധിക്കുമ്പോള്‍ അത് ശിര്ക്ക് ആണ് ചെയ്യരുത് എന്ന് പറയും പോലെ 
ജനാധിപത്യം കുഫ്ര്‍ ആണ് എന്ന് പറയാന്‍ ഒരു മടിയും കാണിക്കേണ്ട അതിനു ഇന്ത്യയില്‍ യാതൊരു വിളക്കും ഇല്ല Abdul Hakeem and Irshad Aranhikkal like this.>>
അല്ലഹുവിന്റ്റെ അനുഗ്രഹത്താല്‍ ബുദ്ധിയുള്ള മുസ്ലിങ്ങള്ക്ക്, പ്രത്യകിച്ചു മുജാഹിദ്‌ പ്രസ്ഥാനത്തിന്റെള മുന്കാകല പണ്ഡിതന്മാരായ കെ എം മൌലവി, ഉമ്മര്‍ മൌലവി, കെ പി മുഹമ്മദ്‌ മൌലവി, ഡോക്ടര്‍ ഉസ്മാന്‍ രഹിമഹുള്ള തുടങ്ങിയ നേതാകന്മാര്‍ വെച്ച് പുലര്ത്തി യിരുന്ന നിലപാടുകള്‍ അറിയാവുന്നവര്ക്ക് വിത്യസ്ത ഭരണകൂട്ടങ്ങലോടും, രാഷ്ട്രിയ പ്രസ്ഥാനങ്ങലോടുമുള്ള ഒരു മുസ്ലിമിന്റ്റെ നിലപാട്‌ എന്തായിരികണം എന്നത് വ്യക്തമാണ്. ഇസ്ലാമിന്റ്റെ ശത്രുകള്ക്ക് എന്നല്ല ഇവിടുത്തെ അമുസ്ലിം സഹോദരങ്ങള്ക്ക് പോലും കേരളത്തിലെ സലഫികളുടെ മദ്യമ നിലപാടുകള്‍ അറിയുന്നവരും എന്നാല്‍ രാഷ്ട്രിയ നിലപാടുകളില്‍ ഇസ്ലാം നിഷ്കര്ഷികാത്ത തീവ്രവാദപരമായ നിലപാടുകള്‍ സീകരിച്ച് പൊതുസമൂഹത്തില്‍ നിന്ന് തന്നെ ഒറ്റപെട്ട കക്ഷികളെ കുറിച്ച് വ്യക്തമായ ധാരണയുള്ളവരുമാണ്.
ഒരു കാര്യം ഇസ്ലാമിക്ക വിക്ഷണത്തില്‍ ശിര്ക്കോ , കുഫരോ, ബിദ്അത്തോ ആവണമെങ്കില്‍ അതിന് അല്ലാഹുവും റസൂലും (സ) പടിപിച്ച കാരണങ്ങള്‍ ഉണ്ടായിരികണം. ഒരു പ്രവര്ത്തി അല്ലങ്കില്‍ വിശ്വാസം ശിര്ക്കാവുന്നത് അള്ളാഹുവില്‍ പങ്ക് ചേര്ക്കുബോഴാണ്. Sunnah Salafiyyah പറഞ്ഞത് പോലെ കബര്‍ കെട്ടിപ്പൊക്കി ആരാധിക്കുമ്പോള്‍ അത് ശിര്ക്ക് ആവുന്നത് മരിച്ചു മണ്മറഞ്ഞുപോയ ആളുകളെ ആരാധികുന്നത് കൊണ്ടാണ്. ഇവിടെ അല്ലാഹുവിനു മാത്രം നല്കേണ്ട ആരാധന അവന്റ്റെ സൃഷ്ട്ടികള്‍ക്ക് നല്കി എന്നത് കൊണ്ടാണ് അത് ശിര്കായത്. എന്നാല്‍ ഒരാള്‍ വെറുതെ കബര്‍ കെട്ടി പൊക്കി എന്നുള്ളത് കൊണ്ട് അത് ശിര്ക്കാവുന്നില്ല മറിച്ചു അത് ഹറാം/നിഷിധമേ ആവുന്നുള്ളൂ.
ഇനി ഒരു മുസ്ലിം മദ്യം കഴികുന്നുവെന്ന് കരുതുക്ക. അയാള്‍ ഇസ്ലാം നിഷിദ്ധമാക്കിയ ഒരു കാര്യം ചെയുന്നുണ്ടങ്കിലും ആ പ്രവര്ത്തി യെ മുസ്ലിങ്ങലാരും ശിര്ക്കെന്നു പറയാറില്ല. എന്നാല്‍ അല്ലഹുവിന്റ്റെ നിയമം എന്നിക്ക് ബാധകമല്ല, ഈ ഇന്ത്യാ രാജ്യത്തിലെ നിയമമാണ് അള്ളാഹു അവതരിപിച്ച നിയമങ്ങളെകാള്‍ എന്തുകൊണ്ടും മെച്ചം എന്ന് ബോധപൂര്‍വം ഒരാള്‍ വിശ്വസികുക്കയും അങ്ങിനെ അല്ലാഹുവിനെ നിരാകരികുക്കയും ചെയ്‌താല്‍ അത് കുഫരാണ് അഥവാ അയാള്‍ കാഫിരാണ്. എന്നാല്‍ തന്റ്റെ മത വിശ്വാസമനുസരിച്ച് മദ്യവും, വേഭിചാരവും നിഷിദ്ധമാണ്‌ അതുകൊണ്ട് തന്നെ അതില്‍ നിന്ന് മാറി നില്കുവാനുള്ള പൂര്ണരമായ സ്വതന്ത്രം നല്കുന്ന ഒരു ഭരണ സംവിധാനത്തെ പൂര്ണമായും കുഫരാണ് എന്ന്, ഞങ്ങള്‍ സക്കറിയാ സ്വലാഹിയുടെയും, മുഹ്സിന്‍ ഐദിദിന്റ്റെയും, അബ്ദു റഊഫ് നദവിയുടെയും കൂടെയാണന്ന് മേനിനടികുന്ന ചിലര്‍ ഇപ്പോള്‍ വ്യാപകമായി പ്രച്ചരിപികുന്നുണ്ടങ്കില്‍ അവര്‍ വ്യക്തമാക്കി തരേണ്ട ചില ചോദ്യങ്ങളാണ് താഴെ.

1. ഒരു മുസ്ലിമിന്നു അവന്റ്റെ മതം അനുശാസിക്കുന്ന വിശ്വാസമനുസരിച്ച് ജീവികുവാന്‍ അനുവാദം നല്ക്കുന്ന ഒരു വിവസ്ഥിതി കുഫരാണ് എന്ന് പറയുവാനുള്ള നിങ്ങളുടെ ഖുറാനില്‍ നിന്നും സഹീഹായ ഹദീസില്‍ നിന്നുമുള്ള തെളിവെന്ത്?!!
2. ഇന്ന് ലോക്കത് നിലവിലുള്ള ഏതെങ്കിലും ഒരു രാജ്യം പൂര്‍ണ്ണമായും ഇസ്ലാമിക ശരിയത്ത് അനുസരിച്ച് കൊണ്ട് ഭരണം നടത്തുനുണ്ടോ?!! ഇല്ലങ്കില്‍ അത്തരം വിവസ്ഥിതി നിലനില്കുന്ന രാജ്യവും കുഫരിന്റ്റെ പരിധിയില്‍ വരുമോ?!!
3. ഇത്തരം ‘’അനിസ്ലാമിക്ക’’ ഭരണകൂട്ടങ്ങലുമായി ഒരു മുസ്ലിമിന്നു സഹകരികുവാന്‍ അനുവദിനിയമാണോ?!!
4. അനിസ്ലാമിക്ക ഭരണകൂട്ടത്തിലെ മന്ത്രിയായിരുന്ന പ്രവാചകന്‍ യൂസഫ്‌ അലൈസലാം നിങ്ങളുടെ വിശ്വാസ പ്രകാരം കുഫര്‍ പ്രവര്ത്തിിച്ചിരുന്നോ?!! (നഊതുബില്ല)
5. ആദ്യമായി ‘’കുഫര്‍’’ ഭരണം നിലനിന്നിരുന്ന എത്യോപ്യയിലേക്ക് ഹിജ്ര പോയ സഹാബത്ത് ചെയ്തത് ഏതു ആയതിന്റ്റെയും ഹദീസിന്റ്റെയും അടിസ്ഥാനത്തിലാണ് നിങ്ങള്‍ വിശദികരികുക്ക?!
6. ഇന്നത്തെ സ്വതന്ത്ര ഇന്ത്യക്ക് വേണ്ടി ഇവിടുത്തെ അമുസ്ലിങ്ങളുടെ കൂടെ ബ്രിട്ടിഷ് ഭരണത്തിനെതിരെ പോരാട്ടി നിങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ ഈ കുഫറാവുന്ന ജനാതിപത്യ ഭരണകൂട്ടം സ്ഥാപികുവാന്‍ പരിശ്രമിച്ച ആദ്യകാല സലഫി നേതാകളും മറ്റു മുസ്ലിങ്ങളും കുഫാരാണോ ചെയ്തത്?!!!
7. സത്യവിശ്വാസികള്ക്ക് ‌ മാത്രകയായി പരിച്ചയപെടുത്തിയ കൊടിയ കാഫിറായ ഫിര്ഓിനിന്റ്റെ ഭാര്യക്ക് നിങ്ങളുടെ മത വിശ്വാസത്തില്‍ ഉള്ള സ്ഥാനം എന്താണ്?!!! 
8. Last but not the least നിങ്ങളുടെ മതം ഏതാണ്?!!! മതം അനുസരിച്ച് ജീവികുവാനും മത പ്രബോധനം നടത്തുവാനും അനുവാദം നല്ക്കുന്ന ഭരണകൂടങ്ങള്‍ക്ക് എതിരില്‍ വിപ്ലവപരവും ദുഷിച്ച് പറയലും നടത്തുന്ന നിങ്ങള്‍ മൌദൂദിയുടെ അനുയായികള്‍ പോലും കൈയൊഴിഞ്ഞ മേഖലയില്‍ ഒരു ഇരിപിടം തേടിയിറങ്ങിയവരാണോ?!!
കേരളത്തിലെ ജമാഅത്തിന്റെ മുൻ കേരള ഹൽഖാ അമീർ കെ.സി. അബ്ദുല്ല മൗലവിക്ക് ഉണ്ടായ മാറ്റം പോലും സലഫികള്‍ എന്ന് മേനിനടികുക്കയും മറ്റുള്ളവരുടെ മേല്‍ ഹിസ്ബിയതും രാഷ്ട്രിയ ശിര്ക്കും കുഫരും ആരോപികുക്കയും ചെയുന്ന ഇത്തരകാര്കില്ലാതെ പോയതില്‍ സഹതപികുകയല്ലാതെ വേറെ നിര്‍വാഹമില്ല . കെ സി പറയുന്നു.
‘’കേരളത്തിലുണ്ടായിരുന്ന ഇ.എം.എസ്‌. മന്ത്രിസഭ മദ്യവും ചൂതാട്ടവും നിയമവിധേയമാക്കുകയുണ്ടായി. പക്ഷേ, ഇ.എം.എസ്‌. മന്ത്രിസഭ മദ്യവും ചൂതാട്ടവും നിയമവിധേയമാക്കിയാൽ അവ ഹലാലായിത്തീരുമെന്നോ അവ ഹലാലാക്കാനുള്ള അന്തിമമായ അധികാരം ഇ.എം.എസിനുണ്ടെന്നോ ഇവിടെയുള്ള മുസ്ലിംകളാരും വിശ്വസിക്കുന്നില്ല. വല്ല മോഡേണിസ്റ്റുകളും അങ്ങനെ വിശ്വസിക്കുന്നുണ്ടെങ്കിൽ അവർ ഇ.എം.എസിനെ ദൈവമാക്കുക തന്നെയാണ്‌ ചെയ്യുന്നത്‌. ഇതേപോലെ ഇന്ത്യയിലുള്ള മുസ്ലിംകളാരും ഇന്ദിരാഗാന്ധി അനുവദിക്കുന്നതെന്തും ഹലാലും നിരോധിക്കുന്നതെന്തും ഹറാമുമാണെന്ന്‌ വിശ്വസിക്കുകയോ നിരുപാധികമായ നിയമനിർമ്മാണത്തിനുള്ള പരമാധികാരം അവർക്ക്‌ വകവെച്ചു കൊടുക്കുകയോ ചെയ്യുന്നില്ല. അവർ നിർമ്മിക്കുന്ന ഏതു നിയമവും ദൈവികനിയമങ്ങൾ പോലെ ശാശ്വതവും അലംഘനീയവുമാണെന്നും കൂറോടും ഭക്തിയോടുംകൂടി എക്കാലത്തും മാറ്റമില്ലാതെ അനുസരിക്കപ്പെടേണ്ടതാണെന്നും ഒരിക്കലും അതിൽ ഭേദഗതി പാടില്ലെന്നും ഇവിടെ അമുസ്ലിംകളെന്നല്ല ഇന്ദിരാഗാന്ധിയുടെ ആരാധകർപോലും വിശ്വസിക്കുന്നിന്നല്ല. അതിനാൽ അവരൊന്നുംതന്നെ പ്രധാനമന്ത്രിയുടെ നിയമങ്ങൾ പാലിക്കുകവഴി അവർക്ക്‌ ഇബാദത്ത്‌ ചെയ്യുന്നില്ല. അഥവാ വല്ല മോഡേണിസ്റ്റുകളും അങ്ങനെ വിശ്വസിക്കുന്നുവെങ്കിൽ അവർ ഇന്ദിരാഗാന്ധിക്ക്‌ ഇബാദത്ത്‌ ചെയ്യുന്നു. ഇന്ദിരാഗാന്ധിയെ ഇലാഹാക്കുകയും ചെയ്യുന്നു. അതേപോലെ സാക്ഷാൽ ഹലാലിന്റെയും ഹറാമിന്റെയും മാനദണ്ഡം ക്വുർആനും സുന്നത്തുമാണെന്നാണ്‌ ഇന്ത്യയിലുള്ള മുസ്ലിംകളെല്ലാം ആത്മാർത്ഥമായി വിശ്വസിക്കുന്നത്‌. ഇനി മോഡേണിസ്റ്റുകൾ, ജനഹിതമോ ഇന്ത്യൻ ഭരണഘടനയോ ആണ്‌ സാക്ഷാൽ ഹലാലിന്റെയും ഹറാമിന്റെയും മാനദണ്ഡമെന്നു വിശ്വസിക്കുന്നുവെങ്കിൽ അവയെ അവർ ദീനും ശരീഅത്തുമായി അംഗീകരിക്കുകയാണെന്നതിൽ സംശയമില്ല. അവരുടെ ദൃഷ്ടിയിൽ ബ്രിട്ടീഷ്‌ പാർലിമെന്റ്‌ സ്വവർഗ്ഗസംഭോഗവും ഗർഭഛിദ്രവും നിയമവിധേയമാക്കിയതിനാൽ അവ രണ്ടും ഹലാലും, ദക്ഷിണാഫ്രിക്കൻ ഗവൺമെന്റ്‌ വർഗ്ഗസമത്വം ഹറാമാക്കിയതിനാൽ അത്‌ ഹറാമും ആയിത്തീരും.ഈ മറുപടിയിൽ സമർപ്പിച്ച ആശയങ്ങൾ വളരെ വ്യക്തവും ലളിതവുമാണ്‌. ജമാഅത്തെ ഇസ്ലാമി ആരംഭംമുതലേ ശക്തമായി പ്രചരിപ്പിച്ചുവരുന്ന ആശയങ്ങളാണവ. ഏതു വായനക്കാരനും സുഗ്രാഹ്യമാണ്‌ ഈ ആശയങ്ങൾ, യോജിക്കുന്നതും യോജിക്കാത്തതും വേറെ കാര്യം.’’ (ഇബാദത്ത്‌ ഒരു സമഗ്രപഠനം എന്ന പുസ്തകത്തിൽ നിന്നും)

മതനിഷ്‌ഠയും, സദാചാരബോധവും, വിട്ടുവീഴ്‌ചയും പരോപകാരഗുണങ്ങളും കാത്ത് സൂക്ഷികേണ്ട മുസ്ലിം സമുദായത്തില്‍ നിന്ന് വിശിഷ്യാ സലഫിയത് ഉള്‍കൊള്ളുന്നവരാണന്ന് അവകാശപെടുന്ന ഒരു വിഭാഗത്തില്‍ നിന്നും ഒരികലും ഉണ്ടാകുവാന്‍ പാടില്ലാത്ത വിധത്തില്‍ വ്യതിയാനങ്ങള്‍ ഉണ്ടാവുമ്പോള്‍ അവര്‍ ചരിത്രത്തില്‍ നിന്നും പാഠം ഉള്‍കൊള്ളാന്‍ മറന്നു പോയവരാണന്നെ കരുതുവാന്‍ നിവര്‍ത്തിയുള്ളൂ.
മുവഹ്ഹിദുകളായ സത്യവിശ്വാസികളുടെ മേൽ ഹിസ്ബിയതും, രാഷ്ട്രിയ കുഫരും ശിർക്കുമാരോപിച്ച്‌ സമുദായത്തിൽ മേൽവിലാസം ഉണ്ടാക്കാൻ ശ്രമിച്ച് പരാജയപെട്ട ഖവാരിജുകളുടെ പിൻഗാമികളാകുവാന്‍ ശ്രമികുന്നവര്‍ അല്ലാഹുവിനെ ഭയപെട് ഖേദിച്ചു മടങ്ങുവാന്‍ തയ്യാറാവുക.
അള്ളാഹു നാം ഏവരെയും ചോവായ്യ മാര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടുമാറാവട്ടെ

വാല്‍കഷ്ണം :-
ഇന്ത്യയിലെ മുസ്ലിംകൾ നിയമനിർമ്മാണത്തിനുള്ള പരമാധികാരം ഗവൺമെന്റിന്‌ വക വച്ചുകൊടുത്തുകൊണ്ട്‌ ശിർക്കിൽ അകപ്പെട്ടിരിക്കുകയാണ്‌ എന്നതായിരുന്നു ജമാഅത്തെ ഇസ്ലാമിടെ ഒരു വാദം. എന്നാൽ അവരുടെ പ്രസ്തുത സിദ്ധാന്തത്തിനു വിപരീതമായിക്കൊണ്ട്‌ ഒരു ലേഖനം 1971 ജൂണിൽ പ്രബോധനം പ്രസിദ്ധീകരിച്ചിരുന്നു. അതിൽ ഇന്ത്യയിലെ മുസ്ലിംകളിൽ ആരുംതന്നെ നിയമനിർമ്മാണത്തിനുള്ള പരമാധികാരം സർക്കാരിന്‌ വക വച്ചുകൊടുക്കുന്നില്ലെന്നും, എന്തിനേറെ, ഇന്ദിരാഗാന്ധിയുടെ ആരാധകർപോലും അവർക്ക്‌ പരമാധികാരം നൽകി അവർക്ക്‌ ഇബാദത്ത്‌ ചെയ്യുന്നില്ലെന്നും അഭിപ്രായപ്പെട്ടു. ജമാഅത്ത്‌ നേതൃത്വം പഠിപ്പിച്ചിരുന്ന സിദ്ധാന്തത്തിന്‌ വലിയ തിരിച്ചടിയായ ആ ലേഖനത്തെകുറിച്ച്‌ ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്നിന്‌ ഇപ്രകാരം പറയേണ്ടി വന്നു:
പ്രബോധനത്തിലെ പ്രസ്തുത വാചകം അനവധാനമാണ്‌. ജമാഅത്തിന്റെ വീക്ഷണവുമായോ പ്രസ്തുത വാചകം ഉൾക്കൊള്ളുന്ന ലേഖനത്തിന്റെ മൊത്തം ആശയവുമായോ പൊരുത്തപ്പെടുന്നില്ല ആ വാചകം. സ്വതന്ത്രവും പരമവുമായ നിയമനിർമാണത്തിന്‌ മനുഷ്യർക്ക്‌ അധികാരമുണ്ടെന്ന്‌ വിശ്വസിക്കുന്നവർ തന്നെയാണ്‌ രാജ്യനിവാസികളിൽ പലരും, ഭൗതികവാദികൾ വിശേഷിച്ചും. അതിനാൽ സ്വതന്ത്രമായി നിയമനിർമാണത്തിന്‌ തങ്ങൾക്ക്‌ പരമാധികാരമുണ്ടെന്ന്‌ വിശ്വസിക്കുന്ന വ്യക്തികളും സംഘടനകളും സർക്കാറുകളും ത്വാഗൂത്തുകളാണെന്നും അവരെ നിരുപാധികം അനുസരിക്കൽ ശിർക്കാണെന്നും ജമാഅത്ത്‌ വിശ്വസിക്കുന്നു.
പ്രബോധനത്തിലെ ആ ഭാഗം കേവലം ശ്രദ്ധക്കുറവാണെന്നും, ജമാഅത്തെ ഇസ്ലാമിയുടെ വീക്ഷണവുമായും, ആ ലേഖനത്തിന്റെ മൊത്തം ആശയവുമായും ആ ഭാഗം പൊരുത്തപ്പെടുന്നില്ലെന്നും പറഞ്ഞ്‌ വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന ഇരട്ടത്താപ്പ്‌ നയം സ്വീകരിക്കുകയാണ്‌ മുഖാമുഖത്തിലൂടെ ലേഖകൻ ചെയ്യുന്നത്‌. എന്നാൽ ഈ അഭിപ്രായത്തോട്‌ കെ.സി. അബ്ദുല്ല മൗലവി സ്വീകരിച്ച നിലപാട്‌ അറിയേണ്ടത്‌ പ്രസക്തമാണ്‌; അദ്ദേഹം അത്‌ പൂർണ്ണമായും നിരാകരിക്കുകയാണ്‌ ചെയ്തത്‌. ഇബാദത്ത്‌ ഒരു സമഗ്രപഠനം എന്ന പുസ്തകത്തിൽ അതിനെ കുറിച്ച്‌ അദ്ദേഹം സവിസ്തരം വിവരിക്കുന്നുണ്ട്‌. അതാണ്‌ മുകളില്‍ നല്‍കിയ കുറിപ്പ്.


Friday, October 4, 2013

ഭീകരവാദം:- മൗദൂദിയും ശിയാക്കളും സിമിയും എന്‍ ഡി എഫും തമ്മിലുള്ള ബാന്ധവം!!

അസ്സലാമു അലൈകും,

ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപക നേതാവും അവരുടെ ചിന്തകനുമായിരുന്ന മൗദൂദീ സാഹിബിന്റെ തീവ്രവാദ ലേഖന പരമ്പരയി ആദ്യം പ്രസിദ്ധീകൃതമായ ജിഹാദിനെ കുറിച്ചുള്ള ലേഖന സമാഹാരം പുറത്തിറക്കാ അടുത്തകാലം വരെ ജമാഅത്തുകാ ധൈര്യം കാണിച്ചിരുന്നില്ല. എന്നാ അടുത്തകാലത്ത് യഥാര്‍ത്ഥ ജമാഅത്തിസം തലക്കുപിടിച്ച എ.ഡി.എഫുകാ കുറച്ചുകാലം മുമ്പ് അത് പ്രസിദ്ധീകരിക്കാനൊരുങ്ങുകയും പരസ്യം ചെയ്യുകയുമുണ്ടായി. എന്നാ ആ പുസ്തകം തനതായ രൂപത്തി പുറത്തുവന്നാ അപടകമാണെന്ന് മനസ്സിലാക്കിയ ജമാഅത്തെ ഇസ്ലാമിമൗദൂദിയുടെ പ്രസ്തുത കൃതി അവക്ക് മുമ്പേ പുറത്തിറക്കുകയും അവരുടെ പ്രസിദ്ധീകരണാവകാശം തടയുവാനും ശ്രദ്ധിച്ചു. വിവത്തനം  പുറത്തുവന്ന‍പ്പോഴോഅപകടകരമായ പരാമര്ശങ്ങഒഴിവാക്കുകയുംമൗലികകൃതിയുടെ അന്ത:സത്ത കളഞ്ഞുകുളിക്കുകയും ചെയ്തുകൊണ്ടാണ് ആ കൃതി പുറത്തുവന്നതെന്ന പരാതിയുമായി നവതീവ്രവാദിക രംഗത്തുവരികയും ചെയ്തു. ‘ജിഹാദ്: മൗദൂദിയുംപ്രസാധകരും,വിവത്തകനും എന്ന പേരി പ്രസ്തുത കൃതിയെ നിരൂപണം നടത്തിയെഴുതിയ ലേഖനത്തി അതു അവര്‍ വ്യക്തമാക്കിയിട്ടുമുണ്ട്. പ്രസ്തുത ലേഖനം ആരംഭിക്കുന്നത് ഇപ്രകാരമാണ്: 
‘’ഇസ്ലാമിലെ ജിഹാദിന്റെ സമഗ്രതയുംശഹാദയുടെ മഹാത്മ്യവും അതിന്റെ തനതുരൂപത്തി അവതരപ്പ‍ിച്ച കഴിഞ്ഞ നറ്റാണ്ടിലെ രണ്ടു വിഖ്യാതപധിതമാരാണ് ശഹീദ് സയ്യിദ് ക്വുതുബുംസയ്യിദ് അബു അഅ്ലാ മൗദൂദിയും. സയ്യിദ് ക്വുതുബിന് ശഹാദയുടെ ഭാഗ്യം ലഭിച്ച‍പ്പോ സയ്യിദ് മൗദൂദിക്ക് ആ ഭാഗ്യം കടാക്ഷിച്ചില്ല.?’’ നിരൂപണ മദ്ധ്യ അവരെഴുതി:  ‘’ഈ പുസ്തകത്തിമൗദൂദിയെ കൂടാതെ മറ്റു രണ്ടുകൂട്ടരുടെ അഭിപ്രായങ്ങളും സ്ഥലം പിടിച്ചിട്ടുണ്ട്. പ്രസാധകരുംവിവത്തകനുമാണവ. സാധാരണ ഇത്തരം കുറപ്പുക ഒരു ഗ്രന്ഥങ്ങളുടെ ആശയങ്ങളുടെ ആത്മാവിനു കത്തിവെക്കുന്നതാണ്’’  വീണ്ടുമെഴുതിഇസ്ലാമിക സര്ക്കാറിനുംഏകനേതൃത്വ ആദര്ശസംഘത്തിനും മാത്രമേ സായുധ ജിഹാദ് പ്രഖ്യാപിക്കാ അവകാശമുള്ളൂ എന്ന് എഴുതി മൗദൂദി അതു ശരിവെക്കുന്നു എന്ന ധ്വനിയുണ്ടാക്കുന്നത് സത്യത്തെ ധിക്കരിക്കലാണ്’’  ശേഷം ലേഖക പ്രസാധകരെ പരിഹസിക്കുന്നുമുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ സൈദ്ധാന്തികനായതിനാ മൗദൂദിയുടെ ഗ്രന്ഥം പ്രസിദ്ധീകരിക്കണംഎന്നാസംഘനയുടെ കേരള ഘടകത്തിന്റെ വത്തമാനകാല നയപരിപാടികക്കനുസരിച്ച് അദ്ദെഹത്തിന്റെ ജിഹാദീ വീക്ഷണങ്ങതിരസ്ക്കരിക്കുകയും വേണം. അതുകൊണ്ടാണ് ഗ്രന്ധത്തിന്റെ ആത്മാവിനു നിരക്കാത്ത വിധമുള്ള മുകൂ ജാമ്യത്തിനു പ്രസാധകരുംവിവത്തകനും മുന്നിട്ടിറങ്ങിയത്?  ഇവിടെ രണ്ടു കാര്യങ്ങ വ്യക്തമാണ്. ഒന്ന്ജമാഅത്തെ ഇസ്ലാമി നിലനിപിനു(?) വേണ്ടി ഇ‍പ്പോ മൗദൂദിയുടെ ഹുക്കൂമത്തെ ഇലാഹിവാദം കൈയൊഴിയാ നിബന്ധിതരായിരിക്കുന്നു. രണ്ട് യഥാത്ഥ മൗദൂദിസറ്റുകളാകാ ശ്രമിക്കുന്നത് പ്രതിരോധനിരക്കാരാണ്. എന്നിട്ടും തങ്ങഏതങ്കിലുമൊരു ആചാര്യനെ പിന്തുണക്കുന്നവരല്ലെന്നുംഎല്ലാ ഇസ്ലാമിക സംഘടനകളുടെയും പിന്തുണയുള്ളവരാണെന്ന് അവകാശ‍പ്പെടുന്നതും പരിഹാസ്യമല്ലെന്നെല്ലാത്തെ എന്ത് പറയാ?!!  അവരുടെ മൗദൂദി-ഇഖവാനീ ബാന്ധവം ഇനിയും തിരിച്ചറിയ‍പ്പെടാതെ പോകരുത്. അവരുടെ ‘’ജിഹാദ’’ ആഹ്വാനങ്ങളില്‍ ആവേശം കൊള്ളുന്നവ ദീനുംദുനിയാവും ഒരുപോലെ നഷ്ടമാകുന്ന ഒരു കൊടുംകെണിയിലാണ് അക‍പ്പെടുന്നതെന്ന് ഓക്കുന്നത് നന്ന്.
സിമി
ചാനലുകളിലൂടെയുംമറ്റ‍ു മാധ്യമങ്ങളിലൂടെയും സിമിയുമായി തങ്ങക്ക് ബന്ധമില്ലെന്ന് പറയാ ശ്രമിക്കുന്ന തീവ്രവാദ സംഘടയുടെ/  എന്‍ ഡി എഫുകാരുടെ യഥാത്ഥ വേരുക സിമിയിലും ശിആയിസത്തിലുമാണെന്ന് കണ്ടെത്താ വലിയ അന്വേഷണങ്ങളൊന്നും നടത്തേണ്ടതില്ല. 2005 ഡിസമ്പ ഒന്നിന് പുറത്തിറങ്ങിയ അവരുടെ ദ്വൈവാരികയി സിമിയും അവരും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നുണ്ട്. “1970 അഖിലേന്ത്യാതലത്തി പിറവികൊണ്ട സിമിയുടെ പ്രവത്തനം കേരള സമൂഹത്തിലും ചെറുതല്ലാത്ത അനുരണനങ്ങഉണ്ടാക്കിയിട്ടുണ്ട്. അച്ചി വാത്തെടുത്ത ചിന്തകളെമാത്രം പൊറപ്പ‍ിക്കുന്ന കുടുസ്സി നിന്ന് തെന്നിമാറിവ്യത്യസ്ത ചിന്താലോകത്തെ ഉകൊള്ളാസംഘടനക്ക് കഴിഞ്ഞു. മുസ്ളിം സമൂഹത്തി ഈചെറു സംഘടന നകിയ പ്രധാന സംഭാവനയും അതാവാം. പരിസഥിതി സംരക്ഷണംസാമ്രാജ്യത്വം,നവകോളോണിയലിസംമുതലാളിത്തം തുടങ്ങി ഇ‍പ്പോ പല സംഘടനകളും നാഴികക്ക് നൂറുവട്ടം എടുത്തോതുന്ന ചെറുത്തുനിപിന്റെ സംജ്ഞ്ഞാവലി എഴുപതുകളില്‍ സിമി കിയതാണ്. സമൂഹത്തി വളന്നുവരുന്ന പുതിയ പ്രവണതകളോട് പ്രതികരിക്കുന്നതിന്റെ തുടച്ച എന്ന നിലക്കാണ് എ.ഡി.എഫ് ഉടലെടുക്കുന്നത്. ബാബരി മസ്ജിദിന്റെ തകര്ച്ചയി നിന്നുണ്ടായ മുസ്ളിംകളുടെ അരക്ഷിതാവസ്ഥയി നിന്നാണ് അത് വളരുന്നത്. (തേജസ് പേജ് 28.29) സിമിയുടെ തുടച്ചയാണ് പ്രസ്തുത സംഘടന എന്ന് വ്യക്തമാക്കിയ വാരികയുടെ വക്താവും,പ്രതിരോധ നിരയുടെ പ്രഥമ ചെയമാനുമായ വ്യക്തി തന്നെ സിമിയുടെ പ്രസിഡണ്ടായിരുന്ന ആളായിരുന്നിട്ടുപോലും അവക്ക് സിമിയുമായി ബന്ധമില്ലെന്ന് പറയുന്നത് ശിആയിസത്തിന്റെ തക്വിയ്യത്ത് (സത്യം മറച്ചുവെക്ക) ഒരു ഇബാദത്തായി അവരും പരിഗണിക്കുന്നത് കൊണ്ടാവുമെന്ന് കരുതിയാഅതി തെറ്റില്ല. തക്വിയ്യത്ത് ഇവിടെ മാത്രമല്ലതങ്ങളുടെ ലക്ഷ്യം പരിചയ‍പ്പെടുത്തുന്നേടത്തും കാണുന്നുണ്ട്. അവ മുന്നോട്ട് വെക്കുന്ന മനുഷ്യാവകാശ പ്രശ്നങ്ങളോസമുദായ സംരക്ഷണമോ അല്ല അവരുടെ യഥാത്ഥ അജണ്ടയെന്നും ഹുകൂമത്തെ ഇലാഹിഅഥവാ ഇമാമത്ത് സ്ഥാപനമാണെന്നും കേരളക്കര വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ട്. അക്കാര്യം ഇനിയും ബോധ്യപെടാത്ത ഒരു ന്യൂനപക്ഷമാണ് യഥാത്ഥലക്ഷ്യം മറച്ചുവെച്ചുള്ള ചതിയി പെട്ട് അവരോട് സഹകരിക്കുന്നത്. എന്നാ ഇന്ന് കേരളത്തിലെ എല്ലാ മുസ്ളിം സംഘടനകളും തീവ്രവാദ സംഘടനയുടെ അപകടങ്ങളുംശിയാബന്ധവും തിരിച്ചറിയുകയുംഒറ്റക്കെട്ടായി അത് കേരളയുവതയെ ബോധ്യപെടുത്താ സന്നദ്ധമാവുകയും ചെയ്തിട്ടുണ്ട്. മുസ്ളിം യൂത്ത് കോഡിനേഷകേരളത്തിലുടനീളം സംഘടപ്പ‍ിച്ച തീവ്രവാദ വിരുദ്ധ സംഗമങ്ങള് മുസ്ളിം സംഘടനകളുടെ പ്രാതിനിധ്യം അതിന്റെ ഉദാഹരണമാണ്. കേരളത്തിലെ മുസ്ളിം തീവ്രവാദ സംഘടനക ‍പ്പെടെയുള്ള തീവ്രവാദ സംഘടനക സംഘടപ്പിച്ച എംപവ കോഫറസിനെ ജമാഅത്തെ ഇസ്ളാമിയുടെ റേഡിയസ് മാസിക പ്രശംസിച്ചത് സ്വാഭാവികമായും അവ ഒരു ജനുസിപെട്ടതായത് കൊണ്ട് മാത്രമാണ്. 
സിമിയുമായി തങ്ങക്ക് ബന്ധമില്ലെന്ന് ഇ‍പ്പോ ജമാഅത്തെ ഇസ്ലാമി പറഞ്ഞാ അത് അങ്ങനെയല്ലാതെയാവുമോ?!  അലിഗഡി വെച്ച് സിമിയുടെ കേരളഘടകം രൂപീകരിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കളാണെന്ന് സവിസ്തരം പ്രതിപാദിച്ചിട്ടുള്ള ഒരു ലേഖനം 1995ലെ പ്രബോധനം വിശേഷാപതപ്പ‍ി പെടുത്തിയിട്ടുണ്ട് അവര്‍.മാത്രമല്ല ജമാത്ത്‌ ഇസ്ലാമിയുടെ ഇപ്പോഴത്തെ അസിസ്റ്റന്റ്‌ അമീര്‍ ഷെയ്ക്ക് മുഹമ്മദ്‌ കാരകുന്ന് സിമിയുടെ പ്രധാന പ്രവര്‍ത്തകനായിരുന്നു.

മൗദൂദിയും ശിയാക്കളും

ജമാഅത്തെ ഇസ്ലാമിയുടെ താത്വികാചാര്യനായ മൗലാനാ മൗദൂദി ആവിഷ്കരിച്ചവതരിപ്പ‍ിച്ച ഹുകൂമത്തെ ഇലാഹി എന്ന സിദ്ധാന്തത്തിന്റെ വേരുകപരിശോധിച്ചാ അത് ശിയാക്കളുടെ ഇമാമത്ത് വാദത്തിലാണ് എത്തിചേരുക എന്നു കണ്ടെത്താ കഴിയും. അതുകൊണ്ടു തന്നെ അഹ്ലുസ്സുന്നത്തിന്റെ മുഖം മൂടിയണിഞ്ഞ ശീഈ’’ എന്ന് അദ്ദേഹത്തെക്കുറിച്ച് പ്രഗത്ഭരായ പണ്ഡിതവ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ ജമാഅത്തെ ഇസ്ലാമി പ്രസിദ്ധീകരണാലയം ഹുകൂമത്തെ ഇലാഹി’’ എന്ന ഖുമൈനിയുടെ പുസ്തകം ഇസ്ലാമിക ഗവമെന്റ്’’ എന്ന പേരി വിവത്തനം ചെയ്തു പ്രസിദ്ധീകരിക്കുകയുണ്ടായി. അതിന്റെ പ്രസാധകകുറിച്ച് ആരംഭിക്കുന്നതു കാണുക: ഇറാനി ഇന്ന് മതം സമൂഹത്തേയും,ജീവിതത്തെയും മുഴുവനായി ഭരിക്കുന്നു. 1979 ഫെബ്രുവരി 11ന് വിജയിച്ച ഇസ്ലാമിക വിപ്ളവമാണ് അതിനുള്ള സാഹചര്യം സൃഷ്ടിച്ചത്.“ (പേജ് 9)  കടുത്ത ശിയാഇസം നടപ്പ‍ിലാക്കാ നടത്ത‍പ്പെട്ട വിപ്ളവത്തെക്കുറിച്ച് മൗദൂദി സാഹിബ് എഴുതിയത് ഇതേ പുസ്തകത്തിന്റെ മുഖവുരയി ചേര്ത്തിട്ടുണ്ട്. അദ്ദേഹമെഴുതുന്നു:ഖുമൈനിയുടെ വിപ്ളവം തികച്ചും ഇസ്ലാമിക വിപ്ളവമാണ്. വിപ്ളവത്തിന് നേത്യത്വം നകുന്നത് ഇസ്ലാമിക സംഘടനയും അവരി നിന്ന് പരിശീലനം നേടിയ യുവാക്കളുമാണ്. അതുകൊണ്ട് മുസ്ലിംക പൊതുവിലും സംഘടനകപ്രത്യേകിച്ചും ഈ വിപ്ളവത്തെ പിന്തുണക്കുകയും എല്ലാ മാഗ്ഗങ്ങളുമുപയോഗിച്ച് ഈ വിപ്ളവത്തെ സഹായിക്കുകയും ചെയ്യേണ്ടതാണ്. (മജല്ലത്തു?അ്വ:1979 ആഗസറ്റ്,ലക്കം 39)  ഖുമൈനി മരിച്ചപ്പോ അനുശോചന സന്ദേശത്തി ജമാഅത്തെ ഇസ്ലാമി അമീ മൗലാനാ അബൂല്ലൈസ് പറഞ്ഞത് ഇതിനോടു ചേത്തുവായിക്കേണ്ടതുണ്ട്.മഹാനായ വിപ്ളവകാരിയാണ് ലോകത്തിന് നഷ്ടപ്പെട്ടിരിക്കുന്നത്. ഇറാനുമാത്രമല്ല,മുസ്ളിം ലോകത്തിനാകെയും കനത്ത നഷ്ടമാണ്
സംഭവിച്ചിരിക്കുന്നത്.  തന്റെ അനുശോചന സന്ദേശത്തി ഖുമൈനിയുടെ പുത്രസയ്യിദ് അഹ്മ്മദ് ഖുമൈനിയും ഇറാ ജനതയുടെ ദു:ഖത്തി പങ്കുചേന്ന അബൂല്ലൈസ് ഖുമൈനിയുടെ പരലോക ശാന്തിക്കു വേണ്ടി പ്രാത്ഥിക്കുകയും ചെയ്തു.’’ (പ്രബോധനം വാരിക 24.6.1989) ഇസ്ലാമിനോടും അഹ്ലുസ്സുന്നത്തിനോടും കടുത്ത വിദ്വേഷം പുലത്തുന്ന ശിയാക്കളെ ഇത്രയേറെ ആദരിക്കുന്ന സാഹചര്യം മുസ്ലിം സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാ കഴിയില്ല. ശീഈ സാഹിത്യവും വിശ്വാസവും ന്യായീകരിക്കുന്ന വിഷയത്തി ജമാഅത്തുകാരുടെ തീവ്രവാദി സംഘടനയുടെ പുതിയ പതിപ്പ‍ായ എന്‍ ഡി എഫ്‌ സംഘടനയുടെ പ്രസിദ്ധീകരണങ്ങളും പങ്ക‍ുവഹിച്ചിട്ടുണ്ട്. 2005 അവ പുറത്തിറക്കിയ അവരുടെ കലണ്ടറിഇസ്ലാമിലെ യുഗപുരുഷമാരായി പരിചയപ്പെടുത്തുന്നത്, സ്വഹാബികളെ തോജോവധം ചെയ്യുന്നതി മുനിരയിലുള്ള ശീഈ- ഇഖുവാനീ നേതാക്കളെയാണ്. ശീഈ നേതാവായ അലിശരീഅത്തിയെ അതി പരിചയപ്പെടുത്തിയത് ഇറാനിലെ ഇസ്ലാമിക വിപ്ളവ ചിന്തയുടെ മുല്യ സ്രോതസ്സുകളെന്നാണ്?!!! അല്ലാഹുവില്‍ ശരണം