Thursday, March 27, 2014

സഘടാനാ ശുരൂത്ത് വാദികളും ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനവും !!!

All praise is to Allah, the Lord of the Worlds,

ഇസ്ലാമികേതര ഭരണകൂടത്തിലെ മത വിരുദ്ധമല്ലാത്ത നിയമങ്ങള്‍ അനുസരികുന്നത് കുഫറല്ല എന്ന് സ്ഥാപികുവാന്‍ വേണ്ടി മുജാഹിദ്‌ പ്രസ്ഥാനം അനേക വര്‍ഷമായി ജമാത്തെ ഇസ്ലാമികാരൊട് പറഞ്ഞിരുന്ന ഒരു ചരിത്ര സംഭവമായിരുന്നു യൂസുഫ് (അ) അമുസ്ലിം രാജാവിന്റെ കീഴില്‍ ജീവിക്കുക മാത്രമല്ല, അവിടെ ഭക്ഷ്യ വകുപ്പ് മന്ത്രിയായിരുന്നുവെന്നത്.

ആ രാജാവിന്റ്റെ നിയമങ്ങളെ ഒരു മന്ത്രി എന്നനിലക്കും യൂസഫ്‌ നബി അനുസരിച്ചിരുന്നുവെന്നും അതുകൊണ്ട് ഇന്ത്യാ രാജ്യത്തെ മത വിരുദ്ധമല്ലാത്ത നിയമങ്ങളെ അനുസരിച്ച് എന്നത് കൊണ്ട് അത് ആ ഭരണകൂട്ടതിനുള്ള ഇബാദത്ത് അല്ലായെന്നും അതുകൊണ്ട് ഇന്ത്യയിലെ മുസ്ലിങ്ങള്‍ അനുസരണ ശിര്‍ക്ക് ചെയുന്നവരല്ലായെന്നും മുജാഹിദുകള്‍ തെളിവ് നിരത്തിയിരുന്നു. 

‘സംഘടനാ ശുരൂതുകള്‍ പാലികുന്നില്ലാ എന്ന് പറഞ്ഞു തുടങ്ങി കേരളത്തിലെ സലഫികള്‍ക്ക് നേരെ രാഷ്ട്രിയ കുഫര്‍ ആരോപിക്കുന്ന ദുരവസ്ഥയിലേക്ക് എത്തിയവര്‍ അടിസ്ഥാനപരമായി മനസിലാകേണ്ടുന്ന ചില വസ്തുതകള്‍’ എന്നപേരില്‍ ഞാന്‍ എഴുതിയ ബ്ലോഗില്‍ ഈ സംഭവം വീണ്ടും എടുത്തുദ്ധരിച്ചതിനെ ഖണ്ഡികുവാന്‍ മൌദൂദിസം സലഫിയതാണ് എന്ന് തെറ്റിദ്ധരിച്ച ഒരു സംഘടന ശുരൂത് വാദകാരനായ ശിഫാസ്‌ ബിന്‍ ഷാജഹാന്‍ എന്നൊരു സഹോദരന്‍ അല്ലഹുവിന്റ്റെ ഖുര്‍ആനില്‍ യൂസഫ്‌ നബിയുമായി വന്ന ആ സംഭവം തന്നെ ദുര്‍വ്യാഖ്യാനിച്ചു. അയാള്‍ എഴുതുന്നു.
<< Shifas Bin Shajahan MKhan  “He could not have taken and kept his brother according to the king’s law.”""""""""""
രാജാവിന്റെ നിയമം അനുസരിച്ചല്ല അദ്ദേഹം ജോലി ചെയ്തത്...ചില തഫ്സീരുകളിലും കൂടുതല്‍ വിശദാംശങ്ങള്‍ വന്നിട്ടുണ്ട്...രാജാവ്‌ മുസ്ലിമായതും മറ്റും...
പിന്നെ ആസിയ ബീവി ഫിരൌന്‍റെ ഭാര്യയായത് കൊണ്ട് കുഫ്ര്‍ ആയി എന്ന് ആരാ പറയുക...!!!!!!!!!!!
8 hours ago · Edited · Like · 2  Irshad Aranhikkal, أنس بن جمال الدين (Anas bin Jamaludeen)

  രാജാവിന്റെ നിയമം അനുസരിച്ചല്ലത്രേ യൂസഫ്‌ അലൈസലാം ഇജിപ്തില്‍ ഭരണം നടത്തിയത് എന്നാണ് ഇയാള്‍ ഇവിടെ സ്ഥാപികുവാന്‍ ശ്രമികുന്നത്. എന്നാല്‍ അള്ളാഹു യൂസഫ്‌ അലൈസലാമിന്റ്റെ സഹോദരന്‍ ബെന്യാമിനുമായി വന്ന സംഭവം പറയുന്നിടത്ത് അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ രാജാവിന്‍റെ നിയമമനുസരിച്ച്‌ അദ്ദേഹത്തിന്‌ തന്‍റെ സഹോദരനെ പിടിച്ചുവെക്കാന്‍ പറ്റുമായിരുന്നില്ലഎന്ന് പറയുന്നുണ്ട്. (12:76). 
in Muhsin khan; He could not take his brother by the law of the king (as a slave), except that Allah willed it.

അതായത് സഹോദരന്‍ ബെന്യമിനെ കൂടെ നിറുത്തുവാന്‍ ആഗ്രഹിച്ച യൂസഫ്‌ അലൈസലാമിന് പക്ഷെ നിലവിലുണ്ടായിരുന്ന രാജവിന്റ്റെ നിയമം അനുവദികാതിരുന്നത് കൊണ്ട് സഹോദങ്ങളോട് മോഷ്ട്ടിച്ചവര്‍കുള്ള ശിക്ഷയെ കുറിച്ച് ചോദികുക്കയും അതിന്റ്റെ അടിസ്ഥാനത്തില്‍ ബെന്യമിന്റ്റെ ഭാണ്ഡത്തില്‍ നിക്ഷേപിച്ച അളവ് പാത്രം കണ്ടെടുകുക്കയും ബിന്യാമിനെ പിടിച്ച് വെകുക്കയുമാണ് ഉണ്ടായതെന്ന് ഖുര്‍ആന്‍ വ്യക്തമാകുന്നുണ്ട്.(12:70-76)
അതുപോലെ കനാന് പ്രവിശ്യയില്‍ നിന്നും ഇജിപ്തിലോട് കൊണ്ട് വന്ന തന്റ്റെ പിതാവ് യൂനസ്‌ നബിയടക്കമുള്ള എല്ലാ കുടുംബാങ്ങളെയും ഇജിപ്തില്‍ തന്നെ താമസിപികുവാന്‍ വേണ്ടി ഇജിപ്ത് ഭരണാധികാരിയായ രാജാവിനോട് അനുവാദം വാങ്ങുന്നതായ സംഭവം ഇബ്നു കസീര്‍ യൂസഫ്‌ അലൈസലാമിന്റ്റെ ചരിത്രം വിവരികുന്നിടത് പറയുന്നുണ്ട്.( Joseph arranged an audience with the king for himself and his family, to ask the king's permission for them to settle in Egypt)
ഖുര്‍ആനില്‍ നിന്ന് തന്നെ ഒരു കാര്യം വളരെ വ്യക്തമായിരിക്കെ തനിഷ്ട്ടങ്ങല്‍ക്കനുസരിച്ചു കൊണ്ട് ആശയങ്ങളെ രൂപപെടുതുവാന്‍ ശ്രമികുന്നരുടെ ശൈലിയിലേക്ക് ഇവര്‍ എത്തിചേര്‍ന്നുവോ?!!!


ഇനി ഇസ്ലാമികേതര ഭരണകൂട്ടത്തില്‍ ജീവിക്കുന്ന മുസ്ലിങ്ങള്‍ സീകരികേണ്ട നിലപാടുകള്‍ എന്തായിരികണമെന്ന കേരളത്തിലെ സലഫികളുടെ നിലപാടുകള്‍ ഏകദേശം അര നൂറ്റാണ്ടുകള്‍ക്ക് മുന്‍പ്‌ തന്നെ സലഫി പണ്ഡിതനായ മഹാനായ കെ എം മൌലവി രഹിമഹുള്ള വ്യക്തമാകിയത് ഇപ്പോള്‍ കുഫര്‍ ആരോപിച്ച് നടക്കുന്ന ഈ എഞ്ചിനീയര്‍മാരും, ഡോക്ടര്‍മാരും, കമ്പ്യൂട്ടര്‍ സ്പെഷ്യലിസ്റ്റ്കളും മനസിലാകുന്നത് സാംസ്കാരിക ബോധമുള്ളവരാണങ്കില്‍ നല്ലതാണ്. അല്ലാഹുവിനെ ഭയമുണ്ടങ്കില്‍ പ്രത്യകിച്ചും?

``ഇനി നമ്മെപോലെ ഒരു മതേതര ഗവണ്മെന്റിന്റെ കീഴില്‍ ജീവിക്കുന്ന മുസ്‌ലിംകളുടെ നിലയെപ്പറ്റി ചിന്തിക്കാം. മുസ്‌ലിം സമുദായം എവിടെയായിരുന്നാലും അവരുടെ ഇടയില്‍ ഇസ്‌ലാമിക ജീവിതത്തെ അവര്‍ പാലിക്കണംഅതോടൊപ്പം തന്നെ രാജ്യത്ത്‌പൊതുവേ നീതിയും സമാധാനവും പാലികേണ്ടതും അവരുടെ കടമയാണ്‌.അതുകൊണ്ട് നല്ലവരും പ്രാപ്‌തരുമായ മുസ്‌ലിംകള്‍ അസംബ്ലിയിലും മറ്റും സ്ഥാനങ്ങള്‍ സീകരിക്കേണ്ടതും ഉദ്യോഗങ്ങള്‍വഹിക്കേണ്ടതുമാണ്‌.അങ്ങനെ ചെയ്യുന്നത്‌ കൊണ്ട് കുറേയെങ്കിലും അക്രമങ്ങളും അനീതികളും തടയുവാനുംഇസ്‌ലാമിക താല്‍പര്യങ്ങളേയും സമുദായത്തിന്നുള്ള രാഷ്‌ട്രീയാവകാശങ്ങളേയും സംരക്ഷിക്കുവാനും സാധിക്കുമെന്നുള്ളത്‌ ഒരു പരമാര്‍ത്ഥം മാത്രമാണ്‌തന്മൂലം,ഈ ഉദ്ദേശാര്‍ത്ഥം ഉദ്യോഗങ്ങളും അസംബ്ലി മുതലായവയിലുള്ള മെമ്പര്‍സ്ഥാനവും സ്വീകരിക്കുന്നത്‌ കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും താരതമ്യപ്പെടുത്തി` രണ്ട് ഉപദ്രവങ്ങളില്‍ നിന്ന് ലഘുവായത്‌ സ്വീകരിക്കുക എന്ന തത്വമനുസരിച്ച്‌ ചിലപ്പോള്‍ അനുവദനീയവും ചിലപ്പോള്‍ നിര്‍ബന്ധവുമായിത്തീരുന്നതാണ്‌. കാരണം, മുസ്‌ലിംകളില്‍ പ്രാപ്‌തിയും നീതിനിഷ്‌ഠയുമുള്ളവരെല്ലാം ഒഴിഞ്ഞു മാറി നില്‍ക്കുന്നപക്ഷം നാട്ടില്‍പൊതുവെ അനീതിയും,അക്രമപരമായ നിയമങ്ങള്‍മൂലം മുസ്‌ലിംകള്‍ക്ക്‌തന്നെ കൂടുതല്‍ദ്രോഹങ്ങളും അനുഭവിക്കേണ്ടതായി വരുന്നതാണ്‌. ജീവിതത്തിനു വേണ്ടി മാത്രമാണെങ്കില്‍ ഇതൊന്നും അനുവദനീയമല്ല......
അമുസ്‌ലിം ഗവണ്മെന്റുകളുടെ നിയമനിര്‍മാണം കൊണ്ട് അല്ലാഹുവിന്റെ വിധിക്കു യാതൊരിളക്കവും ഉണ്ടാവുകയില്ലെന്നും അതിനാല്‍ കഴിയുന്നത്ര അല്ലാഹുവിന്റെ നിയമങ്ങള്‍ക്ക്‌വിരോധമായി ഉണ്ടാക്കപ്പെടുന്ന നിയമങ്ങളെ തടയണമെന്നും നിഷ്‌ഠവെച്ചു അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍സമരം ചെയ്യുവാനായി ആര്‍ പരിശ്രമിക്കുന്നുവോ അവരാണ്‌ സജ്ജനങ്ങള്‍``. 
അല്‍മനാര്‍പുസ്‌തകം 4,ലക്കം 5,6,7 
ജമാഅത്തെ ഇസ്‌ലാമിയും ഇബാദത്തും
കെ.എം.മൌലവി

 ഈ കേരളത്തിലെ മുസ്ലിങ്ങളുടെ മതപരവും ഭൌതികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിനായി മഹുമാന്യരായ സലഫി ഉലമാകള്‍ വഹിച്ച പങ്ക് അമുസ്ലിങ്ങള്‍ പോലും അഗികരികുമ്പോള്‍, ഇത്തരം നിലപാട് സീകരിച്ചതിന്റ്റെ പേരില്‍ അവരില്‍ ശിര്‍ക്കും കുഫരും ആരോപിച്ച ജമാത്തെ ഇസ്ലാമിക്കാരെ പിന്തുണക്കുവാന്‍ ഇറങ്ങി തിരിച്ച ഈ സംഘടനാ ശുരൂത്ത് വാദികള്‍ കൊണ്ടുവന്ന പുതിയ ആരോപണമാണ് കേരളത്തിലെ സലഫി പണ്ഡിതന്മാര്‍ക്ക് ജമാതുകാരോട് മറുപടി പറഞ്ഞപ്പോള്‍ ഹാകിമിയ്യത്ത്‌ വിഷയത്തില്‍ തെറ്റുപറ്റി എന്ന പേരും കളവ്‌ !!! ഇത്തരം അനിസ്ലാമിക്ക വാദങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന ഈ സഹോദരങ്ങള്‍ക്ക് മറുപടിയായി ഈ എളിയവന്‍ രണ്ടോ മൂന്നോ കുറിപ്പുകള്‍ എഴുതിയപ്പോഴേക്കും ഇവര്‍ എല്ലാവരും കാടിളകി വന്നിരിക്കുന്നു. VNM സുഹൈലിനെ പോലെയുള്ള ചിലര്‍ പറയുന്നു എന്നിക്ക് ഇസ്ലാമിന്റ്റെ ബൈസിക്‌/ അടിസ്ഥാനം തന്നെ അറിയില്ല. പക്ഷെ എന്താണ് ഇവര്‍ മനസിലാക്കിയ ആ ബൈസിക്ക് അത് പറഞ്ഞു തരുന്നുമില്ല !!! മറ്റൊരു സഹോദരന്‍ Shifas Bin Shajahan MKhan പറയുന്നത് ‘’കണ്ണടച്ച് ഇരുട്ടാക്കുകയാണോ മമ്മദുട്ടി സാഹിബേ’’ എന്നാണ് !!! ‘’സ്വന്തം തെളിവ് പിടിക്കല്‍ മന്ഹജിനു പുരതല്ലേ...പ്രിയ സഹോദരാ’’ എന്നും എന്നെ ഓര്‍മ്മപെടുതുണ്ട് ടിയാന്‍ !!!

അല്ലഹുവിന്റ്റെ തൗഫീഖ്‌ ഉണ്ടങ്കില്‍ വായനകര്‍ക്ക് വ്യക്തമായി കാണും ആരാണ് ഇവിടെ മനഹജില്‍ നിന്നും അഖീതയില്‍ നിന്നുംപോലും പുറത്തു ചാടുവാന്‍ ശ്രമികുന്നവരെന്നും, ആരാണ് മുന്‍ഗാമികളായ കേരളത്തിലെ സലഫി ഉലമാകള്‍ ഖുര്‍ആനും സുന്നതിന്റ്റെയും അടിസ്ഥാനത്തില്‍ വിശദികരിച്ചതിനെ തള്ളി പറഞ്ഞു കൊണ്ട് മൌദൂദി ആശയങ്ങള്‍ പ്രച്ചരിപികുന്നതെന്നും !!!
യോജിക്കാവുന്ന മേഖലകളിലൊക്കെ സഹകരിച്ച്‌ പ്രവര്‍ത്തിക്കുക. ഭിന്നിപ്പിന്റെ മേഖലകളില്‍ പരസ്‌പര സഹിഷ്‌ണൂത കാണിക്കുക എന്ന ഒരു മുസ്ലിമിന്റ്റെ നിലപാടിനോട് മുഖം തിരിഞ്ഞു നിന്ന ‘’രാഷ്ട്രിയ ഇസ്ലാമിന്റ്റെ’’ വാക്തകള്‍ക്ക് ഈ ഇന്ത്യാ രാജ്യത്ത്  വന്നു ചേര്‍ന്ന ദുരവസ്ഥയും അതുകൊണ്ട് തന്നെ പറഞ്ഞതും പ്രച്ചരിപിച്ചതുമായ ആദര്‍ശം പോലും മാറ്റിപറയേണ്ടിവന്നതും സലഫികള്‍ എന്ന് അവകാശപ്പെടുന്ന ഈ യുവാകള്‍ക്ക് ഒരു പാഠമാവട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ച് കൊണ്ട് നിറുത്തുന്നു.
സത്യം സത്യമായി മനസിലാകാനും അത് ജീവിതത്തില്‍ പകര്‍ത്തി ഉള്‍ക്കൊണ്ട്‌ ജീവികുവാനും അള്ളാഹു തൗഫീഖ്‌ നല്‍കട്ടെ എന്ന് സര്‍വശക്തനായ പടച്ച രബ്ബിനോട് പ്രാര്‍ഥികുന്നതോടപ്പം ആദര്‍ഷതിന്റ്റെ പേരില്‍ ഒന്നികുവാനും ഇസ്ലാമിക വിരുദ്ധമായ വീക്ഷണങ്ങള്‍ ആര് പറഞ്ഞാലും അവ തളികളയുവാനുമുള്ള ആര്‍ജവം നമ്മുകെല്ലാം നല്‍കി അള്ളാഹു അനുഗ്രഹികുമാരാവട്ടെ എന്ന് ആത്മാര്‍ഥമായി ദുഹാ ചെയുന്നു. അള്ളാഹു സീകരികുമാരാവട്ടെ.

വന്നു പോയിട്ടുള്ള അബദ്ധങ്ങള്‍ അള്ളാഹു പൊരുത്ത് മാപ്പാകി തരുകയും ഉപകാരപ്രദമായ വിക്ഞാനവും വിനയവും വിവേകവും നല്‍കി നാം ഏവരെയും അള്ളാഹു അനുഗ്രഹികുമാരാവട്ടെ 

Wednesday, March 26, 2014

പഴയ വിഞ്ഞ് പുതിയ കുപ്പിയിലോ:- സംഘടനാ ശുരൂത്‌ വാദക്കാര്‍ വായിച്ചു മനസിലാകുവാന്‍ !!

All praise be to Allah, the Lord of the Worlds,

ഇന്ത്യന്‍ മുസ്ലിങ്ങളെ വിശിഷ്യാ കേരളത്തിലെ സലഫികളെ  അവരുടെ രാഷ്ട്രിയ നിലപാടുകളുടെ പേരില്‍ ഫതവകള്‍ ആസ്ഥാനത് ഉദ്ധരിച്ചു കൊണ്ട് കുഫരും ശിര്‍ക്കും ആരോപിക്കുവാന്‍ പാടുപെടുന്ന സംഘടന ശുരൂത് വാദകാര്‍ വായിച്ച് മനസിലാകുവാന്‍, ചില പഴയ ഓര്‍മ്മപെടുതലുക്കള്‍..........

ഇന്ത്യാ രാജ്യവുമായി ഒരു നിലക്കും മുസ്ലിംകള്‍ക്ക് പൊരുത്തപ്പെടാന്‍ കഴിയില്ലെന്നാണ് മൌദൂദി കണ്ടെത്തിയത്. അവര്‍ സ്വാതന്ത്യ്ര സമരത്തില്‍ നിന്നു വിട്ടുനിന്നു. മൌദൂദിയും കുറച്ചാളുകളും വിട്ടുനിന്നതു കൊണ്ട് കാര്യമായി പ്രതികരണമുണ്ടായില്ല എന്നതു ശരി തന്നെ. എന്തിന്റെ പേരിലാണ് വിട്ടുനിന്നത് എന്നതാണ് പ്രശ്നം. സ്വാതന്ത്യ്രത്തിനു ശേഷം ഇസ്ലാമികഭരണം നടത്താന്‍ അവസരമുണ്ടാവില്ലെങ്കില്‍ അത്തരം സ്വാതന്ത്യ്രസമരത്തിന് ആയിരംവട്ടം ശാപം എന്നാണ് അദ്ദേഹം പറഞ്ഞത്. അതിനുവേണ്ടിയുള്ള ചെറിയൊരു ശ്രമം പോലും ഹറാമാണെന്ന് അദ്ദേഹം വിധിച്ചു. ബ്രിട്ടീഷുകാരന്‍ പോയി ഇന്ത്യക്കാരന്‍ ഭരണാധികാരിയായാല്‍ ലാത്ത പോയി മനാത്ത വന്നുഎന്ന വ്യത്യാസമേയുള്ളൂ എന്നും രണ്ടും ശിര്‍ക്കും കുഫ്റുമാണെന്നുമാണ് അദ്ദേഹത്തിന്റെ വാദം. മൌദൂദി എഴുതി:

സ്വാതന്ത്യ്രത്തിനു വേണ്ടിയുള്ള ഈ സമരമെല്ലാം സാമ്രാജ്യത്വദൈവത്തെ കുടിയിറക്കി ജനാധിപത്യദൈവത്തെ ഭരണത്തിന്റെ ശ്രീകോവിലില്‍ പ്രതിഷ്ഠിക്കാനാണെങ്കില്‍ മുസ്ലിമിനെ സംബന്ധിച്ചേടത്തോളം രണ്ടും തുല്യമാണ്. ലാത്ത പോയി മനാത്ത വന്നു എന്നു മാത്രം. ഒരു കള്ളദൈവത്തിനു പകരം മറ്റൊരു കള്ളദൈവം വന്നു എന്നു മാത്രം. അസത്യത്തിനുള്ള അടിമത്തം അങ്ങനെത്തന്നെ നിലനില്‍ക്കുകയും ചെയ്തു. ഏതു മുസ്ലിമാണ് ഇതിന്നു സ്വാതന്ത്യ്രം എന്നു പറയുക?’ (മുസല്‍മാന്‍ ഔര്‍ മൌജൂദാ സിയാസീ കശ്മകശ് പേ.97,98)

ഇംഗ്ളീഷുകാരനായ അമുസ്ലിമില്‍ നിന്ന് ഇന്ത്യക്കാരനായ അമുസ്ലിമിലേക്കു നീങ്ങുകയാണ് ഈ സ്വാതന്ത്യ്രസമരത്തിന്റെ ഫലം. ആദ്യമേ ഞാന്‍ പറഞ്ഞതു പോലെ, മുസ്ലിമിനെ സംബന്ധിച്ചേടത്തോളം ഇത്തരമൊരു സമരം ഹറാമാണ് എന്നത് ഖണ്ഡിതമായ കാര്യമാണ്. മാത്രമല്ല, ഇത്തരമൊരു നീക്കം നടക്കുമ്പോള്‍ അതു മൂകമായി നോക്കി നില്‍ക്കുകയെന്നതും മുസ്ലിമിന്ന് ഹറാമാണ്’. (തഹ്രീകേ ആസാദി ഔര്‍ മുസല്‍മാന്‍, പേ.81)

പ്രജായത്തം നടപ്പില്‍ വരുത്താനായി സമരം ചെയ്യുന്ന കപടവിശ്വാസികളെക്കുറിച്ച് ഞാനെന്തു പറയാനാണ്?’ എന്നാണ് മൌദൂദി ചോദിച്ചത്. (ഖുത്തുബാത്ത് പേ.140)

മൌദൂദി ജനാധിപത്യ മതേതര വിരുദ്ധനായിരുന്നു. മാത്രമല്ല, ജനാധിപത്യം ഒരിക്കലും പൊറുക്കാത്ത പാപമായ ശിര്‍ക്ക് അഥവാ ബഹുദൈവത്വമാണെന്നാണദ്ദേഹം വിധിയെഴുതിയത്. അത്തരം വ്യവസ്ഥിതി വാഴുന്നിടത്ത് ഇസ്ലാം വെറും ജലരേഖ മാത്രമായിരിക്കുമെന്നും അവ തമ്മില്‍ യോജിക്കുന്ന ഒറ്റ പോയിന്റുമില്ല എന്നും അദ്ദേഹം പ്രഖ്യാപിച്ചു. എങ്കില്‍ ഇന്ത്യരാജ്യത്തെ മുസ്ലിംകളുടെ ഇസ്ലാമിനെക്കുറിച്ച്, ചുരുങ്ങിയത് തങ്ങളുടെ ഇസ്ലാമിനെക്കുറിച്ചെങ്കിലും മൌദൂദിസ്റ്റുകള്‍ക്ക് എന്താണു പറയാനുള്ളത്? അത് വെറും ജലരേഖയാണോ? മൌദൂദി എഴുതുകയും ജമാഅത്തുകാര്‍ ഈ വിഷയകമായി പ്രചരിപ്പിക്കുകയും ചെയ്യുന്നതെന്തെന്ന് കാണുക:
ചുരുക്കത്തില്‍ താത്വികമായും കര്‍മപരമായും ദീനും സെക്യുലറിസവും പരസ്പരവിരുദ്ധമാണ്. നേര്‍ക്കു നേരെയുള്ളത് അവ രണ്ടില്‍ ഏതെങ്കിലുമൊന്നിനോടു മാത്രം പൂര്‍ണബന്ധം സ്ഥാപിച്ച് മറ്റേതിനെ സന്തോഷത്തോടെ യാത്രയാക്കുകയെന്നുള്ളതാണ്. ഒരേ സമയത്ത് രണ്ടു ദൈവങ്ങളെ അനുസരിക്കുക സാധ്യമല്ല തന്നെ’. (പ്രബോധനം പു.5, ലക്കം5, 1952)

മുസല്‍മാന്‍മാരെ സംബന്ധിച്ചേടത്തോളം, ഞാനിതാ അവരോടു തുറന്നു പ്രസ്താവിക്കുന്നു: ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്ലാമിന്നും ഈമാനിന്നും കടകവിരുദ്ധമാണ്. നിങ്ങളതിന്റെ മുമ്പില്‍ സര്‍വാത്മനാ തല കുനിക്കുകയാണെങ്കില്‍ നിങ്ങളുടെ വിശുദ്ധ ക്വുര്‍ആനിനെ പുറകോട്ടു വലിച്ചെറിയലായിരിക്കും. നിങ്ങളതിന്റെ സ്ഥാപനത്തിലും നടത്തിപ്പിലും പങ്കു വഹിക്കുകയാണെങ്കില്‍ നിങ്ങളുടെ തിരുദൂതനോടു ചെയ്യുന്ന കടുത്ത വഞ്ചനയായിരിക്കും. നിങ്ങളതിന്റെ കൊടി പിടിക്കുകയാണെങ്കില്‍ നിങ്ങളുടെ ദൈവത്തിനെതിരെ രാജദ്രോഹക്കൊടി ഉയര്‍ത്തലായിരിക്കും. ഏതൊരു പരിശുദ്ധ ഇസ്ലാമിന്റെ പേരില്‍ മുസ്ലിംകളെന്നു നിങ്ങള്‍ സ്വയംഅവകാശപ്പെടുന്നുണ്ടോ അതിന്റെ ആത്മാവും ഈ വിശുദ്ധവ്യവസ്ഥിതിയുടെ ആത്മാവും തമ്മില്‍ തുറന്ന സമരമാണ്. അതിന്റെ മൌലികതത്വങ്ങളും ഇതിന്റെ മൌലികതത്വങ്ങളും തമ്മില്‍ പ്രത്യക്ഷ സംഘട്ടനമാണ്. അതിന്റെ ഓരോ ഘടകവും ഇതിന്റെ ഓരോ ഘടകവുമായി സന്ധിയില്ലാത്ത യുദ്ധമാണ്. പ്രസ്തുത വ്യവസ്ഥിതിയുമായി ഇസ്ലാം യോജിക്കുന്ന ഒറ്റ പോയിന്റുമില്ല. ആ വ്യവസ്ഥിതി അധികാരം വാഴുന്നിടത്ത് ഇസ്ലാം വെറും ജലരേഖയായിരിക്കും’. (മൌദൂദി, ജമാഅത്തെ ഇസ്ാലമിയുടെ സന്ദേശം പേ.32)
അതാണ് ജമാഅത്തെ ഇസ്ലാമിയുടെ എന്നത്തെയും വാദം. അവര്‍ എഴുതുന്നു:
പ്രജാധിപത്യമായാലും ഏകാധിപത്യമായാലും ഫലത്തില്‍ വ്യത്യാസമില്ല. രണ്ടും സൃഷ്ടികളുടെ ആധിപത്യം തന്നെ. തമ്പുരാക്കളുടെ എണ്ണത്തില്‍ മാത്രമാണ് വ്യത്യാസം. പ്രജാധിപത്യത്തില്‍ ഒന്നിലധികം തമ്പുരാക്കള്‍ ദിവ്യത്വം വാഴുകയും നിയമവ്യവസ്ഥകള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. ഏകാധിപത്യത്തിലാവട്ടെ ഒരു ദൈവം തന്റെ മന്ത്രിമാരുടേയും ഉപദേഷ്ടാക്കളുടേയും സഹായത്തോടുകൂടി ദിവ്യത്വം നടത്തുന്നു. രണ്ടും ശിര്‍ക്കു തന്നെ’ (ശിര്‍ക്ക് അഥവാ ബഹുദൈവത്വം).
ഇസ്ലാമികമല്ലാത്ത ഏതു ഭരണകൂടത്തിനു കീഴില്‍ ജീവിക്കുന്നവനും മുശ്രിക്കു തന്നെ എന്ന ഈ വാദം ജമാഅത്തുകാരന്റെ ഒരു പഴയകാലവാദം മാത്രമല്ല, 1988ല്‍ ആദ്യമായി പ്രസിദ്ധീകരിച്ച ജമാഅത്തെ ഇസ്ലാമിയും വിമര്‍ശകരുംഎന്ന പുസ്തകത്തില്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് (ജമാഅത്ത് കേരള അസി.അമീര്‍) എഴുതുന്നു:
ആധുനിക ലോകത്ത് തൌഹീദിനെതിരെ ഉയര്‍ന്നുവന്ന അതിശക്തമായ വെല്ലുവിളികളിലൊന്നാണ് സാമൂഹിക സാമ്പത്തിക രാഷ്ട്രീയ മേഖലകളിലെ നിമനിര്‍മാണത്തിന്റെ പരമാധികാരം ജനങ്ങള്‍ക്കാണെന്ന സിദ്ധാന്തം. ഇന്ത്യന്‍ ഭരണവ്യവസ്ഥയുടെ അടിസ്ഥാനവും അതു തന്നെ. ജനാധിപത്യം തൌഹീദിനെതിരെ ഉയര്‍ന്നു വന്ന ശിര്‍ക്കാണെന്നും ആ ശിര്‍ക്കന്‍ വ്യവസ്ഥയില്‍ അധിഷ്ഠിധമാണ് ഇന്ത്യന്‍ ഭരണകൂടമെന്നും വ്യക്തമാക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. ഈ കാലത്ത് ഉയര്‍ന്നു വന്ന ഏറ്റവും വലിയ ശിര്‍ക്ക് ജനാധിപത്യമാണത്രെ’.

സംഘടനാ ശുരൂതുകള്‍ പാലികുന്നില്ലാ എന്ന് പറഞ്ഞു തുടങ്ങി കേരളത്തിലെ സലഫികള്‍ക്ക് നേരെ രാഷ്ട്രിയ കുഫര്‍ ആരോപിക്കുന്ന ദുരവസ്ഥയിലേക്ക് എത്തിയവര്‍ അടിസ്ഥാനപരമായി മനസിലാകേണ്ടുന്ന ചില വസ്തുതകള്‍ അവരെ ഓര്‍മിപ്പികട്ടെ ..............

ഈജിപ്തിന്റെ ആധിപത്യം മുഴുവന്‍ എനിക്കാണെന്ന് വാദിച്ച ഫിര്‍ഔന്റെ പ്രജയും ഭാര്യയുമായി ജീവിച്ച ആസിയാ ബീവിയെ സത്യവിശ്വാസികള്‍ക്ക് മാതൃകയായി ഖുര്‍ആന്‍ പ്രഖ്യാപിക്കുമ്പോള്‍ അത്തരമൊരു ജീവിതം നയിക്കുന്നത് ശിര്‍ക്കും കുഫ്റുമാണെന്ന് വാദിച്ച് മൌദൂദി ഖുര്‍ആനിന് എതിരാവുന്നു.
യൂസുഫ് (അ) അമുസ്ലിം രാജാവിന്റെ കീഴില്‍ ജീവിക്കുക മാത്രമല്ല, തന്റെ ആദര്‍ശത്തിന് കോട്ടം പറ്റാതെ തന്നെ മന്ത്രിസ്ഥാനം ചോദിച്ചു വാങ്ങിയ ചരിത്രവും വിശുദ്ധ ക്വുര്‍ആന്‍ വിവരിക്കുന്നുണ്ട്. ക്രിസ്ത്യാനിയായ നജ്ജാശിയുടെ കീഴില്‍ അച്ചടക്കം പുലര്‍ത്തി അബ്സീനിയയില്‍ കഴിച്ചു കൂട്ടിയ സ്വഹാബത്തിന്റെ മാതൃകയും മൌദൂദിക്കും മൌദൂദിസ്റ്റുകള്‍ക്കും അന്യമാണ്.


ഇനി നിങ്ങള്‍ തീരുമാനികുക്ക;  സത്യവിശ്വാസികള്‍ക്ക് മാതൃകയായി ഇസ്ലാം പരിജയപെടുത്തിയ മഹാന്മാരുടെ മാത്രക  സീകരികണമോ അതോ ജമാതുകാര്‍ പോലും കൈയൊഴിഞ്ഞ ആ പൊടി പിടിച്ച് തുരുമ്പിച്ച വികല ആശയങ്ങള്‍ ഈ കേരളകരയില്‍ മലയാളി സമൂഹത്തിനിടയില്‍ പ്രച്ചരിപികണമോയെന്ന്!! അള്ളാഹു അനുഗ്രഹികുമാരാവട്ടെ

Monday, March 24, 2014

ഭരണകൂടങ്ങളും മുസ്ലിങ്ങളും ചില തെറ്റിദ്ധാരണകളും

All praise be to Allah, the Lord of the Worlds,

ആമുഖമായി പറയട്ടെ.... ഇസ്ലാമിക ശരിയത്ത്‌ അനുസരിച്ച് കൊണ്ടുള്ള ഒരു ഭരണ സംവിധാനമാണ് എന്തുകൊണ്ടും നല്ലതെന്ന കാര്യത്തില്‍ ഒരു സത്യവിശ്വാസികും സംശയമുണ്ടാകുവാന്‍ പാടില്ലാത്ത സ്ഥിതിക്ക് ആ വിഷയതിന്റ്റെ ചര്‍ച്ചയെ ഒഴിവാക്കി കൊണ്ട് ഈ ആധുനികകാലത്ത് ഒരു മുസ്ലിം ജീവികുവാന്‍ നിര്‍ബന്ധിതമാകുന്ന നിലവിലുള്ള മറ്റു ഭരണ സംവിധാനങ്ങളോട് അവന്റ്റെ നിലപാട് എന്തായിരികണം എന്ന ഒരു ചര്‍ച്ചക്ക് ഒരു എളിയ ശ്രമം നടത്തുന്നു. തെറ്റുകള്‍ അള്ളാഹു പൊറുത്തു മാപ്പാക്കി തരുമാരാവട്ടെ എന്ന് ആദ്യമായി ദുഹാ ചെയുന്നു.
അല്ലാഹുവിന്‍റെ നിയമങ്ങള്‍ അനുസരിക്കേണ്ടതില്ല എന്ന നിലപാട് കുഫ്‍റാണ്, ദൈവനിഷേധമാണ്‌. ദൈവിക നിയമങ്ങള്‍ക്ക് തുല്യമായി മറ്റാരുടേയെങ്കിലും നിയമങ്ങള്‍ക്ക് സ്ഥാനം കല്‍പ്പിക്കുന്നത് ആ നിയമദാതാവിനെ അല്ലാഹുവിന്‌ തുല്യനാക്കലാണ്‌; ശിര്‍ക്കാണ്‌. അല്ലാഹുവെ ബോധപൂര്‍വ്വം ധിക്കരിക്കുന്ന മനുഷ്യന്‍ അതോടെ തന്നെ സത്യനിഷേധിയായി തീരുകയാണ്‌. പിന്നെ അവന്‍ ആരെയൊക്കെ അനുസരിക്കുന്നുവെന്നത് അവനെ സംബന്ധിച്ച മതവിധിയില്‍ മൌലികമായ മാറ്റമൊന്നും വരുത്തുന്നില്ല. എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവിന്‍റെ നിയമങ്ങളെ ആദരിക്കുന്നതോടൊപ്പം വന്‍പാപങ്ങളല്ലാത്ത വല്ല കാര്യത്തിലും പിശാചിനെയോ ദേഹേച്ഛയേയോ അനുസരിച്ച് പോകുന്നത് കുഫരാണന്ന് പറയാവുന്നതല്ല മറിച്ച് അയാള്‍ ഒരു നിഷിദ്ധമായ പ്രവര്‍ത്തി ചെയ്തുവെന്നെയുള്ളൂ. അത് കുഫരാണന്ന വാദമുള്ളത് പിഴച്ച കക്ഷികളായ ഖവാരിജുകള്‍ക്ക് ആണ്. അല്ലാഹുവിന്‍റെ നിയമങ്ങളെ ധിക്കരിക്കുകയോ ഇന്ത്യാഗവണ്മെന്‍റിന്‌ അനിഷേധ്യമായ ആധികാരികത കല്‍പ്പിക്കുകയോ ചെയ്യാതെ ഇവിടത്തെ മതവിരുദ്ധമല്ലാത്ത ഭരണനിയമങ്ങള്‍ മുസ്‍ലിങ്ങള്‍ അനുസരിക്കുന്നതിനെ കുഫരെന്നോ ശിര്‍ക്കെന്നോ പറയുവാന്‍ പാടില്ലാ എന്നതാണ് കേരളത്തിലെ ഇന്നേവരെയുള്ള മഹാന്മാരായ മുജാഹിദ്‌ പണ്ഡിതന്മാര്‍ വിശദികരിച്ചിട്ടുള്ളത്. അത് തന്നെയാണ് ലോക്കതുള്ള എല്ലാ സലഫി ഉലമാകളുടെയും നിലപാട്‌ എന്നാണ് ഈ എളിയവന് മനസിലാകുവാന്‍ സാധിച്ചിട്ടുള്ളത്.

ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ ഭരണമാണ് ജനാധിപത്യമെന്നതു കൊണ്ടർത്ഥമാക്കുന്നത് അഥവാ ജനാധിപത്യം  എന്നത് ജനങ്ങൾ ഭരിക്കുന്ന അല്ലെങ്കിൽ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടവർ ഭരിക്കുന്ന ഒരു ഭരണ രീതിയാണ്. ജനാധിപത്യ സംവിധാനം പല മാറ്റങ്ങളിലൂടെയുമാണ് ഇന്ന് നമ്മള്‍ കാണുന്ന ആധുനിക്ക ജനാതിപത്യ സംവിധാനത്തില്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്. ജനാതിപത്യ വിവസ്ഥിതികള്‍ തന്നെ പല രാജ്യത്തും വിഭിന്നമാണന്നത് ഇതിന്റ്റെ കൂടെ മനസിലാകണം. മതേതരത്വവും, മതനിരാസവും തുടങ്ങി പണ്ടുകാലത്തെ രാജാവും രാജ്ഞിയും നിലനില്‍കുന്ന സംവിധാനം വരെ ജനാതിപത്യം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ഉണ്ട്. ജനാതിപത്യം എന്നതിന് വിത്യാസ്ഥ വീക്ഷണങ്ങള്‍ പറഞ്ഞവരും ഉണ്ട്. എന്നിരുന്നാലും പൊതുവില്‍   പൊതുനന്മയാണ് ജനാധിപത്യത്തിൻറ്റെ ആത്യന്തികമായ ലക്‌ഷ്യമായി പറയപെടുന്നത്. ധാരണാശക്തി തൃപ്തികരമായിരിക്കുകയും സ്വഭാവം മെച്ചപ്പെട്ടിരിക്കുകയും ചെയ്യുമ്പോൾ ഉത്തരവാദിത്വങ്ങളെക്കുറിച്ച് ജനത ബോധവാൻമാരാകുന്നു. സാമൂഹ്യ സേവനതൽപരതയും ഊർജ്ജസ്വലതയും രാഷ്ട്രീയമായ വിവേകവും ജനാധിപത്യത്തിലാവശ്യമാണ്. പക്ഷെ ഇത്തരം സ്വഭാവ ഗുണവിശേഷങ്ങള്‍ നഷ്ട്ടപെട്ട ഒരു ജനത അവരെ പ്രതിനിധികരിച്ച് ഭരണ സിരാകേന്ദ്രങ്ങളിലേക്ക് അയകുക്ക സാമുഹിക്ക ഉത്തരവാദിത്വബോധവും, ജനക്ഷേമ പ്രവര്‍ത്തനബോധവും കൈമോശംവന്ന അഴിമതികാരും, സ്വജനപക്ഷപാതികളും, വര്‍ഗീയ വാദികളെയുമായാലോ?!!. അത്തരം ആളുകള്‍ മൃഗീയ ഭൂരിപക്ഷം നേടുന്ന സാഹചര്യം വന്നാല്‍ ഒരു ജനാധിപത്യ സംവിധാനം പതുക്കെ അട്ടിമറികപെടുകയും സേചാധിപത്യ ഭരണ വിവസ്ഥയിലോട്ട് മാറ്റപെടുകയും ചെയ്തേക്കാം !!


കടുത്ത പരീക്ഷണങ്ങളില്‍ നിന്നും വിശ്വാസികള്‍ അല്ലാഹുവിങ്കല്‍ രക്ഷ തേടെണ്ടാതായി ഇബ്രാഹിം അലൈസലാമിന്റ്റെ ചരിത്രം വിവരികുന്നിടത്ത് ഖുര്‍ആന്‍ പറയുന്നതായി കാണാം.
“ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ സത്യനിഷേധികളുടെ പരീക്ഷണത്തിന്‌ ഇരയാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക്‌ നീ പൊറുത്തുതരികയും ചെയ്യേണമേ. തീര്‍ച്ചയായും നീ തന്നെയാണ്‌ പ്രതാപിയും യുക്തിമാനും”

പ്രാര്‍ഥന നിലനിര്‍ത്തുന്നതോടപ്പം പ്രായോഗിക തലത്തില്‍ ഒരു വിശ്വാസിക്ക് ഇത്തരം സങ്കീര്‍ണതകള്‍ മുസ്ലിം ഉമ്മതിന്നു വന്ന് ചേരാതിരികുവാന്‍ എന്ത് ചെയുവാന്‍ സാധിക്കുമെന്നത്ത് ഗൌരവമായി ചിന്തികേണ്ടതുണ്ട്. അതാത് പ്രദേശത്തെ സാഹചര്യങ്ങളും രാഷ്ട്രിയ ചുറ്റുപാടുകളും കൂടുതല്‍ അറിയാവുന്ന ആ നാട്ടിലെ പണ്ഡിതന്മാര്‍ കൂടിയാലോചിച്ച് തീരുമാനികുന്നതാവും ഇത്തരം വിഷയങ്ങള്‍ കൂടുതല്‍ ഫലപ്രദമായിട്ടുണ്ടാവുക്ക. കൂടുതല്‍ അറിയാവുന്നവന്‍ അല്ലാഹുവാണ്.

മതനിരാസം നിലനില്‍കുന്ന സംവിധാനങ്ങളെ കുറിച്ചല്ല മറിച്ച് ഒരു മുസ്ലിമിനെ സംബന്ധിച്ച് അവന്റ്റെ മതമനുസരിച്ച് ജീവികുവാന്‍ അനുവദിക്കുന്ന ഭരണ സംവിധാനങ്ങളെ കുറിച്ചാണ് പ്രധാനമായി ഇവിടെ ചര്‍ച്ച ചെയുവാന്‍ ഉദ്ദേശിക്കുന്നത്.

ഇന്ത്യന്‍ മതേതര ജനാതിപത്യ സംവിധാനത്തില്‍ പ്രത്യകിച്ചു ഒരു മതതിന്നും പ്രത്യക പരിഗണനയോ, പദവിയോ നല്‍കുന്നില്ലെന്ന് മാത്രമല്ല ഓരോ മത വിശ്വാസിക്കും അവരുടെ മത വിശ്വാസമനുസരിച്ച് കൊണ്ട് ജീവികുവാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ട്. താന്‍ വിശ്വസിക്കുന്ന മതം പിന്തുടരാനും, അത് ജനങ്ങളോട് മൈക്ക് കെട്ടിയും അല്ലാതെയും വിളിച്ചു പറയുവാനും അനുവാദം നല്‍കുന്ന ഈ മഹത്വരമായ ഒരു സംവിധാനത്തെ ഒളിഞ്ഞും തെളിഞ്ഞും പഴിചാരി മുസ്ലിം യുവതയെ തന്നെ ഈ രാഷ്ട്രത്തോടും രാഷ്ട്ര പുനര്‍നിര്‍മാണ പ്രവര്‍ത്തനത്തില്‍ നിന്നും അകറ്റുവാന്‍ ശ്രമിക്കുന്നവര്‍ അവിവേകികളും, മതേതര വിരുദ്ധ നിലപാടുകള്‍ അജണ്ടയായി കൊണ്ട് നടക്കുന്ന ഇവിടുത്തെ ഫാസിസ്റ്റ്‌ വര്‍ഗിയ വാദികളെ പ്രത്യക്ഷതിലോ പരോക്ഷമായോ സഹായികുന്ന നിലപാട് എടുക്കുന്നവരുമാണ്. 

രണ്ട് ശര്‍റുകളില്‍/ ഉപദ്രവങ്ങളില്‍ ഏതെങ്കിലും ഒന്ന് സംഭവിച്ചേ തീരൂ  എന്ന  അവസ്ഥ  വരുമ്പോള്‍ ചെറിയ ശര്‍റു കൊണ്ട് വലിയ ശര്‍റിനെ തടയുക എന്ന നിയമം ഇവിടെ ഏറെ പ്രസക്തമാണ്. ഉദാ: രണ്ട് പേര്‍ സ്ഥാനാര്‍ഥികളായി മത്സരിക്കുന്നു. അതില്‍ ഒരാള്‍ ഇസ്ലാമിനോട് ശത്രുതയുള്ള ആളാണ്‌. മറ്റൊരാള്‍ ഇസ്ലാമിനോട് ശത്രുത ഇല്ലാത്ത ആളാണ്‌. അതല്ലെങ്കില്‍ ശത്രുത ആദ്യത്തെ ആളെക്കാള്‍ കുറഞ്ഞ ആളാണ്‌ എന്ന് കരുതുക. ഞാന്‍ വോട്ട് ചെയ്താലും ഇല്ലെങ്കിലും  ഇവരില്‍ രണ്ടു പേരില്‍ ആരെങ്കിലും ഒരാള്‍ ഭരണത്തില്‍ വരും എന്നുള്ളത് ഉറപ്പാണ്. ഇവിടെ കര്‍മ്മശാസ്ത്രത്തില്‍ ഒരു നിയമമുണ്ട്. 'രണ്ടു ശര്‍റുകളില്‍ ഏതെങ്കിലും ഒന്ന് സംഭവിക്കും എന്ന് ഉറപ്പ് വന്നാല്‍ അതില്‍ ചെറിയ ശര്‍റു കൊണ്ട് വലിയ ശര്‍റിനെ തടുക്കണം'. ഇവിടെ വോട്ടെടുപ്പില്‍ നിന്ന് പാടേ മാറി നിന്നാല്‍,  ഒരുപക്ഷെ ആ കടുത്ത ശത്രുതയുള്ള ആള്‍ തിരഞ്ഞെടുക്കപ്പെടുകയും അതുവഴി വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസപ്രകാരം ജീവിക്കാനുള്ള സാഹചര്യങ്ങള്‍ കൂടുതല്‍ ഹനിക്കപ്പെടുകയും, ദുഷ്കരമാകുക്കയും,  അല്ലാഹുവിന്‍റെ നിയമങ്ങള്‍ കൂടുതല്‍ പാലിക്കപ്പെടാതിരിക്കുന്ന സാഹചര്യവുമാണ് ഉണ്ടാവുക. അതുകൊണ്ടുതന്നെ  ജനാധിപത്യ വ്യവസ്ഥപോലുള്ള ഒരു സാഹചര്യത്തില്‍ വിട്ടുനില്‍ക്കുക എന്നുള്ളത് കാര്യങ്ങള്‍ കൂടുതല്‍ മോശമാകാന്‍ മാത്രമേ ഉപകരിക്കൂ... അഥവാ ഇസ്‌ലാമിക നിയമം പൂര്‍ണമായും കൊണ്ടുവരാന്‍ സാധിച്ചില്ലെങ്കിലും ഇസ്‌ലാമിക നിയമങ്ങള്‍ക്ക് എതിരായ നിയമങ്ങള്‍ കൊണ്ടുവരപ്പെടുമ്പോള്‍ അതിനെതിരെ ശബ്ദിക്കാന്‍, ഇസ്‌ലാമിക നിയമങ്ങള്‍ക്കും മുസ്ലിമീങ്ങളുടെ ആവശ്യങ്ങള്‍ക്കും വേണ്ടി ശബ്ദികുവാന്‍ ഈ സാഹചര്യത്തില്‍ മുസ്‌ലിം പ്രതിനിധികള്‍ ആവശ്യമാണ്‌ എന്നത് തന്നെയാണ് നമ്മുടെ ഇതുവരെയുള്ള അനുഭവം ബോധ്യപ്പെടുത്തുന്നത്. കാരണം ജനപ്രതിനിധികളാണ് നമ്മുടെ നാട്ടില്‍ നിയമ സംഹിതകള്‍ക്ക് രൂപം നല്‍കുന്നത്. ആ ഒരു അവസ്ഥ മാറ്റിയെടുക്കാന്‍ നമുക്ക് ഒരിക്കലും സാധിക്കില്ല. അപ്പോള്‍ ഇനി അത്തരം ഒരു സാഹചര്യത്തില്‍ തന്‍റെ വിശ്വാസങ്ങള്‍ക്ക് എതിരായ നിയമങ്ങള്‍ രൂപീകരിക്കപ്പെടാതിരിക്കാനും, തന്‍റെ ആവശ്യങ്ങളും അവകാശങ്ങളും നേടിയെടുക്കാനും പ്രതിനിധികള്‍ അനിവാര്യമല്ലേ?!!. 

ഒരു മുസ്ലിമിന്റ്റെ അതിപ്രധാനമായ ഉത്തരവാദിത്വങ്ങളില്‍ ഒന്നാണ് ഇസ്ലാമിക പ്രബോധനമെന്നത്. മാനവരാശിയുടെ മോചനത്തിനുള്ള ഏക്ക മാര്‍ഗം ഇസ്ലാം മാത്രമാണ്  അഥവാ ലോക്ക രക്ഷിതാവായ പടച്ചവനുള്ള സമ്പൂര്‍ണമായ സമര്‍പ്പണമാണ് എന്ന അതിമഹത്തായ അറിവ് പകര്‍ന്നു നല്‍ക്കുവാനുള്ള എല്ലാ സ്വതന്ത്രവും അനുവദിക്കപെട്ട, വന്‍പിച്ച ഭാഗ്യം ലഭിച്ച ഈ മഹത്തായ ഇന്ത്യാ രാജ്യത്തെ പഴി പറയുവാന്‍ മത പണ്ഡിതന്മാരുടെ ഫതവകള്‍  അനേഷികുന്ന രാജ്യങ്ങളില്‍ പോലും ഇല്ലാത്ത പ്രബോധന സ്വാതന്ത്ര്യം നല്‍ക്കുന്ന നാടാണ് ഇന്ത്യാ. ആ സംവിധാനത്തെ അട്ടിമറികുവാനും പഴിപറയുവാനും, കുഫാരാരോപികുവാനും ഇറങ്ങി തിരികുന്ന നമ്മുടെ സഹോദങ്ങള്‍ അറിഞ്ഞോ അല്ലാതെയോ  എത്തിപെട്ടിരികുന്നത്  യഥാര്‍ത്ഥത്തില്‍  അൽ ഖാഇദയുടെ താത്വികാചര്യനുമായ ഡോ. അയ്മൻ സവാഹിരി, ഈജ്പ്തിലെ ഇഖ്‌വാനുൽ മുസ്‌ലിമൂൻ നേതാവ്‌ സയ്യിദ്‌ ഖുതുബ്‌, ജമാത്തെ (ഇസ്ലാമി) നേതാവ് മൌദൂദി  എന്നിവർ തീർത്തും ഉപേക്ഷിക്കേണ്ട രീതിയായി ജനാധിപത്യത്തെ വിലയിരുത്തുന്നിടതാണ്.  ലോകത്ത് പ്രവർത്തിക്കുന്ന എല്ലാ  തീവ്രവാദ സംഘങ്ങളും,   തകർക്കപ്പെടേണ്ട ജനവിരുദ്ധ വ്യവസ്ഥിതിയായാണ് ജനാധിപത്യത്തെ കാണുന്നത്. ജനാധിപത്യവും ഇസ്‌ലാമും വിരുദ്ധാശയങ്ങളാണെന്ന ചിന്താഗതി മാത്രമല്ല, ജനാധിപത്യം ഇസ്‌ലാമിനെതിരെയുള്ള പാശ്ചാത്യ നിർമിതിയാണെന്ന് വരെയുള്ള വിവിധ വാദമുഖങ്ങളാണ്‌ ഈ ശത്രുതക്കടിസ്ഥാനമായി അവര്‍ കാണുന്നത്.

ഇസ്ലാമിക്ക ഭരണം നടത്താത്ത ഭരണ സംവിധാനങ്ങളെയെല്ലാം 'ദാറു ഹര്‍ബ്' അഥവാ ഇസ്‌ലാമുമായി പ്രത്യക്ഷമായി യുദ്ധം പ്രഖ്യാപിച്ച രാജ്യമായിട്ടാണ് ഈ വഴിപിഴച്ചവര്‍ കണകാകുന്നത്. എന്നാല്‍ കര്‍മ്മശാസ്ത്ര നിയമപ്രകാരം രാജ്യങ്ങളെ മൂന്നായി തരം തിരിക്കാം, ഒന്ന്: 'ദാറു ഇസ്‌ലാം' ഇസ്‌ലാമിക രാഷ്ട്രം, രണ്ട് : 'ദാറു മുആഹദ' മുസ്ലിമീങ്ങളും അമുസ്ലിമീങ്ങളും പരസ്പര ഉടമ്പടിയോടെ ജീവിക്കുന്ന രാഷ്ട്രം.  മൂന്ന്‍ : 'ദാറു ഹര്‍ബ്' ഇസ്‌ലാമുമായി പ്രത്യക്ഷമായി യുദ്ധം പ്രഖ്യാപിച്ച രാജ്യം. 


ഇതില്‍ 'ദാറു മുആഹദ' എന്നതിലാണ് ഇന്ത്യയെ പോലുള്ള രാജ്യങ്ങള്‍ വരുക. വ്യത്യസ്ഥ മത വിശ്വാസികള്‍ പരസ്പരമുള്ള അക്രമങ്ങള്‍ക്കും, പരസ്പര വര്‍ഗീയ കലാപങ്ങള്‍ക്കും എതിരെയുള്ള രാഷ്ട്രങ്ങളുടെ ഉടമ്പടിയില്‍ ഒപ്പ് വച്ചിട്ടുള്ള രാജ്യമാണ് ഇന്ത്യ. ഇങ്ങനെ 'ദാറു മുആഹദ' യില്‍ ജീവിക്കുന്ന ആളുകളുടെ വിഷയം കര്‍മ്മശാസ്ത്ര രംഗത്ത് പ്രത്യേകം തന്നെ പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. 'ദാറു ഹര്‍ബില്‍' പ്രാവര്‍ത്തികമാക്കുന്ന നിയമങ്ങള്‍ അല്ല ഇവിടെ പ്രാവര്‍ത്തികമാക്കുക. മറിച്ച് അത് ഉടമ്പടി തെറ്റിക്കലാണ്. പ്രവാചകന്‍റെ കാലത്ത് ഉടമ്പടി തെറ്റിച്ചിരുന്നത് എല്ലായിപ്പോഴും അവിശ്വാസികളായിരുന്നു. അത് ഒരിക്കലും വിശ്വാസികള്‍ക്ക് ചേര്‍ന്ന പണിയല്ല. അതുപോലെത്തന്നെ 'ദാറു ഇസ്‌ലാമില്‍ നടപ്പാക്കപ്പെടുന്ന കാര്യങ്ങള്‍ എല്ലാം 'ദാറു മുആഹദക്ക്' ബാധകമല്ല. അവിടെ ഉടമ്പടി പ്രകാരമാണ് കാര്യങ്ങള്‍ നടന്നുപോകുക. 
അള്ളാഹു വിശുദ്ധ ഖുര്‍ആനില്‍ പറയുന്നു.
‘’മതകാര്യത്തില്‍ നിങ്ങളോട്‌ യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന്‌ നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക്‌ നന്‍മ ചെയ്യുന്നതും നിങ്ങളവരോട്‌ നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട്‌ നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.’’

ഖവാരിജിയ്യത്തും, തക്ഫീറും, ഹാകിമിയ്യത്തും, ഖുതുബിയ്യത്തും എല്ലാം നടപ്പാക്കണമെങ്കില്‍ പലവശങ്ങളും മൂടിവെച്ച് നിക്ഷിപ്ത താല്പര്യമുള്ള കാര്യങ്ങള്‍ മാത്രം ചികഞ്ഞെടുക്കുക എന്നതേ ഇത്തരകാര്‍ക്ക് മാര്‍ഗമുള്ളൂ..... ആദ്യം ഇന്ത്യയില്‍ നിന്നും തുടങ്ങി പിന്നീട് മുസ്‌ലിം ഭാരണാധികാരികളെപ്പോലും കാഫിറുകളായി മുദ്രകുത്തി സായൂജ്യമടയുന്ന ഖവാരിജിയാക്കളുടെ അവസ്ഥ പരിശോധിച്ചാല്‍ പലപ്പോഴും സ്വന്തം ജീവിതത്തിലും വീട്ടിലും പോലും അല്ലാഹുവിന്‍റെ നിയമങ്ങള്‍ നടപ്പാക്കാന്‍ കഴിയാത്തവരാണ്  ഇവരില്‍ പലരും. ഭരണാധികാരികളുടെ ഓരോ തെറ്റുകളും ഊതിവീര്‍പ്പിച്ച് ആളുകള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്ന ഇവര്‍ക്ക് അഹ്ലുസ്സുന്നയുടെ ആദര്‍ശത്തിന്‍റെ അടിസ്ഥാന മൂല്യങ്ങള്‍ പോലും അറിയില്ല എന്നത് ഒരു വസ്തുതയാണ്. 


ഏതെങ്കിലുമൊരു പ്രവാചകന്‍, ഭരണാധികാരിയെ അനുസരിക്കുന്നത്‌ ശിര്‍ക്കണെന്ന്‌ ജനങ്ങളുടെ മുമ്പാകെ പ്രഖ്യാപിച്ചിട്ടുണ്ടോ? വിശുദ്ധ ഖുര്‍ആനിലോ പ്രാമാണിക ഗ്രന്ഥമായ ഹദീസിലോ അങ്ങനെ കാണുന്നില്ല.ഇബ്രാഹീം നബി(അ) യുടെ നാട്ടുകാര്‍ നംറൂദ്‌ രാജാവിന്റെ ഭരണനിയമങ്ങള്‍ അനുസരിക്കുന്നവരായിരുന്നു. മൂസാ നബി(അ) യുടെ പ്രബോധിത ജനത സ്വയം ദിവ്യത്വം അവകാശപ്പെട്ട സ്വേച്ഛാധിപതിയായ ഫിര്‍ഔന്റെ ഭരണനിയമങ്ങള്‍ അനുസരിച്ചിരുന്നു. റോമന്‍ ചക്രവര്‍ത്തിമാര്‍ ഉള്‍പ്പടെ അനേകം രാജാക്കന്മാരുടെ നിയമങ്ങള്‍ അനുസരിച്ച്‌ ജീവിക്കുന്നവരായിരുന്നു നബി(സ) യുടെ സമകാലികരായ യഹൂദരും ക്രൈസ്‌തവരും. അവരുടെ മുന്‍ഗാമികളുടെ അവസ്ഥയും തഥൈവ. എന്നാല്‍ ഈ ജനവിഭാഗങ്ങള്‍ അവരുടെ രാജാക്കന്മാരെയോ മന്ത്രിമാരെയോ റബ്ബുകളാക്കി എന്ന്‌ അല്ലാഹുവോ റസൂലോ(സ) കുറ്റപ്പെടുത്തിയിട്ടില്ല. പണ്ഡിതന്മാരെയും പുരോഹിത്മാരെയും റബ്ബുകളാക്കി എന്നാണ്‌ കുറ്റപെടുത്തിയത്‌. അറേബ്യയിലെ ബഹുദൈവവാദികളും യഹൂദരും ക്രൈസ്‌തവരുമൊക്കെ വിവിധ നാടുവാഴികളുടെ ഭരണ നിയമങ്ങള്‍ അനുസരിക്കാറുണ്ടായിരുന്നു. അധികാരത്തിന്റെ കൈകള്‍ ചെന്നെത്തുന്ന മേഖലകളിലെ മാത്രം അനുസരണം. ഈ അനുസരണത്തെ അല്ലാഹുവോ റസൂലോ(സ) ശിര്‍ക്ക്‌ എന്ന്‌ വിശേഷിപ്പിച്ചിട്ടില്ല. ഇസ്ലാമിക നിയമങ്ങള്‍ക്ക് വിരുദ്ധമല്ലാത്ത വിഷയങ്ങളില്‍ രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കുന്ന ഇന്ത്യന്‍ മുസ്ലിങ്ങളുടെമേല്‍ രാഷ്ട്രിയ ശിര്‍ക്കും കുഫറും ആരോപികുവാന്‍ തുനിഞ്ഞിറങ്ങിയ സഹോദരങ്ങള്‍ അല്ലാഹുവിനെ ഭയപെട്ടു കൊണ്ട് ഖേദിച്ച് മടങ്ങട്ടെ.

അല്ലാഹു അനുവദിച്ചത്‌ നിഷിദ്ധമാക്കിക്കൊണ്ടോ അവന്‍ നിഷിദ്ധമാക്കിയത്‌ അവനുവദനീയമായി പ്രഖ്യാപിച്ചുകൊണ്ടോ നിയമനിര്‍മാണം നടത്താന്‍ ആര്‍ക്കും അധികാരമില്ല എന്ന കാര്യത്തില്‍ എല്ലാ സലഫികളും ഏകാഭിപ്രായക്കാരാണ്‌. ഏക സിവില്‍ കോഡിന്‌ വേണ്ടിയുള്ള മുറവിളിയെ സലഫികള്‍ മാത്രമല്ല എല്ലാ മുസ്‌ലിം വിഭാഗങ്ങളും എതിര്‍ക്കുന്നത്‌ ഇക്കാരണത്താലാണ്‌.
മുസ്‌ലിം ഭൂരിപക്ഷ നാടുകളില്‍ ഇസ്‌ലാമിക നിയമങ്ങള്‍ക്ക്‌ വിരുദ്ധമാകാത്ത വിധത്തില്‍ ലൗകിക ജീവതമേഖലകള്‍ ക്രമീകരിക്കാന്‍ വേണ്ടി ധാരാളം നിയമങ്ങളും ചട്ടങ്ങളും എത്രയോ കാലമായി ഏര്‍പ്പെടുത്തിവരുന്നുണ്ട്‌. ഏകാധിപത്യ, ജനാധിപത്യ, അര്‍ധ ജനാധിപത്യ ഭരണക്രമങ്ങള്‍ നടപ്പിലുള്ള പല രാഷ്‌ട്രങ്ങളിലും ഇത്തരത്തിലുള്ള നിയനിര്‍മാണവും നിയമനിര്‍വഹണവും നിലവിലുണ്ട്‌.


രാഷ്‌ട്ര വ്യവഹാരത്തിന്റെ മതവിരുദ്ധമല്ലാത്ത ഈ മേഖലയില്‍ ഇസ്‌ലാമികേതര ഭരണകൂടങ്ങളുമായി സഹകരിക്കുന്നത്‌ തൗഹീദിന്‌ വിരുദ്ധമാണോ അല്ലേ എന്നതാണ്‌ കേരളത്തിലെ സലഫികളും ജമാഅത്തുകാരും തമ്മില്‍ നിലവിലുള്ള വീക്ഷണവ്യത്യാസം. ഇന്ത്യയിലെയും മറ്റും ജനാധിപത്യഭരണകൂടം ത്വാഗൂത്ത്‌ ആണെന്നും അതിനെ അനുസരിക്കല്‍ `ഇബാദത്തുത്താഗൂത്ത്‌' ആയതിനാല്‍ തൗഹീദിന്‌ വിരുദ്ധമാണെന്നുമാണ്‌ ആദ്യകാല ജമാഅത്ത്‌ സാഹിത്യങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌. ത്വാഗൂത്തീ പഞ്ചായത്തുകളുടെയും നിയമസഭയുടെയും ഭരണകര്‍ത്താക്കളാകാന്‍ വേണ്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്‌ ഇസ്‌ലാമിക സേവനമാണെന്നാണ്‌ ഇപ്പോള്‍ അവരുടെ നിലപാട്‌. സലഫികള്‍ മുന്‍നിലപാടില്‍ തന്നെയാണ്‌ ഇപ്പോഴുമുള്ളത്‌.സംഘടനാ ശുരൂത്തുകള്‍ പാലികുന്നില്ലാ എന്ന് പറഞ്ഞു കേരളത്തിലെ സലഫി കൂട്ടാഴ്മക്ക് തുരങ്കം വെച്ചവര്‍ ഇന്ന് എത്തിപെട്ടിട്ടുള്ള രാഷ്ട്രിയ നിലപാടുകള്‍ എന്താണന്ന് വളരെ സംയമനത്തോടെ ഒരു വിചിന്തനം നടത്തുന്നത് ഈ അവസരത്തില്‍ അത്യന്താപേക്ഷിതമാണ്.


ജീവിതത്തില്‍ വന്നു പോയിട്ടുള്ള അബദ്ധങ്ങള്‍ അള്ളാഹു നാം ഏവര്‍ക്കും പൊരുത്ത് തരുകയും കൂടുതല്‍ പഠിക്കുവാനും ബോധ്യപെട്ട സത്യം ജീവിതത്തില്‍ പാലിച്ചു കൊണ്ട് ജീവികുവാനും നാം ഏവര്‍ക്കും അള്ളാഹു തൗഫീക് നല്‍ക്കുമാരാവട്ടെ. 


Courtesy - P N Abdu Rahman
Cheriyamundam Abdul Hameed Madani  


Saturday, March 22, 2014

സഘടനാ ശുരൂതുകാരോട് ചില ചോദ്യങ്ങള്‍?!!

രാഷ്ട്രിയ ശര്തുമായി കുഫരും ശിര്ക്കും ആരോപിക്കുന്ന സഘടനാ ശുരൂതുകാരോട് ചില ചോദ്യങ്ങള്‍?!!

Sunnah Salafiyyah എന്ന  സ്വന്തം പേര് പോലും വെളിപെടുതുവാന്‍ ധൈര്യം കാണികാത്ത ആധുനിക സിമിയുടെ പ്രബോധന രീതി ശാസ്ത്രം സീകരിച്ച് ഇന്ത്യാ രാജ്യത്തെയും അവിടെ സമാധാനമായി ജീവികുവാന്‍ ആഗ്രഹിക്കുന്ന മുസ്ലിങ്ങളെയും, അവര്‍ അനുഭവിക്കുന്ന മത സ്വതന്ത്രതെയും അപകടതിലാകുവാന്‍ ഫൈസ്ബുക്കില്‍ പേനയൂന്തുന്ന ഒരു കപടന്‍ എഴുതുന്നത്‌ നോകുക്ക. << സ്വന്തം സമുദായം കബര്‍ കെട്ടിപ്പൊക്കി ആരാധിക്കുമ്പോള്‍ അത് ശിര്ക്ക് ആണ് ചെയ്യരുത് എന്ന് പറയും പോലെ 
ജനാധിപത്യം കുഫ്ര്‍ ആണ് എന്ന് പറയാന്‍ ഒരു മടിയും കാണിക്കേണ്ട അതിനു ഇന്ത്യയില്‍ യാതൊരു വിളക്കും ഇല്ല Abdul Hakeem and Irshad Aranhikkal like this.>>
അല്ലഹുവിന്റ്റെ അനുഗ്രഹത്താല്‍ ബുദ്ധിയുള്ള മുസ്ലിങ്ങള്ക്ക്, പ്രത്യകിച്ചു മുജാഹിദ്‌ പ്രസ്ഥാനത്തിന്റെള മുന്കാകല പണ്ഡിതന്മാരായ കെ എം മൌലവി, ഉമ്മര്‍ മൌലവി, കെ പി മുഹമ്മദ്‌ മൌലവി, ഡോക്ടര്‍ ഉസ്മാന്‍ രഹിമഹുള്ള തുടങ്ങിയ നേതാകന്മാര്‍ വെച്ച് പുലര്ത്തി യിരുന്ന നിലപാടുകള്‍ അറിയാവുന്നവര്ക്ക് വിത്യസ്ത ഭരണകൂട്ടങ്ങലോടും, രാഷ്ട്രിയ പ്രസ്ഥാനങ്ങലോടുമുള്ള ഒരു മുസ്ലിമിന്റ്റെ നിലപാട്‌ എന്തായിരികണം എന്നത് വ്യക്തമാണ്. ഇസ്ലാമിന്റ്റെ ശത്രുകള്ക്ക് എന്നല്ല ഇവിടുത്തെ അമുസ്ലിം സഹോദരങ്ങള്ക്ക് പോലും കേരളത്തിലെ സലഫികളുടെ മദ്യമ നിലപാടുകള്‍ അറിയുന്നവരും എന്നാല്‍ രാഷ്ട്രിയ നിലപാടുകളില്‍ ഇസ്ലാം നിഷ്കര്ഷികാത്ത തീവ്രവാദപരമായ നിലപാടുകള്‍ സീകരിച്ച് പൊതുസമൂഹത്തില്‍ നിന്ന് തന്നെ ഒറ്റപെട്ട കക്ഷികളെ കുറിച്ച് വ്യക്തമായ ധാരണയുള്ളവരുമാണ്.
ഒരു കാര്യം ഇസ്ലാമിക്ക വിക്ഷണത്തില്‍ ശിര്ക്കോ , കുഫരോ, ബിദ്അത്തോ ആവണമെങ്കില്‍ അതിന് അല്ലാഹുവും റസൂലും (സ) പടിപിച്ച കാരണങ്ങള്‍ ഉണ്ടായിരികണം. ഒരു പ്രവര്ത്തി അല്ലങ്കില്‍ വിശ്വാസം ശിര്ക്കാവുന്നത് അള്ളാഹുവില്‍ പങ്ക് ചേര്ക്കുബോഴാണ്. Sunnah Salafiyyah പറഞ്ഞത് പോലെ കബര്‍ കെട്ടിപ്പൊക്കി ആരാധിക്കുമ്പോള്‍ അത് ശിര്ക്ക് ആവുന്നത് മരിച്ചു മണ്മറഞ്ഞുപോയ ആളുകളെ ആരാധികുന്നത് കൊണ്ടാണ്. ഇവിടെ അല്ലാഹുവിനു മാത്രം നല്കേണ്ട ആരാധന അവന്റ്റെ സൃഷ്ട്ടികള്‍ക്ക് നല്കി എന്നത് കൊണ്ടാണ് അത് ശിര്കായത്. എന്നാല്‍ ഒരാള്‍ വെറുതെ കബര്‍ കെട്ടി പൊക്കി എന്നുള്ളത് കൊണ്ട് അത് ശിര്ക്കാവുന്നില്ല മറിച്ചു അത് ഹറാം/നിഷിധമേ ആവുന്നുള്ളൂ.
ഇനി ഒരു മുസ്ലിം മദ്യം കഴികുന്നുവെന്ന് കരുതുക്ക. അയാള്‍ ഇസ്ലാം നിഷിദ്ധമാക്കിയ ഒരു കാര്യം ചെയുന്നുണ്ടങ്കിലും ആ പ്രവര്ത്തി യെ മുസ്ലിങ്ങലാരും ശിര്ക്കെന്നു പറയാറില്ല. എന്നാല്‍ അല്ലഹുവിന്റ്റെ നിയമം എന്നിക്ക് ബാധകമല്ല, ഈ ഇന്ത്യാ രാജ്യത്തിലെ നിയമമാണ് അള്ളാഹു അവതരിപിച്ച നിയമങ്ങളെകാള്‍ എന്തുകൊണ്ടും മെച്ചം എന്ന് ബോധപൂര്‍വം ഒരാള്‍ വിശ്വസികുക്കയും അങ്ങിനെ അല്ലാഹുവിനെ നിരാകരികുക്കയും ചെയ്‌താല്‍ അത് കുഫരാണ് അഥവാ അയാള്‍ കാഫിരാണ്. എന്നാല്‍ തന്റ്റെ മത വിശ്വാസമനുസരിച്ച് മദ്യവും, വേഭിചാരവും നിഷിദ്ധമാണ്‌ അതുകൊണ്ട് തന്നെ അതില്‍ നിന്ന് മാറി നില്കുവാനുള്ള പൂര്ണരമായ സ്വതന്ത്രം നല്കുന്ന ഒരു ഭരണ സംവിധാനത്തെ പൂര്ണമായും കുഫരാണ് എന്ന്, ഞങ്ങള്‍ സക്കറിയാ സ്വലാഹിയുടെയും, മുഹ്സിന്‍ ഐദിദിന്റ്റെയും, അബ്ദു റഊഫ് നദവിയുടെയും കൂടെയാണന്ന് മേനിനടികുന്ന ചിലര്‍ ഇപ്പോള്‍ വ്യാപകമായി പ്രച്ചരിപികുന്നുണ്ടങ്കില്‍ അവര്‍ വ്യക്തമാക്കി തരേണ്ട ചില ചോദ്യങ്ങളാണ് താഴെ.

1. ഒരു മുസ്ലിമിന്നു അവന്റ്റെ മതം അനുശാസിക്കുന്ന വിശ്വാസമനുസരിച്ച് ജീവികുവാന്‍ അനുവാദം നല്ക്കുന്ന ഒരു വിവസ്ഥിതി കുഫരാണ് എന്ന് പറയുവാനുള്ള നിങ്ങളുടെ ഖുറാനില്‍ നിന്നും സഹീഹായ ഹദീസില്‍ നിന്നുമുള്ള തെളിവെന്ത്?!!
2. ഇന്ന് ലോക്കത് നിലവിലുള്ള ഏതെങ്കിലും ഒരു രാജ്യം പൂര്‍ണ്ണമായും ഇസ്ലാമിക ശരിയത്ത് അനുസരിച്ച് കൊണ്ട് ഭരണം നടത്തുനുണ്ടോ?!! ഇല്ലങ്കില്‍ അത്തരം വിവസ്ഥിതി നിലനില്കുന്ന രാജ്യവും കുഫരിന്റ്റെ പരിധിയില്‍ വരുമോ?!!
3. ഇത്തരം ‘’അനിസ്ലാമിക്ക’’ ഭരണകൂട്ടങ്ങലുമായി ഒരു മുസ്ലിമിന്നു സഹകരികുവാന്‍ അനുവദിനിയമാണോ?!!
4. അനിസ്ലാമിക്ക ഭരണകൂട്ടത്തിലെ മന്ത്രിയായിരുന്ന പ്രവാചകന്‍ യൂസഫ്‌ അലൈസലാം നിങ്ങളുടെ വിശ്വാസ പ്രകാരം കുഫര്‍ പ്രവര്ത്തിിച്ചിരുന്നോ?!! (നഊതുബില്ല)
5. ആദ്യമായി ‘’കുഫര്‍’’ ഭരണം നിലനിന്നിരുന്ന എത്യോപ്യയിലേക്ക് ഹിജ്ര പോയ സഹാബത്ത് ചെയ്തത് ഏതു ആയതിന്റ്റെയും ഹദീസിന്റ്റെയും അടിസ്ഥാനത്തിലാണ് നിങ്ങള്‍ വിശദികരികുക്ക?!
6. ഇന്നത്തെ സ്വതന്ത്ര ഇന്ത്യക്ക് വേണ്ടി ഇവിടുത്തെ അമുസ്ലിങ്ങളുടെ കൂടെ ബ്രിട്ടിഷ് ഭരണത്തിനെതിരെ പോരാട്ടി നിങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ ഈ കുഫറാവുന്ന ജനാതിപത്യ ഭരണകൂട്ടം സ്ഥാപികുവാന്‍ പരിശ്രമിച്ച ആദ്യകാല സലഫി നേതാകളും മറ്റു മുസ്ലിങ്ങളും കുഫാരാണോ ചെയ്തത്?!!!
7. സത്യവിശ്വാസികള്ക്ക് ‌ മാത്രകയായി പരിച്ചയപെടുത്തിയ കൊടിയ കാഫിറായ ഫിര്ഓിനിന്റ്റെ ഭാര്യക്ക് നിങ്ങളുടെ മത വിശ്വാസത്തില്‍ ഉള്ള സ്ഥാനം എന്താണ്?!!! 
8. Last but not the least നിങ്ങളുടെ മതം ഏതാണ്?!!! മതം അനുസരിച്ച് ജീവികുവാനും മത പ്രബോധനം നടത്തുവാനും അനുവാദം നല്ക്കുന്ന ഭരണകൂടങ്ങള്‍ക്ക് എതിരില്‍ വിപ്ലവപരവും ദുഷിച്ച് പറയലും നടത്തുന്ന നിങ്ങള്‍ മൌദൂദിയുടെ അനുയായികള്‍ പോലും കൈയൊഴിഞ്ഞ മേഖലയില്‍ ഒരു ഇരിപിടം തേടിയിറങ്ങിയവരാണോ?!!
കേരളത്തിലെ ജമാഅത്തിന്റെ മുൻ കേരള ഹൽഖാ അമീർ കെ.സി. അബ്ദുല്ല മൗലവിക്ക് ഉണ്ടായ മാറ്റം പോലും സലഫികള്‍ എന്ന് മേനിനടികുക്കയും മറ്റുള്ളവരുടെ മേല്‍ ഹിസ്ബിയതും രാഷ്ട്രിയ ശിര്ക്കും കുഫരും ആരോപികുക്കയും ചെയുന്ന ഇത്തരകാര്കില്ലാതെ പോയതില്‍ സഹതപികുകയല്ലാതെ വേറെ നിര്‍വാഹമില്ല . കെ സി പറയുന്നു.
‘’കേരളത്തിലുണ്ടായിരുന്ന ഇ.എം.എസ്‌. മന്ത്രിസഭ മദ്യവും ചൂതാട്ടവും നിയമവിധേയമാക്കുകയുണ്ടായി. പക്ഷേ, ഇ.എം.എസ്‌. മന്ത്രിസഭ മദ്യവും ചൂതാട്ടവും നിയമവിധേയമാക്കിയാൽ അവ ഹലാലായിത്തീരുമെന്നോ അവ ഹലാലാക്കാനുള്ള അന്തിമമായ അധികാരം ഇ.എം.എസിനുണ്ടെന്നോ ഇവിടെയുള്ള മുസ്ലിംകളാരും വിശ്വസിക്കുന്നില്ല. വല്ല മോഡേണിസ്റ്റുകളും അങ്ങനെ വിശ്വസിക്കുന്നുണ്ടെങ്കിൽ അവർ ഇ.എം.എസിനെ ദൈവമാക്കുക തന്നെയാണ്‌ ചെയ്യുന്നത്‌. ഇതേപോലെ ഇന്ത്യയിലുള്ള മുസ്ലിംകളാരും ഇന്ദിരാഗാന്ധി അനുവദിക്കുന്നതെന്തും ഹലാലും നിരോധിക്കുന്നതെന്തും ഹറാമുമാണെന്ന്‌ വിശ്വസിക്കുകയോ നിരുപാധികമായ നിയമനിർമ്മാണത്തിനുള്ള പരമാധികാരം അവർക്ക്‌ വകവെച്ചു കൊടുക്കുകയോ ചെയ്യുന്നില്ല. അവർ നിർമ്മിക്കുന്ന ഏതു നിയമവും ദൈവികനിയമങ്ങൾ പോലെ ശാശ്വതവും അലംഘനീയവുമാണെന്നും കൂറോടും ഭക്തിയോടുംകൂടി എക്കാലത്തും മാറ്റമില്ലാതെ അനുസരിക്കപ്പെടേണ്ടതാണെന്നും ഒരിക്കലും അതിൽ ഭേദഗതി പാടില്ലെന്നും ഇവിടെ അമുസ്ലിംകളെന്നല്ല ഇന്ദിരാഗാന്ധിയുടെ ആരാധകർപോലും വിശ്വസിക്കുന്നിന്നല്ല. അതിനാൽ അവരൊന്നുംതന്നെ പ്രധാനമന്ത്രിയുടെ നിയമങ്ങൾ പാലിക്കുകവഴി അവർക്ക്‌ ഇബാദത്ത്‌ ചെയ്യുന്നില്ല. അഥവാ വല്ല മോഡേണിസ്റ്റുകളും അങ്ങനെ വിശ്വസിക്കുന്നുവെങ്കിൽ അവർ ഇന്ദിരാഗാന്ധിക്ക്‌ ഇബാദത്ത്‌ ചെയ്യുന്നു. ഇന്ദിരാഗാന്ധിയെ ഇലാഹാക്കുകയും ചെയ്യുന്നു. അതേപോലെ സാക്ഷാൽ ഹലാലിന്റെയും ഹറാമിന്റെയും മാനദണ്ഡം ക്വുർആനും സുന്നത്തുമാണെന്നാണ്‌ ഇന്ത്യയിലുള്ള മുസ്ലിംകളെല്ലാം ആത്മാർത്ഥമായി വിശ്വസിക്കുന്നത്‌. ഇനി മോഡേണിസ്റ്റുകൾ, ജനഹിതമോ ഇന്ത്യൻ ഭരണഘടനയോ ആണ്‌ സാക്ഷാൽ ഹലാലിന്റെയും ഹറാമിന്റെയും മാനദണ്ഡമെന്നു വിശ്വസിക്കുന്നുവെങ്കിൽ അവയെ അവർ ദീനും ശരീഅത്തുമായി അംഗീകരിക്കുകയാണെന്നതിൽ സംശയമില്ല. അവരുടെ ദൃഷ്ടിയിൽ ബ്രിട്ടീഷ്‌ പാർലിമെന്റ്‌ സ്വവർഗ്ഗസംഭോഗവും ഗർഭഛിദ്രവും നിയമവിധേയമാക്കിയതിനാൽ അവ രണ്ടും ഹലാലും, ദക്ഷിണാഫ്രിക്കൻ ഗവൺമെന്റ്‌ വർഗ്ഗസമത്വം ഹറാമാക്കിയതിനാൽ അത്‌ ഹറാമും ആയിത്തീരും.ഈ മറുപടിയിൽ സമർപ്പിച്ച ആശയങ്ങൾ വളരെ വ്യക്തവും ലളിതവുമാണ്‌. ജമാഅത്തെ ഇസ്ലാമി ആരംഭംമുതലേ ശക്തമായി പ്രചരിപ്പിച്ചുവരുന്ന ആശയങ്ങളാണവ. ഏതു വായനക്കാരനും സുഗ്രാഹ്യമാണ്‌ ഈ ആശയങ്ങൾ, യോജിക്കുന്നതും യോജിക്കാത്തതും വേറെ കാര്യം.’’ (ഇബാദത്ത്‌ ഒരു സമഗ്രപഠനം എന്ന പുസ്തകത്തിൽ നിന്നും)

മതനിഷ്‌ഠയും, സദാചാരബോധവും, വിട്ടുവീഴ്‌ചയും പരോപകാരഗുണങ്ങളും കാത്ത് സൂക്ഷികേണ്ട മുസ്ലിം സമുദായത്തില്‍ നിന്ന് വിശിഷ്യാ സലഫിയത് ഉള്‍കൊള്ളുന്നവരാണന്ന് അവകാശപെടുന്ന ഒരു വിഭാഗത്തില്‍ നിന്നും ഒരികലും ഉണ്ടാകുവാന്‍ പാടില്ലാത്ത വിധത്തില്‍ വ്യതിയാനങ്ങള്‍ ഉണ്ടാവുമ്പോള്‍ അവര്‍ ചരിത്രത്തില്‍ നിന്നും പാഠം ഉള്‍കൊള്ളാന്‍ മറന്നു പോയവരാണന്നെ കരുതുവാന്‍ നിവര്‍ത്തിയുള്ളൂ.
മുവഹ്ഹിദുകളായ സത്യവിശ്വാസികളുടെ മേൽ ഹിസ്ബിയതും, രാഷ്ട്രിയ കുഫരും ശിർക്കുമാരോപിച്ച്‌ സമുദായത്തിൽ മേൽവിലാസം ഉണ്ടാക്കാൻ ശ്രമിച്ച് പരാജയപെട്ട ഖവാരിജുകളുടെ പിൻഗാമികളാകുവാന്‍ ശ്രമികുന്നവര്‍ അല്ലാഹുവിനെ ഭയപെട് ഖേദിച്ചു മടങ്ങുവാന്‍ തയ്യാറാവുക.
അള്ളാഹു നാം ഏവരെയും ചോവായ്യ മാര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടുമാറാവട്ടെ

വാല്‍കഷ്ണം :-
ഇന്ത്യയിലെ മുസ്ലിംകൾ നിയമനിർമ്മാണത്തിനുള്ള പരമാധികാരം ഗവൺമെന്റിന്‌ വക വച്ചുകൊടുത്തുകൊണ്ട്‌ ശിർക്കിൽ അകപ്പെട്ടിരിക്കുകയാണ്‌ എന്നതായിരുന്നു ജമാഅത്തെ ഇസ്ലാമിടെ ഒരു വാദം. എന്നാൽ അവരുടെ പ്രസ്തുത സിദ്ധാന്തത്തിനു വിപരീതമായിക്കൊണ്ട്‌ ഒരു ലേഖനം 1971 ജൂണിൽ പ്രബോധനം പ്രസിദ്ധീകരിച്ചിരുന്നു. അതിൽ ഇന്ത്യയിലെ മുസ്ലിംകളിൽ ആരുംതന്നെ നിയമനിർമ്മാണത്തിനുള്ള പരമാധികാരം സർക്കാരിന്‌ വക വച്ചുകൊടുക്കുന്നില്ലെന്നും, എന്തിനേറെ, ഇന്ദിരാഗാന്ധിയുടെ ആരാധകർപോലും അവർക്ക്‌ പരമാധികാരം നൽകി അവർക്ക്‌ ഇബാദത്ത്‌ ചെയ്യുന്നില്ലെന്നും അഭിപ്രായപ്പെട്ടു. ജമാഅത്ത്‌ നേതൃത്വം പഠിപ്പിച്ചിരുന്ന സിദ്ധാന്തത്തിന്‌ വലിയ തിരിച്ചടിയായ ആ ലേഖനത്തെകുറിച്ച്‌ ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്നിന്‌ ഇപ്രകാരം പറയേണ്ടി വന്നു:
പ്രബോധനത്തിലെ പ്രസ്തുത വാചകം അനവധാനമാണ്‌. ജമാഅത്തിന്റെ വീക്ഷണവുമായോ പ്രസ്തുത വാചകം ഉൾക്കൊള്ളുന്ന ലേഖനത്തിന്റെ മൊത്തം ആശയവുമായോ പൊരുത്തപ്പെടുന്നില്ല ആ വാചകം. സ്വതന്ത്രവും പരമവുമായ നിയമനിർമാണത്തിന്‌ മനുഷ്യർക്ക്‌ അധികാരമുണ്ടെന്ന്‌ വിശ്വസിക്കുന്നവർ തന്നെയാണ്‌ രാജ്യനിവാസികളിൽ പലരും, ഭൗതികവാദികൾ വിശേഷിച്ചും. അതിനാൽ സ്വതന്ത്രമായി നിയമനിർമാണത്തിന്‌ തങ്ങൾക്ക്‌ പരമാധികാരമുണ്ടെന്ന്‌ വിശ്വസിക്കുന്ന വ്യക്തികളും സംഘടനകളും സർക്കാറുകളും ത്വാഗൂത്തുകളാണെന്നും അവരെ നിരുപാധികം അനുസരിക്കൽ ശിർക്കാണെന്നും ജമാഅത്ത്‌ വിശ്വസിക്കുന്നു.
പ്രബോധനത്തിലെ ആ ഭാഗം കേവലം ശ്രദ്ധക്കുറവാണെന്നും, ജമാഅത്തെ ഇസ്ലാമിയുടെ വീക്ഷണവുമായും, ആ ലേഖനത്തിന്റെ മൊത്തം ആശയവുമായും ആ ഭാഗം പൊരുത്തപ്പെടുന്നില്ലെന്നും പറഞ്ഞ്‌ വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന ഇരട്ടത്താപ്പ്‌ നയം സ്വീകരിക്കുകയാണ്‌ മുഖാമുഖത്തിലൂടെ ലേഖകൻ ചെയ്യുന്നത്‌. എന്നാൽ ഈ അഭിപ്രായത്തോട്‌ കെ.സി. അബ്ദുല്ല മൗലവി സ്വീകരിച്ച നിലപാട്‌ അറിയേണ്ടത്‌ പ്രസക്തമാണ്‌; അദ്ദേഹം അത്‌ പൂർണ്ണമായും നിരാകരിക്കുകയാണ്‌ ചെയ്തത്‌. ഇബാദത്ത്‌ ഒരു സമഗ്രപഠനം എന്ന പുസ്തകത്തിൽ അതിനെ കുറിച്ച്‌ അദ്ദേഹം സവിസ്തരം വിവരിക്കുന്നുണ്ട്‌. അതാണ്‌ മുകളില്‍ നല്‍കിയ കുറിപ്പ്.