Tuesday, March 29, 2016

ലാത്തയും മനാത്തയും പിന്നെ അബ്ദുല്‍ മുഹ്സിന്‍ ഐദിദും


ബ്രിട്ടിഷ് ഭരണം മാറി ഇന്ത്യയില്‍ ഒരു മതേത്വര ജനാധിപത്യ ഭരണകൂട്ടം വന്നപ്പോള്‍ അതിനെ ലാത്തപോയി മന്നാത്ത വന്നു  എന്നാണ് ജമാത്തെ(ഇസ്ലാമി) നേതാവ് മൌദൂദി പറഞ്ഞിരുന്നത്. ലാത്തയും മനാത്തയും മക്കയിലെ മുഷ്‌രിക്കുകൾ ആരാധിച്ചിരുന്ന അവരുടെ ഇലാഹുകളായിരുന്നു എന്നാണ് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്. എന്നാല്‍ ഭരണാധികാരിയെ ഇലാഹാക്കിയിരുന്ന, ഭരണകൂട്ടാതെ (state) ദീന്‍ ആയികണ്ടിരുന്ന മൌദുധിയുടെ ഈ ഇസ്ലാമികവിരുദ്ധ ആശയത്തെ സലഫികള്‍ ശക്തമായി എതിര്‍ത്ത്‌ തോല്പിച്ച ചരിത്രം അറിയാത്ത ചില മൌലവിമാര്‍ സലഫികളുടെപേരില്‍ ഇന്ന് അവകാശപെടുന്നത് ലാത്തപോയി മന്നാത്ത വന്നു എന്ന മൌദുധിയുടെ വികലവാദം തികച്ചും ശരിയായിരുന്നുവത്രെ?!! ബ്രിട്ടിഷ് ഭരണം ഒരു ഇലാഹായിരുന്നോ?! ജനാധിപത്യം മറ്റൊരു ഇലാഹാണോ ?! ഇങ്ങിനെ ഒരു ഇലാഹില്‍ നിന്നും മറ്റൊരു ഇല്ലാഹിനെ പകരം വെക്കുകയാണോ സ്വാതന്ത്രത്തിലൂടെ ചെയ്തത് ?!!
ബ്രിട്ടീഷുകാരന്‍ പോയി ഇന്ത്യക്കാരന്‍ ഭരണാധികാരിയായാല്‍ ‘ലാത്ത പോയി മനാത്ത വന്നു’ എന്ന വ്യത്യാസമേയുള്ളൂ എന്നും രണ്ടും ശിര്‍ക്കും കുഫ്റുമാണെന്നുമാണ് മൌദൂദി വാദിച്ചത്. മൌദൂദി എഴുതി:

സ്വാതന്ത്യ്രത്തിനു വേണ്ടിയുള്ള ഈ സമരമെല്ലാം സാമ്രാജ്യത്വദൈവത്തെ കുടിയിറക്കി ജനാധിപത്യദൈവത്തെ ഭരണത്തിന്റെ ശ്രീകോവിലില്‍ പ്രതിഷ്ഠിക്കാനാണെങ്കില്‍ മുസ്ലിമിനെ സംബന്ധിച്ചേടത്തോളം രണ്ടും തുല്യമാണ്. ലാത്ത പോയി മനാത്ത വന്നു എന്നു മാത്രം. ഒരു കള്ളദൈവത്തിനു പകരം മറ്റൊരു കള്ളദൈവം വന്നു എന്നു മാത്രം. അസത്യത്തിനുള്ള അടിമത്തം അങ്ങനെത്തന്നെ നിലനില്‍ക്കുകയും ചെയ്തു. ഏതു മുസ്ലിമാണ് ഇതിന്നു സ്വാതന്ത്യ്രം എന്നു പറയുക?’ (മുസല്‍മാന്‍ ഔര്‍ മൌജൂദാ സിയാസീ കശ്മകശ് പേ.97,98).

അബ്ദുല്‍ മുഹ്സിന്‍ ഐദിദ് മൌദൂദിയുടെ ഈ വികല വീക്ഷണതെയാണ് ശരിയായ  നിലപാടായി അവതരിപിക്കുന്നതും ഇതിന്റ്റെ പേരില്‍ കേരളത്തിലെ  മുജാഹിദ്  പണ്ഡിതന്മാരെ ഇകഴ്ത്തുന്നതും ?!!! (ഈ ലിങ്കില്‍  ലഭ്യം  https://www.dropbox.com/s/vhprbjjkqc8tvaa/Abdul%20muhsin%20and%20Maududi.mp3?dl=0)
എന്നാല്‍ മൌദൂദിയുടെ ഇത്തരം  വിത്യയാനം കാരണമായി അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ഇന്ത്യയിലെ തലയെടുപ്പുള്ള പല പണ്ഡിതരും  രാജിവച്ചു. മന്‍ദൂര്‍ നുഅ്മാനി, അബുല്‍ഹസന്‍ അലിഹസന്‍ നദവി, അമീന്‍ അഹ്സന്‍ ഇസ്ലാഹി, വഹീദുദ്ദീന്‍ ഖാന്‍ തുടങ്ങിയവര്‍ ആ  കൂട്ടത്തില്‍ പ്രധാനികളാണ്. പലരും അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ക്ക് മറുപടി എഴുതുകയും ചെയ്തു. തന്റെ വീക്ഷണം സ്ഥാപിക്കാന്‍ വേണ്ടി സയ്യിദ് മൌദൂദി ഇസ്ലാമിലെ അതിപ്രധാനമായ വിഷയങ്ങളില്‍ വരെ കൈയേറ്റം നടത്തി. ഇലാഹ്, റബ്ബ്, ഇബാദത്ത്, ദീന്‍ തുടങ്ങിയ ഇസ്ലാമിന്റെ നിര്‍ണായകമായ സാങ്കേതികശബ്ദങ്ങളെക്കുറിച്ച് മുസ്ലിംലോകം മുഴുവന്‍ ഇരുട്ടിലാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഇസ്ലാമിന് അന്യമായ വ്യാഖ്യാനങ്ങള്‍ തന്റെ പുത്തന്‍വാദം സ്ഥാപിക്കുന്നതിനായി അദ്ദേഹം വച്ചുകെട്ടുകയും ചെയ്തു.
മുസ്ലിം ലോകം ഇന്നേവരെ പറയാതവിധത്തില്‍ ഭരണകൂട്ടങ്ങളെ ഇലാഹാക്കി അവയെ സാമ്രാജ്യത്വദൈവമെന്നും ജനാധിപത്യദൈവമെന്നും അവതരിപികുക്കയും ആ ഭരണകൂട്ടങ്ങള്‍ക്കുള്ള അനുസരണം അവര്‍ക്കുള്ള  ഇബാദത്തായി വ്യാഖ്യാനിക്കുകയും ചെയ്തു. ഈ വികലമായ ചിന്താഗതിയാണ് ബ്രിട്ടിഷ് ഭരണത്തെ മക്കയിലെ മുശ്രിക്കുകള്‍ ആരാധിച്ചിരുന്ന ലാത്തയായും ഇന്ത്യയെ മന്നാതയായും ദുര്‍വ്യാഖ്യാനികുവാന്‍ മൌദൂധിയെ പ്രേരിപിച്ചത്‌!! എന്നാല്‍  ‘സലഫിയത്’ അവകാശപെടുന്ന അബ്ദുല്‍ മുഹ്സിന്‍ ഐദിദിനെ ഇത്തരത്തില്‍ ഒരു  പിഴച്ച ചിന്താഗതി സീകരിക്കുവാന്‍ എന്ത് പ്രചോദനമാണ് ഉണ്ടായതെന്ന് എത്ര ആലോചിച്ചിട്ടും  മനസിലാക്കുന്നില്ല !!
അല്ലാഹുവല്ലാതെ യാതൊരു ഇലാഹുമില്ല എന്ന്‌ നബി(സ)പ്രഖ്യാപിച്ചപ്പോള്‍ അറബികള്‍ പ്രതികരിച്ചതെങ്ങനെയെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു.

"ഇവന്‍ (മുഹമ്മദ്‌) പല ഇലാഹുകളെ ഒരൊറ്റ ഇലാഹാക്കിയിരിക്കയാണോ?.തീര്‍ച്ചയായും ഇത്‌ അല്‍ഭുതകരമായ ഒരു കാര്യം തന്നെ.അവരിലെ പ്രധാനികള്‍ (ഇപ്രകാരം പറഞ്ഞുകൊണ്ട്‌)പോയി.നിങ്ങള്‍ മുന്നോട്ട്‌ പോയിക്കൊള്ളുക.നിങ്ങളുടെ ഇലാഹുകളുടെ കാര്യത്തില്‍ നിങ്ങള്‍ ക്ഷമാപൂര്‍വ്വം ഉറച്ചുനില്‍ക്കുകയും ചെയ്യുക.തീര്‍ച്ചയായും ഇത്‌ ഉദ്ദേശ്യപൂര്‍വ്വം ചെയ്യപ്പെടുന്ന ഒരു കാര്യം തന്നെയാകുന്നു".(38:5,6)

മുഹമ്മദ്‌ നബി(സ) പല ഇലാഹുകളെ ഒരൊറ്റ ഇലാഹാക്കി എന്ന്‌ ആക്ഷേപിച്ച എതിരാളികള്‍ എന്താണ്‌ ഉദ്ദേശിച്ചത്‌?കിസ്‌റാ,ഖൈസര്‍ എന്നീ ചക്രവര്‍ത്തികളേയും അറേബ്യന്‍ നാടുവാഴികളേയും നിഷ്കാസനം ചെയ്തുകൊണ്ട്‌ അല്ലാഹുവെ മാത്രം ഭരണാധികാരിയായി അദ്ദേഹം വാഴിച്ചു എന്നാണോ?അതല്ല,ലാത്ത,ഉസ്സ,മനാത്ത തുടങ്ങിയ ആരാധ്യരെ തള്ളിപ്പറയുകയും അല്ലാഹുവെ മാത്രം ആരാധ്യനായി പ്രഖ്യാപിക്കുകയും ചെയ്തുവെന്നാണോ?സയ്യിദ്‌ മൗദൂദിയും അനുചരന്മാരും തൗഹീദിനെ രാഷ്ട്രീയമായി വ്യാഖ്യാനിക്കുന്നതിനു മുന്‍പ്‌ ഈ വിഷയത്തില്‍ ആര്‍ക്കും ആശയക്കുഴപ്പമുണ്ടായിരുന്നില്ല. അല്ലാഹുവും റസൂലും(സ) തള്ളിപ്പറഞ്ഞ ഇലാഹുകള്‍ ആരായിരുന്നുവെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്‌.
"ലാത്തയേയും,ഉസ്സയേയും പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ?വേറെ മൂന്നാമതായുള്ള മനാത്തയെപറ്റിയും(സന്താനമായി )നിങ്ങള്‍ക്കു ആണും അല്ലാഹുവിന്‌ പെണ്ണുമാണെന്നോ?എങ്കില്‍ അത്‌ നീതിയില്ലാത്ത ഒരു ഓഹരിവക്കല്‍ തന്നെ.നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്ത ചില പേരുകളല്ലാതെ മറ്റൊന്നുമല്ല അവ(ആ ദേവതകള്‍).അവയെപറ്റി അല്ലാഹു യാതൊരു പ്രമാണവും ഇറക്കിതന്നിട്ടില്ല.ഊഹത്തേയും മനസ്സുകള്‍ ഇച്ഛിക്കുന്നതിനേയും മാത്രമാണ്‌ അവര്‍ പിന്തുടരുന്നത്‌.അവര്‍ക്ക്‌ തങ്ങളുടെ രക്ഷിതാവിങ്കില്‍ നിന്ന്‌ സന്‍മാര്‍ഗം വന്നിട്ടുണ്ട്‌ താനും."(വി.ഖു 53:19-23)

ബ്രിട്ടീഷ്‌ ഗവണ്‍മെന്‍റിനെ ലാത്തയായും ഇന്ത്യാ ഗവണ്‍മെന്‍റിനെ മനാത്തയായും ചിത്രീകരിച്ചുകൊണ്ട്‌ ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്കെതിരില്‍ ശിര്‍ക്ക്  ആരോപിക്കുവാന്‍  മൌദൂദി എങ്ങിനെ  പണിയെടുത്തുവോ അതെ ജോലിയാണ്  അബ്ദുല്‍ മുഹ്സിനും കൂടെയുള്ളവരും “സലഫിയതിന്റ്” മറവില്‍ ചെയുന്നത്. ലാത്ത,ഉസ്സ,മനാത്ത എന്നിവ അറേബ്യ ഭരിച്ചിരുന്ന രാജാക്കന്മാരുടെ പേരുകളല്ലെന്നും അല്ലാഹുവിെ‍ന്‍റ പെണ്‍മക്കള്‍ എന്ന്‌ വാദിച്ചുകൊണ്ട്‌ അറബികള്‍ പ്രതിഷ്ഠിച്ചിരുന്ന ദേവതാവിഗ്രഹങ്ങളായിരുന്നു അവയെന്നും ഇസ്ലാമിെ‍ന്‍റ ബാലപാഠങ്ങള്‍ പഠിച്ചവര്‍ക്കെല്ലാം അറിയാം.ഉപര്യുക്ത ഖുര്‍ആന്‍ വചനങ്ങളില്‍ നിന്നും ആ കാര്യം സംശയാതീതമായി തെളിയുകയും ചെയ്യുന്നുണ്ട്.
കൂടുതല്‍  ഈ  വിഷയവുമായി  അദ്ദേഹം പഠനം നടത്തിയാല്‍ ഇന്ഷ അള്ള ഇത്തരത്തിലുള്ള  വളരെ ഗൌരവമായ അബദ്ധങ്ങള്‍ തിരുത്തുവാന്‍ സാധിക്കും അതിന്  എല്ലാ  മുന്‍വിധികളും വിരോധവും മാറ്റിവെക്കുവാന്‍ കഴിയേണ്ടതുണ്ടെന്ന് ഓര്‍മ്മപെടുത്തുന്നു.

അള്ളാഹു അവന്റ്റെ  ദീന്‍ ഏതു പ്രതിസന്ധിയിലും മുറുക്കെ പിടിച്ചു ജീവിക്കുവാന്‍  നാം ഏവരെയും സഹായികുമാരാവട്ടെ. എല്ലാ പിഴച്ച ചിന്താഗതികളില്‍ നിന്നും നാം ഏവരെയും കാത്ത് സംരക്ഷികുമാരാവട്ടെ 

Courtesy - Cheriyamundam Abdul Hameed Madani  



ഇന്ത്യന്‍ മുസ്ലിങ്ങളുടെ നിലപാട് നവ ഇഖുവാനി ചിന്തകര്‍ മനസിലാകുവാന്‍

അല്ലാഹുവേക്കാള്‍ മറ്റാര്‍ക്കും മുന്‍ഗണന നല്‍കാത്ത,ദൈവിക നിയമങ്ങള്‍ക്ക്‌ തുല്യമായി മനുഷ്യനിര്‍മിത നിയമങ്ങളെ ഗണിക്കാത്ത,ഇസ്ലാമിന്‌ വിരുദ്ധമാകാതിരിക്കുക എന്ന ഉപാധിയോടെ മാത്രം സര്‍ക്കാര്‍ നിയമങ്ങള്‍ അനുസരിക്കുന്ന മുസ്ലിങ്ങളുടെ മേല്‍ ശിര്‍ക്ക്‌ (ബഹുദൈവവിശ്വാസം) ആരോപിക്കുകയെന്നത് മഹാ അപരാധമാണ്.
അല്ലാഹുവിന്‍റ നിയമങ്ങള്‍ക്ക്‌ വിരുദ്ധമല്ലാത്ത കാര്യങ്ങളില്‍ ഭരണാധികളെ അനുസരിച്ചതി‍ന്‍റ പേരില്‍ യാതൊരു വിഭാഗത്തേയും അല്ലാഹുവിെ‍ന്‍റ കിതാബിലോ റസൂലി(സ)ന്‍റ വചനങ്ങളിലോ മുശ്‌രിക്കുകളായി ചിത്രീകരിച്ചിട്ടില്ലാതിരിക്കെ,നിരപരാധികളായ മുസ്ലിങ്ങളെ 'രാഷ്ട്രീയ മുശ്‌രിക്കു'കളാക്കുന്ന നിലപാടിനോട്‌ സലഫികള്‍ക്ക്‌ യോജിക്കാനാവില്ല.
ആരാധ്യന്‍ അല്ലാഹു മാത്രം എന്ന അതിപ്രധാന വിഷയത്തെ പുറകോട്ട്‌ മാറ്റിയിട്ട്‌ വിശ്വാസികള്‍ക്കിടയില്‍ തര്‍ക്കമില്ലാത്ത വിധികര്‍തൃത്വത്തിന്‍റയും രക്ഷാകര്‍തൃത്വത്തിന്‍റയും വിഷയത്തില്‍ ചര്‍ച്ച കേന്ദ്രീകരിക്കുകയാണ്‌ ഇഖുവാനികളെപോലെ ഈ കൂട്ടരും ചെയ്യുന്നത്‌.
വിശ്വാസികളുടെ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ വ്യതിയാനങ്ങള്‍ ഉണ്ടായിട്ടുള്ളത്‌ 'ഇലാഹ്‌' അല്ലാഹു മാത്രം എന്ന ആശയത്തി‍ന്‍റ കാര്യത്തിലാണ്‌. ആരാധനയൊ അതി‍ന്‍റ സാരാംശമായ പ്രാര്‍ത്ഥനയോ അല്ലാഹുവല്ലാത്തവര്‍ക്ക്‌ പ്രത്യക്ഷമായോ പരോക്ഷമായോ അര്‍പ്പിക്കുന്നതിനെ പലവിധത്തില്‍ ന്യായീകരിക്കുന്ന പ്രവണതയാണ്‌ ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്കിടയിലും വ്യാപകമായി കാണപ്പെടുന്നത്‌. അതിനാല്‍ ഈ വിഷയകമായ തിരുത്തലിനും ബോധവല്‍ക്കരണത്തിനുമാണ്‌ മുന്തിയ പരിഗണന നല്‍കേണ്ടത്‌ എന്നാണ് സലഫികള്‍ മനസിലാക്കിയിട്ടുള്ളത്.
പരമമായ അര്‍ത്ഥത്തിലുള്ള വിധികര്‍ത്താവ്‌, രക്ഷാധികാരി, രക്ഷിതാവ്‌ എന്നീ സ്ഥാനങ്ങളൊന്നും അല്ലാഹുവല്ലാത്തവര്‍ക്ക്‌ ഇവിടത്തെ വിശ്വാസമുള്ള മുസ്ലിങ്ങളാരും കല്‍പിക്കുന്നില്ല. വിശ്വാസമില്ലാത്തവരും ഭൗതികവാദത്തി‍ന്‍റ സ്വാധീനത്തിലകപ്പെട്ടു പോയവരുമായ മുസ്ലിം നാമധാരികള്‍ അല്ലാഹുവി‍ന്‍റ വിധികര്‍ത്തൃത്വവും യജമാനത്വവും നിഷേധിക്കുന്നുണ്ടാകും. അവരോട്‌ ആദ്യമായി പ്രബോധനം ചെയ്യേണ്ടത്‌ ദൈവാസ്തിക്യത്തെക്കുറിച്ചാണ്‌. പ്രപഞ്ചത്തിനൊരു സ്രഷ്ടാവുണ്ടെന്ന്‌ അവര്‍ അംഗീകരിച്ചു കഴിഞ്ഞാല്‍ അവന്‍ മാത്രമാണ്‌ ആരാധ്യന്‍ എന്ന വിശ്വാസം സ്വീകരിക്കാന്‍ അവരെ ആഹ്വാനം ചെയ്യുന്നതോടൊപ്പം അവന്റ്റെ പരമമായ വിധികര്‍ത്തൃത്വത്തേയും രക്ഷാകര്‍ത്തൃത്വത്തേയും സംബന്ധിച്ച്‌ അവരെ ബോധവല്‍ക്കരിക്കുകയുമാണ് ചെയെണ്ടതെന്നാണ് ഇന്നവരെയുള്ള സലഫികള്‍ വ്യക്തമാകിയ്യിട്ടുള്ളുത്. അതിന് വിരുദ്ധമായി രാഷ്ട്രിയ മേഖലകളില്‍ ചര്‍ച്ചകളെ ഒതുക്കി നിറുത്തി ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്ക് നേരെ ശിര്‍ക്കും കുഫറും ആരോപിക്കുവാനാണ് ഇഖുവാനികള്‍ ശ്രമിച്ചിരുന്നതും, ഇപ്പോള്‍ ആ പണി മറ്റു ചിലര്‍ ചെയുന്നതും !!
അള്ളാഹു ഏവരെയും നേര്‍മാര്‍ഗത്തില്‍  ആക്കുമാരാവട്ടെ


(കടപാട്: ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി) 

ജമാഅത്ത്‌ പരമാധികാരത്തില്‍ നിന്ന്‌ പരമധികാരത്തിലേക്ക്‌

പഴയ കാലത്തേക്ക്‌ തിരിഞ്ഞുനോക്കി പഴയ അമീര്‍ ടി കെ അബ്‌ദുല്ല സാഹിബ് മുജാഹിദ് പ്രസ്ഥാനവുമായുള്ള അടിസ്ഥാന പ്രശ്നത്തെക്കുറിച്ച് ഓര്‍ത്തെടുക്കുന്നത് ഇന്നത്തെ എല്ലാ നവ ഇഖവാനി ''ഗുണകാംക്ഷകരും'' മനസ്സില്‍ കുറിച്ചിട്ട് കൊള്ളട്ടെ. ജമാതിന്റ്റെ ഒന്നാം തിയതി മുതലുള്ള ഈ ആരോപണങ്ങള്‍ക്ക് മുജാഹിദുകള്‍ ആര്‍ജവതോട്ടെ വായയടപ്പന്‍ മറുപടികള്‍ നല്‍ക്കിയിട്ടുണ്ട്.ജമാഅത്ത്‌ പാര്‍ട്ടിയിലെ പുതിയ തലമുറക്ക്‌ അപരിചിതനും പഴയ തലമുറക്ക്‌ ആവേശവുമായിരുന്ന ടി കെ അബ്‌ദുല്ല എന്ന അബ്‌ദുല്ല സാഹിബ്‌ എഴുതുകയാണ്‌:

 ``രാഷ്‌ട്രീയ, സാമൂഹിക മേഖലകളിലുള്ള അല്ലാഹുവിന്റെ പരമാധികാരത്തെ അന്നേ മുജാഹിദ്‌ പ്രസ്ഥാനത്തിലെ പലരും നിഷേധിക്കുന്നുണ്ടോ എന്നതാണ്‌ മൗലിക പ്രശ്‌നം. അടിസ്ഥാന ആദര്‍ശം അംഗീകരിക്കുന്നുവെങ്കില്‍ അവര്‍ സ്വീകരിക്കുന്ന നയനിലപാടുകള്‍ ഇജ്‌തിഹാദി വിഷയം മാത്രമാണ്‌. ജമാഅത്തെ ഇസ്‌ലാമിക്ക്‌ അത്‌ പ്രശ്‌നമാകേണ്ടതില്ല. ഇസ്‌ലാമിന്റെ രാഷ്‌ട്രീയ വ്യവസ്ഥയുമായി ബന്ധപ്പെട്ട നയപരമായ സമീപനം കൈക്കൊള്ളുന്നതിലുപരി, അടിസ്ഥാനം തന്നെ നിഷേധിക്കുന്നതാണ്‌ പ്രശ്‌നം. ഇബാദത്തില്‍ ഇത്വാഅത്ത്‌ ഉള്‍ക്കൊള്ളുന്നില്ലെന്ന വാദം പോലും രാഷ്‌ട്രീയമായി ബന്ധപ്പെട്ടതാണ്‌. ഒരു പദത്തിന്റെ അര്‍ഥത്തിലുള്ള സാങ്കേതികതയല്ല, അല്ലാഹുവിന്‌ രാഷ്‌ട്രീയ ഹാകിമിയ്യത്ത്‌ ഉണ്ടെന്ന്‌ സമ്മതിക്കേണ്ടിവരുമെന്ന ആശങ്കയാണ്‌ മുജാഹിദ്‌ വാദത്തിന്റെ കാതല്‍. ഇപ്പോഴും യഥാര്‍ഥ പ്രശ്‌നം എന്താണെന്ന്‌ സമൂഹത്തിന്‌ മുന്നില്‍ വേണ്ടവിധം വന്നുകഴിഞ്ഞിട്ടില്ല.'' (നടന്നുതീരാത്ത വഴികളില്‍, പ്രബോധനം 22-10-2011, പേജ്‌ 38).

പുതിയ പാര്‍ട്ടിയുമായി ജനാധിപത്യത്തെ കെട്ടിപ്പുണരാന്‍ ഇറങ്ങിത്തിരിച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇയാളെ കല്ലെടുത്തെറിഞ്ഞെക്കാം? ദൈവത്തിന്റെ പരമാധികാരം `വേണ്ടവിധം' സമൂഹത്തിന്‌ ബോധ്യപ്പെടുത്താന്‍ തുനിഞ്ഞാല്‍ ഒരുപക്ഷെ താങ്കള്‍ എഴുതിക്കൊണ്ടിരിക്കുന്ന കോളം തന്നെ നിര്‍ത്തിവെപ്പിക്കാന്‍ കരുത്തുള്ള പുതിയ ജനാധിപത്യ-ജനപക്ഷ- ജനപ്രിയ-ജനസേവന തത്വങ്ങള്‍ വാരിപ്പുണര്‍ന്ന നിലയിലുള്ള അമീറും അനുയായികളും അതിനനുവദിക്കുമോ?!!

ഗുരുതരമായ മൂന്ന്‌ അബദ്ധ ധാരണകള്‍ തന്നെയാണ്‌ പഴയ കാലത്തേക്ക്‌ തിരിഞ്ഞുനോക്കി പഴയ അമീര്‍ ഓര്‍ത്തെടുത്ത്‌ മുജാഹിടുകള്‍ക്ക് നേരെ ആരോപിക്കുന്നത്.1). മുജാഹിദുകള്‍ ദൈവത്തിന്റെ പരമാധികാരം അംഗീകരിക്കുന്നില്ല. ജമാഅത്തുകാര്‍ ഭൂമിയില്‍ കുറെ ഭാഗത്ത്‌ അല്ലാഹുവിന്‌ `നഷ്‌ടപ്പെട്ട'(!) പരമാധികാരം പുനസ്ഥാപിക്കാന്‍ വേണ്ടി നിലകൊള്ളുന്നു. മുജാഹിദുകളും യഥാര്‍ഥത്തില്‍ അതിനു വേണ്ടി നിലകൊള്ളേണ്ടവരാണ്‌.2). ഇബാദത്തിന്‌ ഇത്വാഅത്ത്‌ എന്ന്‌ അര്‍ഥം പറയാന്‍ മുജാഹിദുകള്‍ വിസമ്മതിക്കുന്നത്‌ അല്ലാഹുവിന്‌ രാഷ്‌ട്രീയ ഹാകിമിയ്യത്ത്‌ വകവെച്ചുകൊടുക്കേണ്ടിവരും എന്ന ആശങ്ക മൂലമാണ്‌.3). `പരമാധികാരത്തിന്റെ' വിഷയത്തിലുള്ള യഥാര്‍ഥ പ്രശ്‌നം എന്താണെന്ന്‌ ഇപ്പോഴും സമൂഹത്തിന്‌ ബോധ്യപ്പെട്ടിട്ടില്ല. 
ജമാത്തെ (ഇസ്ലാമി) അവരുടെ ഒന്നാം തിയതി മുതല്‍ മുജാഹിടുകല്‍കെതിരില്‍ ആരോപിക്കുന്നതാണ് ഈ വില കുറഞ്ഞ ആക്ഷേപങ്ങള്‍. ജമാഅത്തുകാരല്ലാത്ത മുസ്‌ലിംകള്‍ അല്ലാഹുവിന്റെ പരമാധികാരം എന്ന `രാഷ്‌ട്രീയ ഹാകിമിയ്യത്ത്‌' അംഗീകരിക്കാത്തവരാണ്‌ എന്നതിലേക്ക്‌ ജമാഅത്തുകാര്‍ അവതരിപ്പിച്ച തെളിവ്‌ അവര്‍ ജനാധിപത്യ ഭരണകൂടങ്ങളില്‍ പങ്കാളിത്തം വഹിക്കുന്നു എന്നതും വോട്ടുചെയ്യുന്നു എന്നതുമായിരുന്നു.

ഭൗതികമായ മേഖലയില്‍ ഒരു ജനാധിപത്യ സമൂഹത്തില്‍ പാര്‍ലമെന്റോ പ്രധാനമന്ത്രിയോ ജനങ്ങളുടെയും രാജ്യത്തിന്റെയും ഭൗതിക പുരോഗതിക്കാവശ്യമായ നിയമനിര്‍മാണം നടത്തിയാല്‍ അത്‌ അല്ലാഹുവിന്റെ `രാഷ്‌ട്രീയ ഹാകിമിയ്യത്ത്‌' എന്ന്‌ അബ്‌ദുല്ലാ സാഹിബ്‌ പറയുന്ന ദൈവിക പരമാധികാരത്തില്‍ പങ്കുചേര്‍ക്കലാകുമോ? മുജാഹിദുകള്‍ ആര്‍ജവത്തോടെ ഉയര്‍ത്തിവിട്ട ഈ ചോദ്യത്തിന്‌ മറുപടി പറയാന്‍ കഴിയുന്ന ഏതേങ്കിലും ശൂറാ മെമ്പറോ സാദാ മുത്തഫിഖോ ജമാഅത്തുകാരിലുണ്ടെങ്കില്‍ ആ മറുപടി കേള്‍ക്കാന്‍ പുതിയ സാഹചര്യത്തില്‍ മുജാഹിദുകള്‍ക്ക്‌ മാത്രമല്ല, എല്ലാ മുസ്‌ലിംകള്‍ക്കും ആകാംക്ഷയും കൗതുകവുമുണ്ട്‌. പരമാധികാരത്തെ പറ്റിയുള്ള പരമപ്രധാനമായ മുജാഹിടുകളുടെ ഈ ചോദ്യത്തിന്‌ മറുപടി പറയേണ്ട ബാധ്യതയില്‍ നിന്ന് എന്നും ഓടിയോളിക്കാറാണ് ഇവര്‍ ചെയ്യാറുള്ളത്.

രണ്ടാമത്തെ വിഷയം ഇബാദത്തും ഇതാഅത്തും സംബന്ധിച്ചുള്ളതാണ്‌. മുജാഹിദുകള്‍ ഇബാദത്ത്‌ എന്ന്‌ കാണുന്നിടത്തെല്ലാം ഇത്വാഅത്ത്‌ എന്ന്‌ അര്‍ഥം പറയാന്‍ വിസമ്മതിക്കുന്നത്‌ ഇബാദത്തിന്റെയും ഇത്വാഅത്തിന്റെയും അര്‍ഥം ശരിക്കും ബോധ്യപ്പെട്ടതുകൊണ്ടാണ്‌. അഥവാ അല്ലാഹുവിന്‌ ഇബാദത്ത്‌ ചെയ്‌തവന്‍ മുസ്‌ലിം. പ്രവാചകന്‌ ഇബാദത്ത്‌ ചെയ്‌തവന്‍ മുശ്‌രിക്ക്‌. ഈ ലളിതമായ സമവാക്യത്തിലൂടെ ഇബാദത്തും ഇത്വാഅത്തും രണ്ടാണെന്ന്‌ മുജാഹിദുകള്‍ ജനങ്ങളെ പഠിപ്പിച്ചു. എന്നാല്‍ ജമാഅത്തുകാര്‍ ചെയ്‌തതോ?

ജനാധിപത്യ സര്‍ക്കാറുകളെയും രാജാധിപത്യ ഗവണ്‍മെന്റുകളെയും അനുസരിച്ചാല്‍ അത്‌ അവര്‍ക്കുള്ള ഇബാദത്താകയാല്‍ അത്‌ ശിര്‍ക്കും കുഫ്‌റുമായി മുദ്രകുത്തി, അത്‌ അല്ലാഹുവിന്റെ പരമാവധികാരത്തില്‍ അഥവാ `രാഷ്‌ട്രീയ ഹാകിമിയ്യത്തില്‍' പങ്കുചേര്‍ക്കലായി വിശേഷിപ്പിച്ചു. അങ്ങനെയാണ്‌ മുന്‍ അമീറുമാരായ അബ്‌ദുല്ലമാരുടെ കാലത്ത്‌ ജമാഅത്തുകാര്‍ ജനാധിപത്യ കോടതികളെ `താഗൂത്ത്‌' എന്ന്‌ മുദ്ര കുത്തിയത്‌. കലാലയങ്ങളെ കൊലാലയങ്ങള്‍ എന്ന്‌ വിശേഷിപ്പിച്ചത്‌. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്നതിനെ നിരുത്സാഹപ്പെടുത്തിയത്‌. സര്‍ക്കാര്‍ ജോലിയില്‍ നിന്ന്‌ ആദ്യകാല ജമാഅത്ത്‌ നേതാക്കള്‍ രാജിവെച്ചതും സര്‍ക്കാര്‍ ജോലി നേടുന്നതില്‍ നിന്ന്‌ മുസ്‌ലിംകളെ നിരുത്സാഹപ്പെടുത്തിയതും.ഇബാദത്തിന്‌ ഇത്വാഅത്ത്‌ എന്നുകൂടി അര്‍ഥം പറഞ്ഞേ പറ്റൂ എന്ന്‌ ജമാഅത്തുകാര്‍ വാശിപിടിച്ചപ്പോള്‍ അവര്‍ എത്തിപ്പെട്ട സ്വാഭാവിക പരിണിതികളില്‍ ചിലത്‌ മാത്രമാണിവ.

രാഷ്‌ട്രീയ ഹാകിമിത്തും ദൈവത്തിന്റെ പരമാധികാരവും സംബന്ധിച്ച യഥാര്‍ഥ പ്രശ്‌നം ഇനിയും സമൂഹത്തിന്റെ മുന്നില്‍ വന്നിട്ടില്ല എന്ന അബ്‌ദുല്ലയുടെ മൂന്നാമത്തെ പരാമര്‍ശം ശരിയല്ല എന്നതിന്‌ മറ്റൊരു അബ്‌ദുല്ല നല്‌കിയ മറുപടി വായിക്കുന്നതിലൂടെ ബോധ്യപ്പെടും. ടി കെ അബ്‌ദുല്ല കളവുപറയുകയോ ഓര്‍മപ്പിശക്‌ പറയുകയോ ആണെന്നും വായനക്കാര്‍ക്ക്‌ ബോധ്യപ്പെടും. ഈ വിഷയത്തില്‍ ജമാഅത്ത്‌ നിലപാടില്‍ ദുരൂഹതയുണ്ടെന്നും മുജാഹിദ്‌ നിലപാടില്‍ സുതാര്യതയാണുള്ളതെന്നും ജമാഅത്തുകാരനായിരുന്ന ഒ അബ്‌ദുള്ള പറയുന്ന ഭാഗം ഇപ്രകാരം:

``അഞ്ചു ദശകങ്ങളായി പാകിസ്ഥാനില്‍ ജമാഅത്ത്‌ പ്രവര്‍ത്തിക്കുന്നു. മുസ്‌ലിം രാഷ്‌ട്രമായിട്ടും ഒരു ബദല്‍ സംവിധാനമായി ഇസ്‌ലാമിന്റെ സാമ്പത്തിക വശങ്ങള്‍ അടക്കമുള്ള വിശദാംശങ്ങള്‍ സമര്‍പ്പിക്കാനോ സമൂഹത്തിന്റെ മുഖഭാവം ധാര്‍മികമായി മാറ്റിയെടുക്കാനോ ഇന്നേവരെ അവിടെ ജമാഅത്തിന്നായിട്ടില്ല. എന്നിരിക്കെ ഇന്ത്യയെ പോലുള്ള ഇരു ഹൈന്ദവ ഭൂരിപക്ഷ രാഷ്‌ട്രത്തില്‍ ഒരു ബദല്‍ ജീവിതപദ്ധതിയായി എങ്ങനെ ഇസ്‌ലാമിനെ അവതരിപ്പിക്കുമെന്നതും ജനതയെക്കൊണ്ടു അംഗീകരിപ്പിക്കുമെന്നുള്ളതുമായിരുന്നു ഞങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്‌നം. കേവലമായ പ്രസംഗങ്ങള്‍ കൊണ്ടും പ്രബന്ധങ്ങള്‍ കൊണ്ടും അത്‌ സാധിക്കുമായിരുന്നുവെങ്കില്‍ ഇതിനകം അതു നടന്നുകഴിഞ്ഞിരിക്കുന്നു. പ്രസംഗിച്ചു പ്രസംഗിച്ചു വളാഞ്ചേരി കോര്‍ണറിലെയും കൊച്ചി കപ്പലണ്ടി മുക്കിലെയും ശാന്തപുരം ചുങ്കത്തെയുമൊക്കെ ജനങ്ങളെ കാണുമ്പോള്‍ സമഗ്രം, സമ്പൂര്‍ണം, സാര്‍വജനീനം എന്നിങ്ങനെയുള്ള ജമാഅത്ത്‌ പദാവലികള്‍ അവര്‍ ഇടപെട്ട്‌ വിളിച്ചുപറയാന്‍ തുടങ്ങിയിരിക്കുന്നു: ``നിങ്ങള്‍ പ്രവര്‍ത്തിക്കൂ; ദൈവം നിങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നുണ്ട്‌ എന്ന ദൈവിക വചനം ഒരാശ്വാസമാണെങ്കിലും ഒരു പ്രസ്ഥാനത്തിന്‌ മുന്നോട്ട്‌ നീങ്ങാനുള്ള പ്രായോഗിക പദ്ധതി അതുതന്നെ ആവിഷ്‌കരിക്കേണ്ടതുണ്ടല്ലോ.''``ഇന്ത്യയില്‍ നാളെ ഹുകൂമത്തെ ഇലാഹി സ്ഥാപിതമാവുകയും എനിക്കും മറ്റുള്ളവര്‍ക്കും മേഘാലയിലോ മറ്റോ ഗവര്‍ണറാകാന്‍ അവസരം ലഭിക്കുകയും ചെയ്യാന്‍ കഴിയാത്തതിന്റെ അസ്വസ്ഥതയായിരുന്നില്ല ഞങ്ങളെ ഭരിച്ചിരുന്നത്‌. ഒരു ബ്രെയ്‌ക്ക്‌ ത്രൂ ആവശ്യമുണ്ടായിരുന്നു. പൊതു സമൂഹത്തിലേക്കൊരു വഴി. അതില്ല.'' (ഒ അബ്‌ദുല്ല, ചില വഴിമുടക്കികള്‍ എന്ന ലേഖനം, തേജസ്‌ -2008 മാര്‍ച്ച്‌ 2)

ജമാഅത്തിന്റെ അവസ്ഥ `ബ്രെയ്‌ക്ക്‌ ത്രൂ' കാണാത്ത അവസ്ഥയിലാണെങ്കിലും മുജാഹിദുകളുടെ പ്രബോധനവും പ്രബോധനവിഷയവും സമൂഹത്തിലെത്തുകയും അത്‌ സമൂഹത്തിന്‌ എളുപ്പത്തില്‍ മനസ്സിലാകുന്നുമുണ്ട്‌ എന്നുകൂടി ഒ അബ്‌ദുല്ല മുജാഹിദിനെയും ജമാഅത്തിനെയും താരതമ്യം ചെയ്‌തെഴുതിയിട്ടുണ്ട്‌. ആ ഭാഗം ഇപ്രകാരമാണ്‌:

`പണമുള്ളവര്‍ സകാത്ത്‌ കൊടുക്കണം. എന്നാല്‍ സകാത്ത്‌ കൊടുക്കാന്‍ പണമുണ്ടാക്കാന്‍ അല്ലാഹു ആവശ്യപ്പെടുന്നില്ല. പണമില്ലാത്തതിനാല്‍ സകാത്ത്‌ കൊടുക്കാത്തതുകൊണ്ട്‌ ഒരാളുടെയും ദീന്‍ അപൂര്‍ണമാകുന്നില്ല. അതിനാല്‍ തന്നെ മൗലാനാ മൗദൂദിയുടെ `സ്വന്തം ഭരണമില്ലാത്ത ദീനിന്റെ അവസ്ഥ ഭൂമിയില്‍ സ്ഥാപിക്കപ്പെടാത്ത വീടുപോലെയാണ്‌' എന്ന പ്രസിദ്ധമായ ഉദ്ധരണിയെ മുജാഹിദു വിഭാഗം അതി നിശിതമായി വമര്‍ശനത്തിന്‌ വിധേയമാക്കുന്നു.അല്ലാഹു അന്നതാദാവ്‌ (റാസിഖ്‌), ഹാകിം (നിയമനിര്‍മാതാവ്‌, ഭരണാധികാരി) എന്നൊക്കെ പറയുമ്പോള്‍ അത്‌ ഒരര്‍ഥത്തില്‍ സാപേക്ഷികമാണ്‌. അയാളാണ്‌ എനിക്ക്‌ അന്നം തരുന്നത്‌ എന്നൊരാള്‍ പറയുന്നത്‌ ദൈവത്തെ നിരാകരിച്ചുകൊണ്ടല്ല. അയാള്‍ ഒരു മാധ്യമമാണ്‌ എന്ന്‌ സൂചിപ്പിക്കുക മാത്രമാണ്‌. ദൈവം മാലിക്‌ അഥവാ ഉടമസ്ഥനാണ്‌. സകല ചരാചരങ്ങളുടെയും ഉടമ. എന്നാല്‍ ഭൂമിയും മറ്റും രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മനുഷ്യരെ ഉദ്ദേശിച്ചു നാം ഉടമസ്ഥന്‍ എന്ന്‌ യഥേഷ്‌ടം ഉപയോഗിക്കുന്നു. അല്ലാഹുവാണ്‌ റീസര്‍വേ അനുസരിച്ച്‌ ഈ ഭൂമിയുടെ ഉടമസ്ഥന്‍ എന്നാരും ആധാരത്തില്‍ എഴുതാറില്ല. ഇപ്രകാരം മനുഷ്യന്‌ അല്ലാഹുവിന്റെ സവിശേഷ ഗുണങ്ങളായ റാസിഖ്‌, മാലിക്‌ തുടങ്ങിയ വിശേഷണങ്ങളാകാമെങ്കില്‍ എന്തുകൊണ്ടവന്‍ ഹാകിമായിക്കൂടാ? ഇതാണ്‌ മുജാഹിദ്‌ പക്ഷത്തു നിന്നുള്ള ചോദ്യം.'' (ഒ അബ്‌ദുല്ല, ജനാധിപത്യവും ദൈവാധിപത്യവും എന്ന ലേഖനം, തേജസ്‌ 30-12-2007)

മുജാഹിദുകളുടെ ഈ പ്രസക്തമായ ചോദ്യം തന്നെയാണ്‌ അവര്‍ അല്ലാഹുവിന്റെ പരമാധികാരത്തെ നിഷേധിക്കുന്നവരായി മുദ്ര കുത്താന്‍ ജമാഅത്തുകാരെ പ്രേരിപ്പിച്ച ഏക തെളിവ്‌! മറുപടിയില്ലെങ്കില്‍ ദുരാരോപണമുന്നയിക്കുകയും പരിഹസിക്കുകയും ചെയ്യുക എന്ന ജമാഅത്തിന്റെ ജനിതകസ്വഭാവം തന്നെയാണ്‌ പഴയ അമീറായ ടി കെ അബ്‌ദുല്ലയുടെ ഓര്‍മകളില്‍ ഇപ്പോഴും നുരഞ്ഞുപൊന്തുന്നത്‌.
രാഷ്‌ട്രീയ ഹാകിമിയ്യത്തിനെ പറ്റിയും ദൈവത്തിന്റെ പരമാധികാരത്തെ പറ്റിയും `നല്ല അവബോധമുള്ള' മുന്‍ അമീറും നിലവിലുള്ള അമീറും അവര്‍ രണ്ടു കൂട്ടരുടെയും അന്നത്തെയും ഇന്നത്തെയും അനുയായികളും അല്ലാഹുവിന്‌ രാഷ്‌ട്രീയ ഹാകിമയ്യത്ത്‌ നേടിക്കൊടുക്കാന്‍(!) ഇതുവരെ എന്ത്‌ ചെയ്‌തു? ഇപ്പോള്‍ എന്ത്‌ ചെയ്യുന്നു? എന്നുകൂടി അബ്‌ദുല്ല സാഹിബ്‌ വിശദീകരിക്കുമെങ്കില്‍ വളരെ സന്തോഷം. കാരണം രാഷ്‌ട്രീയ ഹാകിമിയ്യത്ത്‌ സ്ഥാപിക്കുക എന്ന മുഖ്യ അജണ്ടയുമായി രംഗത്തുവന്ന ഒരു പ്രസ്ഥാനം ആ രംഗത്ത്‌ ഇതുവരെ എന്തു ചെയ്‌തു എന്ന്‌ പൊതുസമൂഹത്തോടും മതസമൂഹത്തോടും വിശദീകരിക്കേണ്ട ബാധ്യതയുണ്ടല്ലോ.

(കടപാട്)